വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡേവിഡ് പെര്ഡ്യൂവിനെതിരെ പ്രതിഷേധം.
‘KAH”mahlah? KahMAH”lah? Kamalamalamala?- എനിക്കറിയില്ല, എന്തെങ്കിലുമാകട്ടെ…’ ഇങ്ങനെ തുടർന്നു ഡേവിഡിന്റെ പ്രസംഗം . എന്നാല്‍ മന:പൂര്‍വ്വം പേര് തെറ്റിച്ച് ഉച്ചരിച്ചതിലൂടെ അപമാനിക്കാന്‍ ശ്രമിച്ചിരിക്കുകയാണെന്നാരോപിച്ച് കമലയ്ക്ക് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തി.
ഡേവിഡ് പെര്‍ഡ്യൂവിന്റെ പരാമര്‍ശത്തിനെതിരെ ‘വര്‍ഗീയത തൂത്തെറിയുക’ എന്ന മുദ്രാവാക്യവുമായി ജോ ബൈഡന്റെ പ്രചരണ കോര്‍ഡിനേറ്റര്‍ അമിത് ജാനി രംഗത്തെത്തി.
പ്രതിഷേധത്തിന്റെ ഭാഗമായി MyNameIs', 'IstandwithKamala' എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ച് ഓൺലൈന്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. നിരവധി പേര് My Name Is ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിക്കുന്നുണ്ട്. സ്വന്തം പേര് ഇങ്ങനെയാണെന്നും എന്നെ വിളിക്കേണ്ടത് ഇങ്ങനെയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കമലയ്ക്കൊപ്പം എന്ന ഹാഷ്ടാഗിലും പ്രതിഷേധം നടക്കുന്നുണ്ട്.