Image

ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്, നടി കനി കുസൃതി, ലിജോ ജോസ് സംവിധായകന്‍

Published on 13 October, 2020
ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്, നടി കനി കുസൃതി, ലിജോ ജോസ്  സംവിധായകന്‍

തിരുവനന്തപുരം : ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന്‌ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. 

സുരാജ് വെഞ്ഞാറമൂടാണ് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി) മികച്ച നടന്‍. മികച്ച നടി കനി കുസൃതി (ബിരിയാണി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കെട്ട്) നേടി. 

മനോജ്‌ കാന സംവിധാനം ചെയ്‌തി കെഞ്ചിറയാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്.

സ്വഭാവ നടന്‍: ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്)

സ്വഭാവ നടി: സ്വാസിക

ബാലതാരം (ആണ്‍): ബാസുദേവ്

ബാലതാരം (പെണ്‍): കാതറിന്‍

മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍)

മികച്ച സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം.

ചിത്രസംയോജകന്‍: കിരണ്‍ ദാസ് (ഇഷ്‌‌ക്).

ഗാനരചയിതതാവ്: സുജേഷ് ഹരി (ചിത്രം:സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, ഗാനം: പുലരിപ്പൂ പോലെ ചിരിച്ചും..)

ഗായകന്‍: നജിം അര്‍ഷാദ്.

ഗായിക: മധുശ്രീ.

മികച്ച തിരക്കഥാകൃത്ത്: - റഹ്മാന്‍ ബ്രദേഴ്‌സ്.

മികച്ച ശബ്ദമിശ്രണം: കണ്ണന്‍ ഗണപതി.

കുട്ടികളുടെ ചിത്രം: നാനി.

മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം (ബിപിന്‍ ചന്ദ്രന്‍).

പ്രത്യേക ജൂറി അവാര്‍ഡ്: സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍-മരയ്ക്കാന്‍ അറബിക്കടലിന്റെ സിംഹം.

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്.

പ്രതാപ് വി നായരാണ് മികച്ച ഛായാഗ്രാഹകന്‍. ഫഹദ്,  നസ്രിയ,  ദിലീഷ് പോത്തന്‍,  ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ നിര്മാതാക്കള്‍ക്കുള്ള പുരസ്‌കാരം നേടി. 

നടന്‍ വിനീത് കൃഷ്ണന്‍ ലൂസിഫര്‍,  മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ഡബ്ബിങ് ആര്ടിസ്റ്റിനുള്ള പുരസ്‌കാരം നേടി. മൂത്തോനിലെ അഭിനയത്തിന് നിവന്‍ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി.

മന്ത്രി എ കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.

119 സിനിമകളാണ് അവാര്‍ഡിന്റെ പരിഗണനയ്ക്കായി എത്തിയത്. ഇതില്‍ അഞ്ചെണ്ണം കുട്ടികള്‍ക്കായുള്ള ചിത്രങ്ങളാണ്. 50 ശതമാനത്തിലധികം എന്‍ട്രികള്‍ നവാഗത സംവിധായകരുടേതാണ്. 

ഉത്തരവാദിത്തം കൂടുന്നു :പുരസ്‌കാര നേട്ടത്തില്‍ സുരാജ് വെഞ്ഞാറമൂട്

തിരുവനന്തപുരം : പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം. തന്റെ ഉത്തരവാദിത്തം ഒന്നുകൂടി കൂട്ടുന്നതാണ് ഈ പുരസ്‌കാരം. 2019ല്‍ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ തനിക്ക് ചെയ്യാന്‍ പറ്റി. 

ജനങ്ങള്‍ അത് കണ്ടുവെന്നതിലും സന്തോഷമുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും അത് അംഗീകരിക്കുന്നുവെന്നും നടന്‍ സുരാജ് വെഞ്ഞാറമൂട് അറിയിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച ഒരുപാട് വേഷങ്ങള്‍ തന്നെ തേടി എത്തുന്നുണ്ട്. അവാര്‍ഡ് ലഭിച്ചത് ഉത്തരവാദിത്തം കൂട്ടുകയാണ്. പുതിയ സിനിമകള്‍ ജനങ്ങളിലേക്ക് എത്താന്‍ ജനജീവിതം സാധാരണ രീതിയില്‍ ആകണം. അത് വേഗം ഉണ്ടാകട്ടെ ജനങ്ങള്‍ വീണ്ടും തിയേറ്ററുകളിലേക്ക് എത്തട്ടെയെന്നും സുരാജ് വെഞ്ഞെറമൂട് കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് നായകനായ ജനഗണമന എന്ന സിനിമയുടെ ലേക്കേഷനില്‍ വെച്ചാണ് സുരാജ് തനിക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതായി അറിഞ്ഞത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ സിനിമകളിലെ പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക