മോസ്കോ: കൊറോണവൈറസിനെതിരേ ലോകത്ത് ആദ്യമായി വാക്സിന് നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ ഗവേഷകരുടെ അവകാശവാദം. ഓഗസ്റ്റ് 12 ന് ഇതിന്റെ രജിസ്ട്രേഷന് നടപടികളും പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും റഷ്യന്‍ പ്രസിഡന്റ് പുടിന്റെ മകള്‍ക്ക് കുത്തിവയ്പ് നല്‍കിയതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അങ്ങനെയെങ്കില്‍ കൊറോണ പാന്‍ഡെമിക് വൈറസിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സിന് റഷ്യയുടേതാവും.
കോവിഡ് 19 നായി പ്രാദേശികമായി വികസിപ്പിച്ചെടുത്ത വാക്സിന് രണ്ട് മാസത്തില്‍ താഴെ മനുഷ്യരില്‍ പരിശോധിച്ചതിനുശേഷം റെഗുലേറ്ററി അംഗീകാരം നല്‍കിയതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പറഞ്ഞു. വാക്സിന് ആവശ്യമായ എല്ലാ പരിശോധനകളും പാസാക്കിയതായും പുടിന് പറഞ്ഞു.
ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കൊറോണവൈറസിന്റെ നിര്‍ജീവമായ ചെറിയ അളവാണ് വാക്സിനില്‍ ഉപയോഗിക്കുന്നത്. ഇതുവഴി ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിന് വൈറസുമായി പരിചയമുണ്ടാക്കുകയും പിന്നീട് വൈറസ് ആക്രമണമുണ്ടായാല്‍ സ്വാഭാവികമായി പ്രതിരോധിക്കാന്‍ സജ്ജമാക്കുകയുമാണ് ഇതുവഴി ചെയ്യുന്നത്.
വൈറസിന്റെ അംശം തന്നെ വാക്സിനില്‍ ഉപയോഗിക്കുന്നു എങ്കിലും ഇതിന് മനുഷ്യശരീരത്തില്‍ ദോഷമൊന്നും വരുത്താന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു.
എന്നാല്‍, ഈ വാക്സിനെതിരേ ലോകത്തെന്പാടുമുള്ള ഗവേഷകര്‍ ആശങ്കകള്‍ അറിയിക്കുന്നുണ്ട്. മതിയായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് വാക്സിന് വിതരണം ചെയ്യാനൊരുങ്ങുന്നതെന്നാണ് പ്രധാന ആരോപണം.
വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ സംബന്ധിച്ച വിശദാംശങ്ങളൊന്നും റഷ്യ പുറത്തുവിട്ടിട്ടുമില്ല. ഒന്നര മാസം മാത്രമാണ് ട്രയലുകള്‍ നടത്തിയിട്ടുള്ളത്. ഇതുപയോഗിക്കുന്പോള്‍ ചെറിയ പനി വരാന്‍ സാധ്യതയുള്ളതായും പാരസെറ്റമോള്‍ കഴിച്ചാല്‍ മാറാവുന്നതേയുള്ളൂ എന്നുമാണ് വിശദീകരണം.
വാക്സിനെതിരെ ലോകാരോഗ്യസംഘടന ഉള്‍പ്പടെയുള്ള വിദഗ്ധര്‍ വിമര്‍ശനങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. റഷ്യയുടെ ജോലിയുടെ വേഗതയെക്കുറിച്ച് വിദഗ്ധര്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഗവേഷകര്‍ കോണുകള്‍ മുറിക്കുകയാണെന്ന് അഭിപ്രായപ്പെടുന്നു.
കോവിഡ് 19 നെതിരെ വാക്സിന് നിര്‍മിക്കുന്നതിനുള്ള അന്താരാഷ്ട്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞയാഴ്ച റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍