മക്കലൻ (ടെക്സ്സസ്): കുടുംബ കലഹം നടക്കുന്നുവെന്നറിഞ്ഞു സ്ഥലത്തെത്തിച്ചേർന്ന രണ്ടു പോലീസുകാരെ പതിയിരുന്ന് വെടിവച്ചു കൊലപ്പെടുത്തിയ പ്രതി സ്വയം നിറയൊഴിച്ചു മരിച്ച സംഭവം ജൂലായ് 11 ശനിയാഴ്ച ടെക്സസിലെ മക്കലനിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.ശനിയാഴ്ച വൈകിട്ടു മക്കാലൻ പൊലീസ് ചീഫ് വിക്ടർ റോഡ്രിഗ്സ് ആണ് വാർത്താ സമ്മേളനത്തിൽ സംഭവം അറിയിച്ചത്.
സൗത് ടെക്സ്റ്റസിലെ മക്കലനിലുള്ള വീട്ടിൽ രണ്ടു പോലീസുകാരാണ് അന്വേഷണത്തിനെത്തിയത്.വീടിനു മുമ്പിൽ എത്തിയ പോലീസുകാർക്ക് അവരുടെ ആയുധം എടുക്കുന്നതിനോ ഒഴിഞ്ഞു മാറുന്നതിനോ സമയം ലഭിക്കാതെയാണ് വീടിനകത്ത് ഒളിച്ചിരുന്ന പ്രതി വെടിയുതിർത്തത്. സഹപ്രവർത്തകർ വെടിയേറ്റു നിലത്തു കിടക്കുന്നത് അറിയാതെ മറ്റു രണ്ട് പോലീസുകാർ സംഭവ സ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. വെടിയേറ്റവരെ ഉടൻ ആശുപ,ത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു ചീഫ് പറയുന്നു.
വീടിനുള്ളിലായിരുന്ന പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ ഗാർസാ ജൂനിയർ (45) ഇസ്മായേൽ ചാവ്സ് (39) എന്നിവരാണ് വെടിയേറ്റു മരിച്ച പോലീസ് ഓഫീസർമാർ .ഗാർസയ്ക്ക് 9 വർഷവും ഇസ്മായേലിന് രണ്ടര വർഷവും സർവീസുണ്ട്.
വെടിവച്ച പ്രതി ഇതിനു മുമ്പും പല കേസുകളിലും പിടിക്കപ്പെട്ടിരുന്നു.23 വയസുള്ള ഓഡൻ കമറില്ലെ മയക്കുമരുന്നു കേസിലും മദ്യപിച്ച് വാഹനമോടിച്ച കേസിലും പ്രതിയാണ്. പോലീസ് ഓഫീസർമാരുടെ മരണത്തിൽ ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഗവർണർ എമ്പട്ടു അനുശോചനം അറിയിച്ചു.