ജോസ് കെ മാണി പോയാൽ മറ്റ് ചില സാധ്യതകളാണ് യുഡിഎഫ് ആലോചിക്കുന്നത്. പിസി ജോർജ്ജിന്റെ ജനപക്ഷത്തെ തിരിച്ച് കൊണ്ടുവരാനാണ് യുഡിഎഫ് നീക്കം. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുമെന്ന് കഴിഞ്ഞ ദിവസം പിസി ജോർജ്ജ് പറഞ്ഞിരുന്നു.ജോർജ്ജിനെ പ്രത്യേക പാർട്ടിയെന്ന നിലയിൽ പരിഗണിക്കുന്നതിന് പകരം ജോസ് പക്ഷത്ത് ലയിപ്പിച്ച് ഒറ്റ പാർട്ടിയാക്കാനാണ് യുഡിഎഫ് ആലോചന. എന്നാൽ ഇത്തരത്തിലുള്ള ലയന സാധ്യത പിസി ജോർജ്ജ് തള്ളിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച് നേട്ടം കൊയ്ത പാർട്ടിയാണ് പിസിയുടേത്.
അതേസമയം പി സി ജോർജിന്റെ യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ കോട്ടയം ഈരാട്ടുപേട്ടയില്‍ ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നിരുന്നു. ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ് ഉൾപ്പെടെയുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്. ജോർജ്ജിനെ യുഡിഎഫിൽ എടുക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താൻ രമേശ് ചെന്നിത്തലയുടെ ദൂതനായിട്ടാണ് ജോസഫ് വാഴയ്കക്ൽ എത്തിയത്.