ബര്‍ലിന്‍: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ സര്‍ക്കാര്‍ മാര്‍ച്ച് 23 മുതല്‍ പ്രാബല്യത്തിലാക്കിയ നിയന്ത്രണങ്ങള്‍ക്ക് ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ചു. ചാന്‍സലര്‍ മെര്‍ക്കലും രാജ്യത്തെ 16 സംസ്ഥാന മുഖ്യമന്ത്രിമാരുമായി നാലു മണിക്കൂര്‍ നീണ്ടുനിന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപനത്തിലുള്ളത്.
രാജ്യവ്യാപകമായി ബന്ധപ്പെടാനുള്ള സോഷ്യല്‍ ഡിസ്റ്റന്‍സിങ് (കോണ്ടാക്റ്റ് ബ്ളോക്ക്) നിയന്ത്രണങ്ങള്‍ മേയ് 3 വരെ നീട്ടി.കൊറോണ സംരക്ഷണ മാസ്കുകള്‍ ആവശ്യമറിഞ്ഞ് ഉപയോഗിവാനും നിര്‍ദ്ദേശമായി.പൊതുഗതാഗതം ഉപയോഗിന്പോഴും ഷോപ്പിംഗ് നടത്തുന്പോഴും ആളുകള്‍ മാസ്കുകള്‍ ധരിക്കണമെന്നാണ് ശിപാര്‍ശ. ഫെയ്സ് മാസ്ക് കര്‍ശനമായും നിര്‍ബന്ധമാക്കിയിട്ടില്ല. മേയ് നാല് മുതല്‍ സ്കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കും.
സ്കൂളുകള്‍, ഹെയര്‍സ്റൈറല്‍ ഷോപ്പുകള്‍, ആരാധനാലയങ്ങളും മേയ് 3 വരെ അടഞ്ഞുകിടക്കും. മീറ്റിംഗുകള്‍ക്കും യാത്രകള്‍ക്കും വിലക്ക് തുടരും.എന്നാല്‍ തിയേറ്ററുകള്‍, മൃഗശാലകള്‍, മ്യൂസിയങ്ങള്‍, സിനിമാശാലകള്‍ കായിക മേഖലകള്‍, റസ്റ്ററന്റുകള്‍, ബാറുകള്‍, പബ്ബുകള്‍ എന്നിവ കര്‍ശനമായും അടഞ്ഞുകിടക്കും. ജര്‍മനിയിടെ അതിര്‍ത്തികള്‍ അടുത്ത 20 ദിവസത്തേക്കുകൂടി അടച്ചിടും. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച നടപടികള്‍ ഏപ്രില്‍ 30 ന് ഫെഡറല്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്യുമെന്നും മെര്‍ക്കല്‍ അറിയിച്ചു.
മതപരമായ ചടങ്ങുകള്‍ അടക്കം വലിയ പൊതുജന പങ്കാളിത്തമുള്ള പരിപാടികളൊന്നും ഓഗസ്റ്റ് 31 വരെ അനുവദിക്കില്ല. ബാറുകളും കഫേകളും റസ്റ്ററന്റുകളും സിനിമ തിയേറ്ററുകളും സംഗീത പരിപാടികളും അനുവദിക്കില്ല.അതിര്‍ത്തികള്‍ അടുത്ത 20 ദിവസത്തേയ്ക്കുകൂടി അടഞ്ഞുകിടക്കും.
ഇതിനിടെ, രാജ്യം ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്ന സാന്പത്തിക മാന്ദ്യം വര്‍ഷത്തിന്റെ പകുതി വരെ തുടരുമെന്ന വിലയിരുത്തലും പുറത്തു വന്നു. ജൂണിനു മുന്‍പ് ഈ പ്രതിസന്ധിയില്‍ നിന്നു പുറത്തുകടക്കാന്‍ രാജ്യത്തിനു സാധിക്കില്ലെന്നാണ് വിദഗ്ധരുടെ പ്രവചനം.
ലോകം കോവിഡ് 19 ന്റെ പിടിയില്‍ അമരുന്പോള്‍ ജര്‍മനിയിലെ സ്ഥിതി ഏറെ ആശ്വാസത്തിലേയ്ക്കു നീങ്ങുകയാണ്. ജര്‍മനിയില്‍ കൊറോണ വൈറസിന്റെ വ്യാപനം ഇപ്പോഴും നിലച്ചിട്ടില്ലെന്ന് ബര്‍ലിനിലെ റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റിയൂട്ട് മേധാവി ലോതര്‍ വൈലര്‍ പറഞ്ഞു.
ഏപ്രില്‍ 15 വരെ, ജര്‍മനിയില്‍ 134,753 ആളുകളെ രോഗം ബാധിച്ചു. ആകെ മരണം 3,804 ല്‍ എത്തി., സുഖം പ്രാപിച്ചവര്‍ 77,000 കവിഞ്ഞതായും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയെ കുറ്റപ്പെടുത്താനുള്ള സമയം ഇതല്ല: യുഎസിനെ വിമര്‍ശിച്ച് ജര്‍മനി
ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് മരവിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് രൂക്ഷമായി വിമര്‍ശിച്ചു. കൊറോണവൈറസ് ബാധയുടെ പേരില്‍ മറ്റുള്ളവരെ പഴിചാരുന്നത് നിരര്‍ഥകമാണെന്നും വൈറസിനു അതിര്‍ത്തികള്‍ അറിയില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ലോകാരോഗ്യ സംഘടന ചൈനീസ് പക്ഷപാതം കാണിച്ചെന്നും, രോഗവ്യാപനം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും ആരോപിച്ചാണ് ട്രംപ് ഫണ്ട് മരവിപ്പിക്കാന്‍ ഉത്തരവിട്ടത്. നിലവില്‍ യുഎസ് ആയിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രധാന വരുമാന സ്രോതസ്. നാനൂറ് മില്യന്‍ ഡോളറാണ് പ്രതിവര്‍ഷം നല്കിവന്നിരുന്നത്.
സ്വിറ്റ്സര്‍ലന്‍ഡ് മൂന്നു ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കും
ബേണ്‍: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂന്നു ഘട്ടങ്ങളായി പിന്‍വലിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ പദ്ധതി തയാറാക്കി. വ്യാഴാഴ്ച ചേരുന്ന ഫെഡറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കും.
വരുന്ന ആഴ്ചകളില്‍ രോഗബാധയുടെ നിരക്ക് കണക്കിലെടുത്തായിരിക്കും തീരുമാനങ്ങള്‍ നടപ്പാക്കുക. ഇതനുസരിച്ച് ഏപ്രില്‍ 27നാണ് ആദ്യ ഘട്ടം തുടങ്ങുന്നത്. ഹെയര്‍ഡ്രസര്‍മാര്‍, ഫിസിയോതെറാപ്പിസ്ററുകള്, ഗാര്ഡന് സെന്ററുകള്‍, നഴ്സറികള്‍ എന്നിവയ്ക്ക് അന്നു മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാം. ജിമ്മുകളും ഫിറ്റ്നസ് ക്ലബുകളും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മേയ് 11നാണ് രണ്ടാം ഘട്ടം. സ്കൂളുകളും യൂണിവേഴ്സിറ്റികളുമാണ് ഈ ഘട്ടത്തില്‍ തുറക്കുക. എന്നാല്‍, അപ്പോഴും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും മാസ്ക് നിബന്ധനകളും തുടരും.
ജൂണ്‍ എട്ടിന് ആരംഭിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിലാണ് ബാറുകളും റെസ്റ്ററന്റുകളും തുറക്കുക. നൈറ്റ് ക്ലബുകള്‍ അടക്കം ഇതിനൊപ്പം തുറക്കുമെങ്കിലും സോഷ്യല്‍ ഡിസ്റ്റന്സിങ്ങിലെ ചില നിര്‍ദേശങ്ങള്‍ തുടര്‍ന്നും നിര്‍ബന്ധമായിരിക്കും.
സ്പെയ്നില്‍ മരണസംഖ്യ വീണ്ടും കുറഞ്ഞു
മാഡ്രിഡ്: സ്പെയ്നില്‍ കൊറോണവൈറസ് കാരണമുള്ള മരണസംഖ്യ ഒരു ദിവസത്തെ വര്‍ധനയ്ക്കു ശേഷം വീണ്ടും കുറഞ്ഞു. ബുധനാഴ്ച മരിച്ചത് 523 പേര്. രാജ്യത്താകെ മരിച്ചവരുടെ എണ്ണം ഇതോടെ 18500 പിന്നിട്ടു.
പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ തുടരെ ആറു ദിവസം കുറവ് രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച വീണ്ട ും നേരിയ വര്‍ധനയുണ്ട ായി. അതേസമയം, ലോക്ക്ഡൗണ്‍ ഇളവുകളോടെ തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യത്ത് ഇപ്പോഴും രോഗബാധിതരുടെ എണ്ണം 177,000 കടന്നു നില്‍ക്കുകയാണ്.
2008ലെ സാന്പത്തിക മാന്ദ്യത്തിനെക്കാള് വലിയ പ്രതിസന്ധിയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും എട്ടു ശതമാനം ചുരുക്കം സന്പദ് വ്യവസ്ഥയിലുണ്ടാകുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. 20 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നുമാണ് പ്രവചനം.
ഫ്രാന്‍സ്
ഫ്രാന്‍സിലെ മരണസംഖ്യ പതിനേഴായിരം പിന്നിട്ടു. എന്നാല്‍, പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചതിനു ശേഷം ആദ്യമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവും രേഖപ്പെടുത്തി. ചൊവ്വാഴ്ചത്തേതിനെ അപേക്ഷിച്ച് 513 പേര് കുറവാണ് ബുധനാഴ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇപ്പോള്‍ മുപ്പതിനായിരത്തിലധികം പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം ഏതാനും ദിവസമായി കുറയുന്ന പ്രവണതയാണ് കാണുന്നത്.
110 ബില്യന്‍ യൂറോയുടെ അടിയന്തര സഹായ പദ്ധതിയും ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സാന്പത്തിക മേഖലയിലുണ്ടeകുന്ന പ്രത്യാഘാതങ്ങള്‍ ചെറുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഗര്‍ഭിണിയായ നഴ്സ് കൊറോണ ബാധിച്ച് മരിച്ചു; ഗര്‍ഭസ്ഥ ശിശുവിനെ രക്ഷപെടുത്തി
ലണ്ടന്‍: പൂര്ണഗര്ഭിണിയായിരുന്ന എന്‍എച്ച്എസ് നഴ്സ് കൊറോണവൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചു. എന്നാല്‍, ഇരുപത്തെട്ടുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ഡോക്ടര്‍മാര്‍ സിസേറിയനിലൂടെ സുരക്ഷിതമായി പുറത്തെടുത്തു.
മേരി അഗീവ എന്ന നഴ്സാണ് സിസേറിയനു ശേഷം ജീവന് വെടിഞ്ഞത്. നവജാത ശിശുവിനു രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. നിലവില്‍ 45 എന്‍എച്ച്എസ് ജീവനക്കാരാണ് വൈറസ് ബാധ കാരണം മരിച്ചത്. തിങ്കളാഴ്ച ഒരു ഡോക്ടറും മരിച്ചിരുന്നു.
കൊറോണ കണക്കുകളില്‍ ആശ്വാസത്തോടെ ബ്രിട്ടന്
ലണ്ട ന്: ബ്രിട്ടനില്‍ കൊറോണവൈറസ് ബാധ മൂര്ധന്യത്തിലെത്തിക്കഴിഞ്ഞെന്നും ഇനി കുറയാനുള്ള കാലമായെന്നും വിദഗ്ധരുടെ വിലയിരുത്തല്‍. തുടര്‍ച്ചയായി നാലാം ദിവസവും മരണസംഖ്യ എണ്ണൂറിനു താഴെയാണ്. പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 12 ശതമാനം കുറവും രേഖപ്പെടുത്തി. യുകെയിലെ കൊറോണ വൈറസ് ദിവസേനയുള്ള മരണസംഖ്യ തുടര്‍ച്ചയായി നാലാം ദിവസവും 800 ല്‍ താഴെയാണ്: 761 പുതിയ മരണങ്ങള് രേഖപ്പെടുത്തിയിട്ടുണ്ട ് ആരോഗ്യമുള്ള 20 വയസുകാരന് ഉള്‍പ്പെടെ മൊത്തം 13,000 ആയി. പുതിയ അണുബാധകളുടെ എണ്ണം കുറഞ്ഞ് 4,600 ആയി
ബുധനാഴ്ച 761 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ രാജ്യത്ത് പതിമൂവായിരം പിന്നിട്ടു.
ഇതിനിടെ, ലോക്ക്ഡൗണ്‍ അടുത്ത മാസത്തോടെ കാര്യമായി ഇളവ് ചെയ്യുന്നതിനുള്ള നടപടികള്‍ ചാന്‍സലര്‍ ഋഷി സുനാക് പരിഗണിച്ചു തുടങ്ങിയിട്ടുണ്ട ്. തത്കാലം വീട്ടിലിരിക്കാനുള്ള നിര്‍ദേശം ഇനി ജോലിക്കേ പോകേണ്ടെ ന്ന് പലരും ദുര്‍വ്യാഖ്യാനം ചെയ്യുന്നതായി ചാന്‍സലര്‍ വിശ്വസിക്കുന്നു.
ലോക്ക്ഡൗണ്‍ കൂടുതല്‍ നീണ്ട ു പോയാല്‍ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ട ാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
എന്‍എച്ച്എസിനായി മൂന്നു മില്യണ്‍ സമാഹരിച്ച് മുന്‍ സൈനികന്
ലണ്ടന്‍: 99 വയസുള്ള മുന്‍ സൈനികന് കൊറോണവൈറസിനെതിരായ പോരാട്ടത്തിനായി എന്‍എച്ച്എസിനു സമാഹരിച്ചു കൊടുത്തത് മൂന്നു മില്യന്‍ പൗണ്ട ്. പ്രയത്നം അവസാനിപ്പിച്ചിട്ടില്ലെന്നും ഇപ്പോഴും കൂടുതല്‍ ഫണ്ട ് ശേഖരിക്കാന്‍ ശ്രമം തുടരുകയാണെന്നും റിട്ട. ക്യാപ്റ്റന്‍ ടോം മൂര്‍ പറഞ്ഞു.
ആയിരം പൗണ്ട് ലക്ഷ്യമിട്ട് തുടങ്ങിയ ഉദ്യമമാണ് പല മടങ്ങായി വളര്‍ന്നിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 170,000 പേര് അദ്ദേഹത്തിനു സംഭാവനകള്‍ കൈമാറിക്കഴിഞ്ഞു. ഇനിയും ഒരു നൂറു പേരില്‍ നിന്നു കൂടി പണം കിട്ടുമെന്ന പ്രതീക്ഷയാണ് മൂര്‍ പുലര്‍ത്തുന്നത്.
തന്റെ ക്യാന്‍സറും ഇടുപ്പെല്ലിന്റെ തകരാറും പരിഹരിച്ച എന്‍എച്ച്എസ് ജീവനക്കാരോടു നന്ദി പ്രകടനമായാണ് ഈ പ്രതിസന്ധി കാലത്ത് അവര്‍ക്കായി ഫണ്ട ് ശേഖരണത്തിന് തൊണ്ണൂറ്റൊന്പതുകാരന് തുടക്കമിട്ടത്. ഇതിനായി, ഈ മാസം അവസാനം നൂറ് വയസ് തികയുന്നതിനു മുന്‍പ് തന്റെ പൂന്തോട്ടത്തില്‍ നൂറു ലാപ്പ് നടക്കാമെന്നാണ് പ്രഖ്യാപനം.
മാപ്പിരന്ന് ഉള്‍സുല ഫൊണ്‍ ഡെര്‍ ലെയന്
ബ്രസല്‍സ്: ഇറ്റലിക്കു വേണ്ടി യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉള്‍സുല ഫൊണ്‍ ഡെര്‍ ലെയന് ക്ഷമ ചോദിച്ചു. വൈറസ് പാന്‍ഡെമിക്കിന്റെ തുടക്കത്തില്‍ കൂടുതല്‍ സഹായം ചെയ്യാതിരുന്നതില്‍ അപാകതയുണ്ടായെന്നു കണ്ടെത്തിയാണ് ഇപ്പോഴത്തെ ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയ്ന്റെ മാപ്പിരക്കല്‍.
യൂറോപ്യന്‍ പാര്‍ലമെന്റിന് നല്കിയ പ്രസംഗത്തില്‍ യൂറോപ്പിനുവേണ്ടി ഇറ്റലിയോട് മാപ്പ് പറഞ്ഞ അവര്‍ ഇറ്റലിക്ക് ഒരു സഹായഹസ്തം ആവശ്യമുള്ള സമയത്ത് കൃത്യസമയത്ത് കൊടുക്കാനാവാത്തത് ഒരിക്കലും നീതികരിയ്ക്കാനാവാത്ത പ്രവര്‍ത്തിയായെന്നും കൂട്ടിച്ചേര്‍ത്തു.
അതെ, ശരിയാണ് അതിനായി യൂറോപ്പ് മൊത്തത്തില്‍ ഹൃദയംഗമമായ ക്ഷമാപണം നടത്തുകയാണ് അവര്‍ പറഞ്ഞു.
എന്നാല്‍ മോശം തുടക്കത്തിനുശേഷം യൂറോപ്യന്‍ യൂണിയന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതായും അറിയിച്ചു.സ്വയം പരിരക്ഷിക്കാന്‍ നമ്മള് പരസ്പരം സംരക്ഷിക്കണം എന്ന് എല്ലാവരും മനസ്സിലാക്കുന്നതിലും വലുതാണ്.ഐക്യദാര്‍ഡ്യത്തില്‍ ലോകത്തെ തുടിക്കുന്ന ഹൃദയമായി യൂറോപ്പ് ഇപ്പോള്‍ മാറിയിരിക്കുന്നു എന്നതാണ് സത്യം.യഥാര്‍ത്ഥ യൂറോപ്പ് എഴുന്നേറ്റു നില്ക്കുന്നു, ഏറ്റവും ആവശ്യമുള്ളപ്പോള്‍ പരസ്പരം പോളണ്ട ില് നിന്നുള്ള പാരാമെഡിക്കുകളും റൊമാനിയയില്‍ നിന്നുള്ള ഡോക്ടര്‍മാരും ഇറ്റലിയില്‍ ജീവന് രക്ഷിക്കുന്നു.ന്ധ ജര്‍മനിയില്‍ നിന്നുള്ള വെന്റിലേറ്ററുകള്‍ സ്പെയിനില്‍ ഒരു ലൈഫ് ലൈന്‍ നല്കുന്നു.ചെക്കിയയിലെ ആശുപത്രികള്‍ ഫ്രാന്‍സില്‍ നിന്നുള്ള രോഗികളെ ചികിത്സിക്കുന്നു. ബെര്‍ഗാമോയില്‍ നിന്നുള്ള രോഗികളെ ബോണിലെ ക്ലിനിക്കുകളില്‍ എത്തിയ്ക്കുന്നു.
കോവിഡ് 19 ന്റെ ഫലങ്ങളില്‍ നിന്ന് കരകയറാന്‍ യൂറോപ്പിന് ഒരു മാര്‍ഷല്‍ പദ്ധതി ആവശ്യമാണെന്ന് ഡെര്‍ ലെയ്ന്‍ പറഞ്ഞു.എല്ലാ അംഗരാജ്യങ്ങളും വിശ്വസിക്കുന്ന ഒരു ഉപകരണം മാത്രമേ ഞങ്ങളുടെ പക്കലുള്ളൂ.ആ ഉപകരണം യൂറോപ്യന്‍ ബജറ്റാണ്.യൂറോപ്യന്‍ ബജറ്റ് വീണ്ടെ ടുക്കലിന്റെ മാതൃത്വമായിരിക്കും എന്നും ലെയന് പറഞ്ഞു.
ഇറ്റലി
കൊറോണ വൈറസ് ലോക്ക്ഡൗണ്‍ മൂലം സാന്പത്തികമായി തകര്‍ത്ത ഇറ്റലി പുതുജീവിതം കൊതിയ്ക്കുകയാണ്. എന്നാല്‍ രോഗപ്രതിരോധമോ, മരണനിരക്കോ ഇതുവരെ പിടിച്ചു നിര്‍ത്താന്‍ സാധിയ്ക്കാതെ ഇഴയുന്പോള്‍ നിയന്ത്രണ നടപടികള്‍ അവസാനിപ്പിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും മികച്ച പന്തയമായി ഡോക്ടര്‍മാര്‍ കൊറോണ ടെസ്റ്റിംഗ് ആന്റ് ട്രാക്കിംഗ് ശക്തിപ്പെടുത്തുകയാണ്.എന്നാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രത്തിലെ ചില ഡോക്ടര്‍മാര്‍ ഇത് ഒരു യഥാര്‍ത്ഥ പരിഹാരമല്ലെന്നാണ് പറയുന്നു.
കൂട്ടത്തോടെയുള്ള പരിശോധന ഇറ്റലിയുടെ ന്ധരണ്ട ാം ഘട്ടന്ധ ത്തിന്റെ ഒരു പ്രധാന ഭാഗമാക്കുകയാണ്. പക്ഷെ ഈ ഘട്ടം എപ്പോള്‍ ആരംഭിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.രണ്ടാം ഘട്ടത്തില്‍, രോഗബാധിതരെ കണ്ടെ ത്തുന്നതിനായി രാജ്യത്തുടനീളം പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നതായി ഇറ്റലിയിലെ ഐഎസ്എസ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സില്‍വിയോ ബ്രൂസഫെറോ പറഞ്ഞു.
എന്നിരുന്നാലും, ആരോഗ്യ പ്രതിസന്ധിയില്‍ നിന്നും കരകയറാനാവത്ത വിധത്തില്‍ ഇറ്റലി വീണുപോയിരിയ്ക്കുന്നു.
മിലാനിലെ ലോംബാര്‍ഡി മേഖലയില്‍ 10 ദശലക്ഷം ആളുകളുണ്ട ്, ഇവിടെ മാത്രം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത മരണങ്ങള് 11,142 ആണ്.
സാന്പത്തികമായി ശക്തമായ പ്രദേശം, ബെല്‍ജിയത്തിന്റെ വലുപ്പം, മാര്‍ച്ച് ആദ്യം മുതല്‍ ലോകത്തിലെ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണുകളില്‍ ഒന്നാണ്.കഴിഞ്ഞ 10 ദിവസമായി ലോംബാര്‍ഡി ദിവസേന 6,500 ടെസ്റ്റുകള്‍ നടത്തുന്നു.പക്ഷെ ഇപ്പോഴും എല്ലാം അതീതമാണ്
മേഖലയില്‍ 234,870 ടെസ്റ്റുകള്‍ നടത്തി 61,326 കേസുകള്‍ ബുധനാഴ്ച സ്ഥിരീകരിച്ചു.വൈറസ് ബാധിച്ചവരില്‍ 18.2 ശതമാനം കോവിഡ് മൂലമാണ് മരിച്ചത് ഇത് അന്പരപ്പിക്കുന്ന ഉയര്‍ന്ന മരണനിരക്കുമാണ്.
കൂടുതല്‍ പരിശോധന നടത്തിയാല്‍ ഈ മരണനിരക്ക് കുറയുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.എന്നാല്‍ പുതിയ അസുഖം മൂലം എത്രപേര്‍ മരിച്ചുവെന്ന് ഇറ്റലിക്ക് ഇപ്പോഴും അറിയില്ലെന്നാണ് പൊതുവേയുള്ള കണ്ടെത്തല്‍.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍