കോഴിക്കോട്ട്: ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറൻൈറൻ നിയമം ലംഘിച്ചതിനാൽ സി.പി.എം.നേതാവും മുൻ മേയറുമായ എ.കെ.പ്രേമജത്തിനെതിരെ കേസെടുത്തു.പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസ്പെക്ടർമാരോട് തട്ടിക്കയറിയെന്ന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്.നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ലംഘിച്ചതിന് പ്രേമജത്തിന്റെ മകനെതിരെയും കേസെടുത്തിട്ടുണ്ട്.
മലാപറമ്പ് സർക്കിളിലെ ഹെൽത് ഇൻസ്പെക്ടർ കെ.പി. ബീന ജോയിൻറ് ഹെൽത് ഇൻസ്പെക്ടർ മനോജ് എന്നിവരാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്.
ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ യുവാവ് പുറത്ത് പോയിരുന്നു.ഇത് ചോദ്യം ചെയ്തപ്പോൾ മുൻ മേയർ ചീത്ത വിളിക്കുകയും ശകാരിക്കുകയും ചെയ്തെന്നാണ് പരാതി.