Image

രേഖയുടെ ചടങ്ങില്‍ ക്യാമറ തന്നിലേക്ക്: ജയാബച്ചന്‍ പരാതി നല്‍കി

Published on 16 May, 2012
രേഖയുടെ ചടങ്ങില്‍ ക്യാമറ തന്നിലേക്ക്: ജയാബച്ചന്‍ പരാതി നല്‍കി
ന്യൂഡല്‍ഹി: രാജ്യസഭയിലെ ക്യാമറമാന്‍മാര്‍ക്കതിരേ സഭാംഗവും ബോളിവുഡ് നടിയുമായ ജയാബച്ചന്റെ പരാതി. സഭയില്‍ സഹപ്രവര്‍ത്തകയായ മറ്റൊരു ബോളിവുഡ് നടി രേഖയുടെ സത്യ പ്രതിജ്ഞാ ചടങ്ങിനിടെ ക്യാമറ ഇടകയ്ക്കിടെ തന്നിലേക്ക് ഫോക്കസ് ചെയ്തതിനെതിരേയാണ് ജയാബച്ചന്‍ പരാതി നല്‍കിയിരിക്കുന്നത്്.

രേഖയുടെ ചടങ്ങില്‍ തനിക്ക് നേരെ എന്തിന് ക്യാമറ തിരിക്കുന്നെന്നാണ് ജയ ചോദിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ പ്രതിനിധിയായി പാര്‍ലമെന്റില്‍ എത്തിയ ജയാ ബച്ചന്‍ ഇക്കാര്യത്തില്‍ രാജ്യസഭാ ചെയര്‍മാന് പരാതിയും നല്‍കി. കായികതാരം സച്ചിനും വ്യവസായി അനു അഗയ്ക്കും ഒപ്പം നാമനിര്‍ദേശം ചെയ്യപ്പെട്ടാണ് രേഖ എത്തിയത്. ബോളിവുഡില്‍ നിറഞ്ഞ് ിന്ന കാലത്ത് ജയയുടെ ബദ്ധ ശത്രുവായിരുന്നു രേഖ. ഇരുവരും തമ്മിലുള്ള ശത്രുത അങ്ങാടിപ്പാട്ടായിരുന്നു താനും.

ഈ ശത്രുത സഭയിലും തുടരുമെന്നതിന്റെ സൂചന അടുത്തിടെ കണ്ടിരുന്നു. സഭയില്‍ തനിക്ക് ആദ്യം ലഭിച്ച 99ാം നമ്പര്‍ സീറ്റിന് പകരം ജയ 143 ലേക്ക് മാറിയത് വാര്‍ത്ത ആയിരുന്നു. നേരത്തേ അനുവദിച്ച പ്രകാരം രേഖയുടെ സീറ്റ് തൊട്ടു പിന്നില്‍ വരുന്നതിലുള്ള അസ്വസ്ഥതയാണ് ഇതിന് കാരണമെന്നായിരുന്നു വാര്‍ത്തകള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക