Image

നഗരസഭ സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ മരട് ഫ്ലാറ്റ് ഉടമകളുടെ പ്രതിഷേധം

Published on 02 October, 2019
നഗരസഭ സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ മരട് ഫ്ലാറ്റ് ഉടമകളുടെ പ്രതിഷേധം
കൊച്ചി: മരടില്‍ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ കൂടുതല്‍ സമയം നല്‍കാത്തതിനെതിരെ ഫ്ലാറ്റ് ഉടമകളുടെ പ്രതിഷേധം. ഫ്ലാറ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയ നഗരസഭ സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ ഫ്ലാറ്റുടമകള്‍ പ്രതിഷേധിച്ചു. ഫ്ലാറ്റുകള്‍ ഒഴിയാനുള്ള കാലാവധി നീട്ടണമെന്നും പുനരധിവാസത്തിന്‍റെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഉടമകള്‍ പ്രതിഷേധിച്ചത്.

ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയാന്‍ ഒക്ടോബര്‍ പത്ത് വരെ സമയം വേണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരസഭ നിഷേധിച്ചിരുന്നു. 180 കുടുംബങ്ങള്‍ക്ക് പകരം താമസ സൗകര്യം കിട്ടി‌യില്ലെന്നും മാനുഷിക പരിഗണന നല്‍കണമെന്നുമായിരുന്നു ഫ്ലാറ്റ് ഉടമകളുടെ അപേക്ഷ. എന്നാല്‍ ഫ്ലാറ്റുകള്‍ ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നായിരുന്നു നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ മറുപടി നല്‍കി. ഈ സാഹചര്യത്തിലാണ് ഫ്ലാറ്റ് ഉടമകള്‍ പ്രതിഷേധിച്ചത്.

വ്യാഴാഴ്ചയോടെ താമസക്കാരെല്ലാവരും ഫ്ളാറ്റുകളില്‍നിന്നും പൂര്‍ണമായും മാറണം. താല്‍ക്കാലികമായി പുനസ്ഥാപിച്ച വെള്ളവും വൈദ്യുതിയും വ്യാഴാഴ്ചയോടെ വീണ്ടും വിച്ഛേദിക്കുമെന്നാണ് തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക