പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബീഹാറിൽ മൂന്ന് പേരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. സാരൻ ജില്ലയിലെ ബനിയാപൂരിലാണ് സംഭവം. തദ്ദേശിവാസികൾ കൂട്ടം ചേർന്ന് പശുവുമായി വരുകയായിരുന്ന അയൽഗ്രാമത്തിലെ മൂന്ന് പേരെ അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അക്രമണം നടന്ന സംഭവസ്ഥലത്തേക്ക് പോലീസ് എത്തി മൂന്ന് പേരെയും മോചിപ്പിക്കുകയും ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും മൂവർക്കും മരണം സംഭവിച്ചു. മൃഗീയമായ മർദ്ദനമാണ് മൂന്നുപേർക്കും നേരിട്ടതെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. ഈ മാസം ആദ്യം തൃപൂരയിലും പശുവിന്റെ പേരിൽ ഒരാൾ ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ടു.