ഇരുള് വന്നു വിളിക്കുമൊരു ജാലകം ചാരെ
ഇലപൊഴിയും മരങ്ങളും ശിശിരവും മൂകസാക്ഷികള്‍.
ഒരു പേടമാന് തിരിഞ്ഞു നിന്നെന്നെയുറ്റു നോക്കി,
മിന്നല്‍പ്പിണരായി മാഞ്ഞുപോകുന്നു, ഓര്‍മ്മകള്‍ പോലെ!
പഴകിയ ആല്‍ഷൈമേഴ്സ് രോഗമാണെനിക്കത്രേ,
വാക്കിലും നോക്കിലും പൊരുത്തക്കേടുകള്‍ തന്നെയത്രേ!
നിത്യവുമാരോ ഉണര്‍ത്തുന്നു, തീറ്റുന്നു, പോറ്റുന്നു.
ആരേയുമറിയാതെ മനമുഴറുന്നു, പരിഭ്രമിക്കുന്നു!
എന്നുമോരോരോ മുഖങ്ങള്‍ വന്നുപോകുന്നു
പുഞ്ചിരിക്കളഭം ചാര്‍ത്തിയോര്‍, സങ്കടം കവിള് കറുപ്പിച്ചവര്‍,
എരിയുമാത്മരോഷം മൗനമായ് ചൂടുന്നവര്‍!
അറിയില്ലെനിക്കാരേയും, അതോ മറന്നു പോയതോ?!
ഓര്‍മ്മകള്‍ ഭാരമെന്നാരോ പറഞ്ഞല്ലോ
മറവി അനുഗ്രഹമെന്നാരോ സമാശ്വസിക്കുന്നു
ഓര്‍മ്മകള്‍ കിനാവള്ളിയായ് മാഞ്ഞുപോകുമ്പോള്
വിസ്മൃതി തമോഗര്‍ത്തമായി കാത്തുനില്ക്കുമ്പോള്
ഓര്‍മ്മച്ചിന്തുകള്‍ അമൂല്യമെന്നറിയുന്നു ഞാന്‍!
സ്ഥലകാലവിഭ്രാന്തിയില്‍ മനമുഴറുമ്പോള്‍
വാര്‍ദ്ധക്യം ബാല്യമായ് പകര്‍ന്നാടുന്നു.
ജീവിതയാത്രയില്‍ സ്നേഹപ്പൊതിച്ചോര്‍
ഊട്ടിയവരൊക്കെയും പോയ്മറഞ്ഞുവോ?
ഒരു നിറജീവിതം ജീവിച്ചു കാണണം ഞാനും
ഓര്മ്മതന്നിലക്കീറില് ഒന്നുമേ ബാക്കിയില്ല!
കരള്‍ തൊട്ടവനും കൈപിടിച്ചു വളര്ന്നവരുമെവിടെ?
കണ്ണീര് തുടച്ചവരും കൂടെച്ചിരിച്ചവരുമെവിടെ?
ഒരു തരി ഓര്‍മ്മ ശേഷിപ്പിനായെന്റെ-
മിഴികളില്‍ തിരയുന്നവരില്‍ ഞാനും!
തോല്വിക്കയ്പ്പുനീരിറക്കി, പാഴ്പ്പുഞ്ചിരി പുതച്ച്,
ഞാന്‍ മുഖം തിരിക്കവേ, ചുറ്റിലും നെടുവീര്‍പ്പുകള്‍,
''ആരേയും തിരിച്ചറിയുന്നില്ലല്ലോ'' അടക്കം പറച്ചിലുകള്‍,
പ്രതീക്ഷ കൈവിട്ടവര്‍ യാത്രയാകുന്നു!
ചിന്തകള്‍ വല്ലാതെ കെട്ടുപിണയുന്നു
നെഞ്ചിലൊരു കൊടുങ്കാറ്റ് ചുറ്റിത്തിരിയുന്നു
കണ്‍കോണിലൊരു നീര്മണിയെത്തിനോക്കുന്നു
ഭാവശൂന്യം നിലാവതില്‍ നോക്കി മുഖം മിനുക്കുന്നു!