ഒടുവില്‍ രണ്ടുപേരും അങ്ങനെ തീരുമാനത്തില്‍
എത്തി. ഒരു പെറ്റ്. അത് എന്തായിരിക്കണം എന്നതായിരുന്നു അടുത്ത ചര്‍ച്ച. ഒരു
പട്ടി- പട്ടിക്ക് കുരയ്ക്കാന്‍ മാത്രം അറിയാം. പിന്നെ ഒരുതരം വൃത്തികെട്ട
നാറ്റവും. അതുവേണ്ട ആച്ചിയമ്മ പറഞ്ഞു. അവറാച്ചന് അതിനെ അനുകൂലിച്ചു. ഒരു
പൂച്ച- പൂച്ച വല്ലപ്പോഴും മാത്രമേ "മ്യാവൂ....' പറയുകയുള്ളൂ. കൂടാതെ
സെറ്റിയും മാന്തിപ്പൊളിക്കും. അതും വേണ്ട. അക്വേറിയം- "ഓ മീനിനെ നോക്കി
എത്ര നേരമാണിരിക്കുക' അവറാച്ചന് പറഞ്ഞു. ആച്ചിയമ്മ അതിനെ അനുകൂലിച്ചു.
കഥയിൽ ഒരു ജനറേഷൻ ഗാപ് ഉണ്ട്. ഇപ്പോൾ ഉള്ള തലമുറക്കാർക്ക് ഇത് മനസ്സിലാകില്ല. എങ്കിലും പഴയ തലമുറക്കാർ ഇത് ആസ്വദിക്കും. ആധുനികവും അത്യന്താധുനികവും ഒക്കെ വായിച്ച് ബോറടിക്കുമ്പോൾ ഇങ്ങനെ ചില രചനകൾ ഒരു രസമാണ്. ഇ മലയാളിയിൽ ആധുനികം, അത്യന്താധുനികം, പഴമ, എന്നൊക്കെ തരം തിരിച്ച് സാഹിത്യ പംക്തികൾക്ക് വേർതിരിവ് ഉണ്ടാക്കുന്ന കാര്യം ചിന്തിക്കാവുന്നതാണ്.
James Mathew, Chicago2017-06-11 11:59:16
ആച്ചിയമ്മ തത്ത പറയുന്ന പോലെ കുടിയുടെ ദോഷം കെട്ടിയോന് പറഞ്ഞ് കൊടുക്കണമായിരുന്നു.വെറുതെ 800 ഡോളർ കളഞ്ഞു. ഇളമതയുടെ ഹാസ്യം കൊള്ളാം. മൂടും മൂലയുമില്ലാത്ത കവിതകൾ വായിക്കുന്നതിനേക്കാൾ സുഖം. ബാക്കി വിദ്യാധരൻ സാർ പറയുമെന്ന് കരുതുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല