"എടാ, ചാച്ചന്, മാക്രിയുടെ സ്കൂട്ടറിനു പിന്നിലിരുന്ന് അടിച്ചു പൂക്കുറ്റിയായി
വരുന്നുണ്ട്. രണ്ടുംകൂടി പഞ്ചായത്ത് പടിക്കലിരുന്ന് ഒരു പൈന്റ് "ജവാന്'
അടിച്ചിട്ടാ വരുന്നത്' -അപ്പാന് രാവിലെതന്നെ പ്രാദേശിക വാര്‍ത്ത പ്രക്ഷേപണം
ആരംഭിച്ചു.
"ആരാ, ഈ മാക്രി?'
"അയ്യോ, അതു നമ്മുടെ ഈച്ചയുടെ
മരുമോനാ?'
മൂലേക്കോണില്‍ ജോയിക്ക് നാട്ടുകാര്‍ സ്നേപൂര്വ്വം
ചാര്‍ത്തിക്കൊടുത്ത പേപാണ് "ചാച്ചന്'. ഈ പേരിന്റെ ഉല്പത്തിയെപ്പറ്റി ആര്‍ക്കും
അറിവില്ല. തരക്കേടില്ലാത്ത ഒരു പേരായതുകൊണ്ട് "ചാച്ചന്' വിളിയില്‍ അയാള്‍ക്ക് വലിയ
എതിര്‍പ്പൊന്നുമില്ല.
ഞാന്‍ വളരെ ലാഘവത്തോടെ ചാച്ചനെ, ജോയി എന്നു സംബോധന
ചെയ്തെങ്കിലും, ആള് എഴുപത്തിയാറിന്റെ പടിവാതില്ക്കല് മുട്ടി നില്‍ക്കുകയാണ്.
എല്ലാവര്ക്കും എന്തെങ്കിലുമൊരു അപരനാമം ചാര്‍ത്തിക്കൊടുക്കുക എന്നുള്ളത്
മൈലപ്രാ നിവാസികളുടെ ഒരു ഹോബിയാണ്.
ശബ്ദം "പറ പറ' എന്നിരിക്കുന്നതുകൊണ്ടാണ്
മാത്തുക്കുട്ടിക്ക് "മാക്രി' എന്ന പേരു വീണുകിട്ടിയത്. പണ്ടൊരു നാളില്‍ തേനീച്ചയെ
വളര്‍ത്തിയതുകൊണ്ടാണ് ചാക്കോച്ചന് "ഈച്ച' എന്ന പേരു ലഭിച്ചത്.
മുടി
പിന്നിലോട്ട് സ്വല്പം നീട്ടിവളര്‍ത്തിയ തെക്കേലെ തോമ്മാച്ചന്റെ പേര് "മുടിയന്
പുത്രനെ'ന്നാണ്. മുന്നില്‍ അല്പം കഷണ്ടിയും പിന്നില്‍ സ്വല്പം നീളന്‍ മുടിയുമുള്ള
പാറേക്കാട്ടിലെ രവിക്ക് കിട്ടിയ അനശ്വര നാമമാണ് "കൊടിയേറ്റം ഗോപി.
തെക്കേപ്ലാവില തങ്കച്ചന് രോമരഹിതനാണ്. നീണ്ടു മെലിഞ്ഞ തങ്കച്ചന് "മീശ'
എന്ന ഓമനപ്പേരിട്ട് വിളിക്കുവാന്‍ മൂക്കിനു താഴെ ഒറ്റ രോമം പോലും സൃഷ്ടാവ്
നല്‍കിയില്ല. തങ്കച്ചന്റെ പെണ്ണുംപിള്ള തങ്കിക്ക് മൂക്കിനു താഴെ
"പനപ്പൂട'യുണ്ടായിരുന്നിട്ടുകൂടി, ആ ദാമ്പത്യവല്ലരി കാലമേറെ കഴിഞ്ഞിട്ടും
പൂത്തുലഞ്ഞില്ല. "മച്ചിതങ്കച്ചന്‍' എന്ന പേരും പേറിക്കൊണ്ട് കുറെനാള്‍ ദുഖഭാരം പേറി
നടന്നു. അപ്പോഴാണ് ദിലീപിന്റെ "മീശമാധവന്' ഹിറ്റാകുന്നത്. അതോടുകൂടി നാട്ടുകാര്‍
തങ്കച്ചന്റെ പേരിനൊരു പ്രൊമോഷന് കൊടുത്തു. "മീശ മാധവന്'.
ചാച്ചനു
പ്രത്യേകിച്ച് പണിയൊന്നുമില്ല. എന്നു പറഞ്ഞാല്‍ സാമ്പത്തിക വരുമാനമുള്ള
പണിയൊന്നുമില്ല എന്നര്‍ത്ഥം. ഇതിനിടയില്‍ അത്യാവശ്യത്തിന് ഒരു "അറ്റാക്കും'
ഉണ്ടായി. മരുന്നിനും മന്ത്രത്തിനുമായി നല്ലൊരു തുക വേണം. ഭാര്യയാണെങ്കില്‍
തളര്‍വാതം പിടിച്ച് വീട്ടില്‍ കിടപ്പാണ്. എന്നാല്‍ ഈ പ്രതികൂല സാഹചര്യങ്ങളൊന്നും
ചാച്ചനെ തളര്‍ത്തിയില്ല. എഴുപത്തിയാറുകാരന് പതിനാറുകാരന്റെ മനസ്സാണ്. നിവിന്‍
പോളിയും, ദുല്‍ഖര്‍ സല്‍മാനുമാണ് പുള്ളിയുടെ ഇഷ്ടതാരങ്ങള്‍.
"നിന്നെപ്പോലൊരു പെണ്ണില്ല
നിന്നെ മറക്കാനാവില്ല'
ഇതാണ് ചാച്ചന്റെ
റിങ് ടോണ്‍.
ദീര്‍ഘകാല അവധി ആയതിനാലും ഭാര്യ കൂടെയില്ലാത്തതിനാലും ഞാന്‍
ഇത്തവണ ചാച്ചന് വിസിറ്റിംഗിന് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അടിച്ചുകൊടുത്തു.
മിക്കവാറും ദിവസങ്ങളില്‍ വീട്ടില്‍ വരും. ദുഖങ്ങളൊക്കെയും പങ്കുവെയ്ക്കും.
ചില ദീര്‍ഘയാത്രകള്‍ക്ക് ഞാന്‍ ചാച്ചനേയും കൂട്ടത്തില്‍ കൂട്ടാറുണ്ട്.
"ജോയിച്ചായന് രാവിലെ ഇറങ്ങി വൈകുന്നേരം വരെ പുറത്തെവിടെയാണെങ്കിലും, ഭാര്യ
ഒരിക്കല്‍ പോലും ഒന്നു വിളിക്കാറില്ലല്ലോ!'
"മോനേ, ഞാന്‍ രാവിലെ ഏഴുമണിക്ക്
വീട്ടില്‍ നിന്നിറങ്ങും. വൈകുന്നേരം ഏഴുമണിക്കു മുമ്പേ തിരിച്ചെത്തും. എത്ര
നേരമാന്നു വിചാരിച്ചാ വെറുതെ വീട്ടില്‍ കുത്തിയിരിക്കുന്നത്!
ഈ
സമയത്തിനിടയില്‍ എനിക്കു ഫോണ്‍ ചെയ്യരുതെന്നു ഞാന്‍ പെമ്പ്രന്നോത്തിയോട് പ്രത്യേകം
പറഞ്ഞിട്ടൊണ്ട്. അഥവാ ഫോണ്‍ ചെയ്താല്‍ ഫോണുള്‍പ്പടെ അവളെ ചുരുട്ടിക്കൂട്ടി
കിണറ്റില്‍ എറിയുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ വാങ്ങിച്ചുകൊടുത്ത ഫോണാ അത്.
പിന്‍വിളിയില്ലാത്തതിന്റെ ഗുട്ടന്‍സ് ചാച്ചന് വെളിപ്പെടുത്തി.
"മോനേ, നാളെ
ഞാന്‍ വരില്ല' എനിക്കൊരു മുന്നറിയിപ്പ്.
"എന്തുപറ്റി ജോയിച്ചായാ?'
"എനിക്ക്
എല്ലാ വെള്ളിയാഴ്ചയും ചെക്കപ്പുണ്ട്'.
"ഏത് ആശുപത്രിയിലാ?'
"ആശുപത്രിയിലല്ല
മോനേ, ബസ് സ്റ്റാന്‍ഡില്‍'.
"ബസ് സ്റ്റാന്‍ഡിലോ?'
"അതേ ബസ്
സ്റ്റാന്‍ഡില്‍'-ചാച്ചന് വെളുക്കെ ചിരിച്ചു.
എല്ലാ വെള്ളിയാഴ്ചയും ചാച്ചനും,
മാക്രിയും, കൊടിയേറ്റം ഗോപിയും കൂടി പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ കൂടും. ബസില്‍
കയറിയിറങ്ങി പോകുന്ന തലയും മുലയുമുള്ള യുവതികളെ ഒന്നു "ചെക്കപ്പ്' ചെയ്യുക എന്നതാണ്
ഇവരിടെ ഹോബി. പ്രത്യേകിച്ച് യാതൊരു ചിലവും, ആര്‍ക്കും ഉപദ്രവവുമില്ലാത്ത ഒരു
ടൈംപാസ്.
ഇങ്ങനെയുള്ളവരെയാണ് "വായ് നോക്കികള്‍' എന്നപേരില്‍
അറിയപ്പെടുന്നത്. തികച്ചും നിരുപദ്രവകാരികള്‍.- ചെറിയൊരു ഞരമ്പുരോഗം. നല്ലൊരു
പൊട്ടീര് കൊടുത്താല്‍ മാറ്റിയെടുക്കാവുന്നതേയുള്ളൂ!
എങ്ങനെയുണ്ട് ചാച്ചന്റെ
ചെക്കപ്പ്?