Image

ഹജ്ജിനിടെ മിനായില്‍ തിക്കും തിരക്കിലും പെട്ട് 717 മരണം

Published on 24 September, 2015
ഹജ്ജിനിടെ മിനായില്‍ തിക്കും തിരക്കിലും പെട്ട് 717 മരണം
മിനാ: ഹജ്ജിനിടെ മിനായില്‍ തീര്‍ഥാടകരുടെ താമസ സ്ഥലത്തുണ്ടായ തിക്കും തിരക്കിലും പെട്ട് ഇന്ത്യക്കാരനുള്‍പ്പെടെ 717 മരണം. 805 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ സൗദി സമയം ഒമ്പതിന് താമസ സ്ഥലത്തുനിന്നുള്ള സുഖുല്‍ അറബ് റോഡിനും കിങ് ഫഹദ് റോഡിനും ഇടയിലുള്ള 204ാം നമ്പര്‍ സ്ട്രീറ്റിലാണ് അപകടം.
കനത്ത ചൂട് രേഖപ്പെടുത്തിയ മക്കയില്‍ രാവിലെ ജംറയിലെ കല്ളേറിന് പുറപ്പെട്ട പ്രായാധിക്യമുള്ളവരും സ്ത്രീകളും വഴിയില്‍ തളര്‍ന്നിരിക്കുകയും കിടക്കുകയും ചെയ്തത് മൂലമുണ്ടായ മാര്‍ഗതടസ്സമാണ് ജനപ്രവാഹമുണ്ടായപ്പോള്‍ തിക്കിനും തിരക്കിനുമിടയാക്കിയത്. ഈ ഭാഗത്ത് ആഫ്രിക്കക്കാരുടെ തമ്പുകളാണ് അധികവും. ന്യൂ മിന ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങളില്‍ അധികവും ആഫ്രിക്കക്കാരുടേതാണെന്ന് മലയാളി വളണ്ടിയര്‍മാര്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. യു.പി സ്വദേശിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മലയാളിക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

http://www.madhyamam.com/news/373233/150924
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക