Image

സിസ്റ്റര്‍ അമല വധം: പ്രതി സതീഷ്ബാബു പിടിയില്‍

Published on 24 September, 2015
സിസ്റ്റര്‍ അമല വധം: പ്രതി സതീഷ്ബാബു പിടിയില്‍

കോട്ടയം: പാലായിലെ മഠത്തില്‍ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റുമരിച്ച സംഭവത്തില്‍ പ്രതി സതീഷ്ബാബു ഉത്തരാഖണ്ഡ് പോലീസിന്റെ പിടിയിലായി. ഹരിദ്വാറിലെ അയ്യപ്പാശ്രമത്തിന്റെ ഗസ്റ്റ് ഹൗസില്‍ നിന്നാണ് ഇയാളെ ഇന്നലെ അര്‍ദ്ധരാത്രിയോട് പിടികൂടിയത്.

കാസര്‍കോട് സ്വദേശിയായ ഇയാളെ കേരളാപോലീസിന് കൈമാറും. കയ്യിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ട് ഹരിദ്വാറില്‍ കുടുങ്ങിയെന്നാണ് ആശ്രമത്തിന്റെ അധികൃതരെ ഇയാള്‍ അറിയിച്ചത്.

തുടര്‍ന്ന് 'അനിയന്‍ ഹരിദ്വാറിലുണ്ടെന്ന്' അറിയിച്ച് ആശ്രമത്തിലെ ഒരാള്‍ ഇയാളുടെ ചേട്ടന് അയച്ച എസ്.എം.എസ് സന്ദേശമാണ് പോലീസിന് തുമ്പായത്. ഇയാളുടെ ചേട്ടന്റെ മൊബൈല്‍ ഫോണ്‍ നിരീക്ഷിച്ച്  വരികയായിരുന്നു കേരളാപോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി സതീഷ് ബിനൊയുടെ നിര്‍ദ്ദേശപ്രകാരം ഉത്തരാഖണ്ഡ് പോലീസെത്തി ചോദ്യംചെയ്തപ്പോള്‍ തന്നെ ഇയാള്‍ കുറ്റംസമ്മതിച്ചു. സതീഷ് ബിനൊ നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

കൊലപാതകത്തിന് ശേഷം അന്വേഷണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ പ്രതി പാലായില്‍ തന്നെയുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യമായിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ തിരുവല്ലയില്‍ കണ്ടെത്തിയിരുന്നു. പിന്നീടത് പരി്ധിയില്‍ നിന്ന് പുറത്തുപോയി. തുടര്‍ന്ന് പല സംഘങ്ങളായിതിരിഞ്ഞ് ഇയാളുടെ ചിത്രത്തിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ പോലീസ് അന്വേഷണം നടത്തിവരികയാണ് പ്രതി അറസ്റ്റിലായത്. (Mathribhumi)

സിസ്റ്റര്‍ അമല വധം: പ്രതി സതീഷ്ബാബു പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക