Image

ഹിംഗിരി എക്‌സ്പ്രസില്‍ വെടിവെപ്പ്: ഒരാള്‍ മരിച്ചു

Published on 14 January, 2012
ഹിംഗിരി എക്‌സ്പ്രസില്‍ വെടിവെപ്പ്: ഒരാള്‍ മരിച്ചു
ന്യൂഡല്‍ഹി: ഹൗറ - ജമ്മുതാവി ഹിംഗിരി എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്രചെയ്തവരെന്ന് സംശയിക്കുന്നവര്‍ നടത്തിയ വെടിവെപ്പില്‍ റെയില്‍വെ ജീവനക്കാരന്‍ മരിച്ചു. ട്രെയിന്‍ പശ്ചിമ ബംഗാളിലെ അസന്‍സോള്‍ സ്‌റ്റേഷനില്‍ എത്തുന്നതിന് തൊട്ടു മുന്‍പാണ് വെടിവെപ്പ് നടന്നത്. ഒരാള്‍ക്ക് പരിക്കേറ്റു.

ടിക്കറ്റ് പരിശോധകന്‍ സാഗര്‍ താക്കൂറാണ് വെടിയേറ്റ് മരിച്ചത്. പരിക്കേറ്റ യാത്രക്കാരന്‍ ഗണേഷ് ഷായുടെ നില ഗുരുതരമാണെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. വെടിവെപ്പ് നടത്തിയത് ഹൗറ സ്റ്റേഷനില്‍നിന്ന് കയറിയ രണ്ടുപേരാണെന്ന് സൂചനയുണ്ട്. എ.സി കമ്പാര്‍ട്ടുമെന്റില്‍ കയറിയ ഇവര്‍ മദ്യപിക്കാന്‍ തുടങ്ങിയതോടെ ടിക്കറ്റ് പരിശോധകന്‍ എതിര്‍ത്തു. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് വെടിവെപ്പില്‍ കലാശിച്ചത്. തീവണ്ടി അസന്‍സോള്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഇരുവരും രക്ഷപെട്ടുവെന്ന് യാത്രക്കാര്‍ പറഞ്ഞു. റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക