Image

ഹിമാചലില്‍ ബസ് ആഴത്തിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു ;12 പേര്‍ക്ക് പരിക്കേറ്റു

Published on 01 September, 2015
ഹിമാചലില്‍ ബസ് ആഴത്തിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു ;12 പേര്‍ക്ക് പരിക്കേറ്റു


ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗര്‍ ജില്ലയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പതിനെട്ടു പേര്‍ മരിക്കുകയും പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷിംലയ്ക്ക് 185കിലോമീറ്റര്‍ അകലെ  ഹിന്ദുസ്ഥാന്‍ടിബറ്റ് ദേശീയപാതയില്‍ നാത്പയിലാണ് അപകടം. പതിനഞ്ചു പേര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമദ്ധ്യേയുമാണ് മരണമടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ഭവനഗര്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം,? ഗുരുതരമായി പരിക്കേറ്റ നാലു പേരെ രാംപൂരിലെ സിവില്‍ ആശപത്രിയിലേക്ക് മാറ്റി. 

രാംപൂരില്‍ നിന്ന് റെകോങ് പിയോയിലേക്ക് പോകുകയായിരുന്ന ബസാണ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ 200 മീറ്റര്‍ ആഴത്തിലേക്ക് മറിഞ്ഞത്. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണ ബസ് സത്‌ലജ് നദിയുടെ തീരത്തിന് ഏതാനും മീറ്റര്‍ മാത്രം അകലെ ചെന്നാണ് നിന്നത്. അപകടത്തിന്രെ ആഘാതത്തില്‍ ബസ് പല ഭാഗങ്ങളായി തകര്‍ന്നിരുന്നു. പൂര്‍ണമായും തകര്‍ന്ന ബസില്‍നിന്നും നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

യാത്രക്കാരിലേറെയും പ്രദേശവാസികളാണെന്നാണ് സൂചന. മരിച്ചവരില്‍ രണ്ടു പേര്‍ പൊലീസുകാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക