ന്യൂഡല്‍ഹി: കേന്ദ്ര വനിതാ ജീവനക്കാരുടെ പ്രസവാവധി 24 ആഴ്ചയാക്കി വര്‍ധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍. നിലവില്‍ ഇത് 12 ആഴ്ചയാണ്. 1961ലെ പ്രസവാനുകൂല്യനിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബണ്ഡാരു ദത്താത്രേയ ലോക്‌സഭയെ അറിയിച്ചു. നിലവിലെ നിയമമനുസരിച്ച് അവധിയുടെ ഒരു പകുതി പ്രസവത്തിന് തൊട്ടുമുമ്പും മറുപകുതി ശേഷവുമാണ് എടുക്കേണ്ടത്.