Image

കൈമുറിച്ച് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Published on 29 July, 2015
കൈമുറിച്ച് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

മുംബൈ: തിങ്കളാഴ്ച രാത്രി കൈമുറിച്ച് രക്തമിറ്റുന്ന നിലയില്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം തടാകത്തില്‍ കണ്ടത്തെി. തലശ്ശേരി ധര്‍മഠം പാലയാട് വി.സി ഹൗസില്‍ സി.പി. റിജോയിയുടെ മകന്‍ സിദ്ധാര്‍ഥിന്റെ (18) മൃതദേഹമാണ് ബുധനാഴ്ച രാവിലെ ന്യൂപന്‍വേലിലെ സെക്ടര്‍ 10ലുള്ള ഗണപതി തടാകത്തില്‍ കണ്ടത്തെിയത്. ന്യൂമുംബൈ പിള്ള കോളജിലെ ബി.ടെക് ആദ്യവര്‍ഷ വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥ്. മൃതദേഹം വ്യാഴാഴ്ച രാവിലെ 11ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മംഗലാപുരത്തത്തെിക്കും.
കൈയില്‍ സ്വയം മുറിവേല്‍പിക്കുംമുമ്പ് സുഹൃത്തുക്കളുമായി വാട്‌സ്ആപ്പില്‍ പഠനഭാരത്തെക്കുറിച്ച് സിദ്ധാര്‍ഥ് സൂചിപ്പിച്ചിരുന്നു; എന്‍ജിനീയറിങ് പഠനം പ്രതീക്ഷിച്ചതുപോലെയല്‌ളെന്നായിരുന്നുവത്രെ. എന്നാല്‍, തിങ്കളാഴ്ച രാത്രി 10.30ന് ഒരു ഫോണ്‍കാള്‍ വന്നതോടെയാണ് സിദ്ധാര്‍ഥ് അസ്വസ്ഥനായതെന്നാണ് ബന്ധുക്കളുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രാത്രി 11.30ന് ബാത്‌റൂമിന്റെ വാതില്‍ തുറക്കുന്നത് കേട്ട് പിതാവ് റിജോയ് എഴുന്നേറ്റുവന്നപ്പോഴാണ് കൈയില്‍നിന്ന് രക്തമൊലിക്കുന്ന നിലയില്‍ സിദ്ധാര്‍ഥിനെ കണ്ടത്. ഇതോടെ സിദ്ധാര്‍ഥ് വീട്ടില്‍നിന്ന് ഇറങ്ങിയോടി. പിതാവ് പിന്തുടര്‍ന്നെങ്കിലും വഴിയില്‍വെച്ച് കാണാതായി. മകനെ കാണാതായതായി റിജോയ് ചൊവ്വാഴ്ച ഖണ്ഡേശ്വര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. റിജോയ്ഗംഗ ദമ്പതികളുടെ ഏകമകനാണ്. റെയില്‍വേ അനുബന്ധ കമ്പനിയായ റൈറ്റ്‌സില്‍ സീനിയര്‍ മാനേജറായ റിജോയ് ന്യൂപനവേല്‍, സെക്ടര്‍ 10ലെ കമലപാര്‍ക്കിലാണ് താമസം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക