ജെഎസ്എസ് ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ സംഘര്‍ഷം
Published on 28 July, 2015
ആലപ്പുഴ: ആലപ്പുഴയിലെ ചുങ്കത്തു സ്ഥിതി ചെയ്യുന്ന ജെഎസ്എസ് ഓഫീസ് പിടിച്ചെടുക്കാന്‍ രാജന്‍ ബാബു വിഭാഗം നടത്തിയ ശ്രമത്തില്‍ സംഘര്‍ഷം. രാജന്‍ ബാബുവിന്റെ ആളുകള്‍ ചുങ്കത്തെ ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ ഗൗരിയമ്മയുടെ കൂടെയുള്ള പ്രവര്‍ത്തകരും അവര്‍ക്കു പിന്‍തുണയുമായി സിപിഎം പ്രവര്‍ത്തകരും എത്തി. ഇതോടെ സ്ഥലത്തു പ്രശ്‌നങ്ങള്‍ തുടങ്ങി. നേരത്തെ തന്നെ സ്ഥലത്തു പോലീസ് നിലയുറപ്പിച്ചിരുന്നതിനാലാണു സംഘര്‍ഷം രൂക്ഷമാകാതിരുന്നത്.
പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം അസഭ്യം പറയുകയും ചിലര്‍ക്കു മര്‍ദനമേല്‍ക്കുകയും ചെയ്തു. സിപിഎം പ്രവര്‍ത്തകര്‍ ഓഫീസില്‍ സിപിഎമ്മിന്റെ കൊടി ഉയര്‍ത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ ലയന സമ്മേളനം കഴിഞ്ഞ ശേഷം ഓഫീസില്‍ കൊടി ഉയര്‍ത്തിയാല്‍ മതിയെന്നു ഗൗരിയമ്മ വിഭാഗം ആവശ്യപ്പെട്ടു. ഗൗരിയമ്മയുടെ പേരില്‍ കരം അടയ്ക്കുന്ന വസ്തു മറ്റുള്ളവര്‍ക്കു വിട്ടു നല്‍കില്ലെന്നും അവര്‍ പറഞ്ഞു.
FWD: ...........ചൊവ്വാഴ്ച കെ കെ ഷാജുവിന്റെ നേതൃത്വത്തിലാണ് പാര്‍ടി ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമം നടന്നത്. ജെഎസ്എസ് പ്രവര്‍ത്തകര്‍ ഇതിനെ ചെറുത്തതോടെ ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടു. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. ജില്ലാ പൊലീസ് സൂപ്രണ്ട് കെ ആര്‍ ഗൗരിയമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടു. ഓഫീസും ഓഫീസ് നില്‍ക്കുന്ന സ്ഥലവും കെ ആര്‍ ഗൗരിയമ്മയുടെ പേരില്‍ തീറ് വാങ്ങിയതാണെന്ന് രേഖകള്‍കണ്ട് ബോധ്യപ്പെട്ടതോടെ വിമതവിഭാഗത്തോട് പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന ഇവരെ അറസ്റ്റുചെയ്ത് നീക്കി.
VadaNY2015-07-28 10:20:19
എത്ര നാളാണ് ഈ FWD: കൊണ്ട് ജീവിക്കുന്നത് അനിയൻകുഞ്ഞേ? ഇടക്ക് തന്നത്താൻ എന്തെങ്കിലും ഒന്ന് എഴുതി വിട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല