Image

ആറാം ക്ളാസ് വിദ്യാര്‍ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കാന്‍ കൂട്ടുനിന്ന സംഭവത്തില്‍ രക്ഷിതാക്കള്‍ കസ്റ്റഡിയില്‍

Published on 07 July, 2015
ആറാം ക്ളാസ് വിദ്യാര്‍ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കാന്‍ കൂട്ടുനിന്ന സംഭവത്തില്‍ രക്ഷിതാക്കള്‍ കസ്റ്റഡിയില്‍
കോട്ടക്കല്‍: ആറാം ക്ളാസ് വിദ്യാര്‍ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കാന്‍ കൂട്ടുനിന്ന സംഭവത്തില്‍ രക്ഷിതാക്കള്‍ കസ്റ്റഡിയില്‍. നാല്‍പതോളം പേര്‍ ചൂഷണത്തിനിരയാക്കിയതായാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന് വിദ്യാര്‍ഥിനി മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന്‍െറ ഭാഗമായി വിദ്യാര്‍ഥിനിയെ അധികൃതര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഒന്നര വര്‍ഷത്തിലധികമായി വിദ്യാര്‍ഥിനിയെ ഉപയോഗിച്ച് പണം സമ്പാദിച്ചെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. കുട്ടിയുടെ ഫോട്ടോ കാണിച്ചാണത്രെ ഇടപാട്. 3000 മുതല്‍ 5000 രൂപ വരെയാണ് രക്ഷിതാക്കള്‍ വാങ്ങിയിരുന്നതെന്ന് വിദ്യാര്‍ഥിനി പറയുന്നു. ഉമ്മയുടെ ഭീഷണിയെ തുടര്‍ന്നാണ് സംഭവം പുറത്തു പറയാന്‍ തയാറാകാതിരുന്നത്. പിതാവെന്ന് പറയുന്നയാളും ബന്ധത്തിലുള്ള യുവാവുമാണ് ഇടനിലക്കാര്‍. ഓട്ടോറിക്ഷയില്‍ ഉമ്മയോടൊപ്പം വിവിധ സ്ഥലങ്ങളിലത്തെിച്ചതായും മൊഴിയിലുണ്ട്. കൊയിലാണ്ടി സ്വദേശിനിയാണ് ഉമ്മ. കോഴിക്കോട് ജില്ലക്കാരന്‍ തന്നെയാണ് പിതാവും. ഇയാളുടെ മകളല്ല വിദ്യാര്‍ഥിനിയെന്നും സൂചനയുണ്ട്. ഇവര്‍ 20 വര്‍ഷത്തോളമായി കോട്ടക്കലിന്‍െറ വിവിധ ഭാഗങ്ങളിലാണ് താമസിച്ചിരുന്നത്. നാട്ടുകാര്‍ക്ക് സംശയം തോന്നാത്ത വിധത്തിലായിരുന്നു പ്രവൃത്തികള്‍. പല സ്ഥലങ്ങളിലും മാറി താമസിക്കുന്ന ഇവര്‍ ഒരു വര്‍ഷം മുമ്പാണ് ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തത്തെിയത്. സംശയം തോന്നിയ നാട്ടുകാര്‍ ക്വാര്‍ട്ടേഴ്സ് ഉടമയോട് പരാതിപ്പെട്ടിരുന്നു.
പുതുപ്പറമ്പിലെ ക്വാര്‍ട്ടേഴ്സിലേക്ക് മാറുന്നതിനിടെയാണ് കുട്ടിക്ക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം സംരക്ഷണമൊരുക്കിയത്. വിദ്യാര്‍ഥിനിയെ ചൊവ്വാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക