ഭോപാൽ ന്യുദെൽഹി : മധ്യ പ്രദേശിലെ വ്യാപം അപവാദവുമായി ബന്ധപെട്ടവർ വീണ്ടും വീണ്ടും മരിക്കുകയാണ് .വ്യാപം വഴി നിയമിതയായ ഒരു പൊലിസ് ട്രെയിനി കൂടി തിങ്കളാഴ്ച മരണം അടഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ടു മുന്ന് ദിവസത്തിനുള്ളിൽ മരിക്കുന്നവരുടെ എണ്ണം മുന്നായി 'മരണം മൂലം മധ്യ പ്രപ്രദേശിൽ പരിഭ്രാന്തി പടരുകയാണ് എന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി തന്നെ പ്രസ്താവിച്ചു "ഞാനുമായി ബന്ധപ്പെട്ടവരുടെ കാര്യത്തിൽ എനിക്ക് ഭീതിയുണ്ട്.ഒരു മന്ത്രിയാണ് ഞാൻ എങ്കിലും ഞാൻ വല്ലാതെ ഭയക്കുന്നു .ഒരു ഗുഡാലൊച്ന നടക്കുന്നു എന്ന് തോന്നുന്നു എന്നവർ പറയുന്നു മുൻ മുഖ്യ മന്ത്രി ആയിരുന്ന ഉമാഭാരതിക്കെതിരെയും ഒരു എഫ് ഐ ആരിൽ പരാമര്ശം ഉണ്ട് എന്നാൽ സി ബി ഐ അന്വേഷണം വേണ്ടതി ല്ല എന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ വാക്കുകൾ.സാഗര് ജില്ലയിൽ ആണ് പോലിസ് ട്രയിനിയെ മരിച്ച നിലയില കണ്ടെത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ചൌഹാനോട് പ്രതിപക്ഷം രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട് എന്നാൽ രാജി ആവശ്യം അദ്ദേഹം തള്ളികളഞ്ഞു ഇതിനിടെ ശനിയാഴ മരിച്ച മാധ്യമ പ്ര വർതകന്റീ ദേഹത്ത് പരിക്കുകൾ ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റ് മൊർറ്റെം റിപ്പോർട്ട് സൂചിപ്പിക്കുന്നു വ്യാപം അഴിമതിയുമായി ബന്ധപ്പെട്ടു മരിച്ച ഒരു പെണ്‍കുട്ടിയുടെ കുടുംബത്തെ സന്നർശിച്ച ശേഷമായിരുന്നു വാര്ത്ത ലേഖകൻ കുഴഞ്ഞു വീണു മരിച്ചതു. ഒരു മെഡിക്കൽ കോളേജ് ഡീൻ ആയിരുന്നു ഞായറാഴ്ച മരിച്ചത് ഈ അഴിമതിയുമായി 40 ഓളം പേർ ഇത് വരെ മരിച്ചു എന്നാണ് അനോദ്യോഗിക കണക്കുകൾ