image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

കാവ്യഭംഗിയുടെ യാത്രാവിശേഷങ്ങള്‍ (മധുസൂദനന്‍നായര്‍)- ശ്രീപാര്‍വ്വതി

AMERICA 03-Sep-2013 ശ്രീപാര്‍വ്വതി
AMERICA 03-Sep-2013
ശ്രീപാര്‍വ്വതി
Share
image
ഫോണ്‍ റിങ്ങ് കഴിഞ്ഞ് മറുതലയ്ക്കല്‍ നിന്ന് ഉറച്ച സ്വരത്തിലുള്ള ആ ശബ്ദമുയര്‍ന്നപ്പോള്‍ ആദ്യമൊന്ന് പരിഭ്രമിച്ചു. ഒരു തലമുറയെ മുഴുവന്‍ ഭ്രാന്തന്റെ പരിഹാസവും നിലവിളിയും കൊണ്ട് രോമാഞ്ചമണിയിപ്പിച്ച വിരലുകള്‍ ,ആത്മാവിനുള്ളില്‍ ഉരുകി വീണു മോഹിപ്പിച്ച ശബ്ദം. മലയാളത്തിന്റെ പ്രിയ കവി മധുസൂദനന്‍ നായര്‍ . ലാളിത്യത്തിന്റെ തികവാര്‍ന്ന ഒരു ആള്‍രൂപം. കൈവയ്ക്കുന്നതെന്തും ഉയരങ്ങളിലെത്തുമെന്ന് അദ്ദേഹത്തിന്റെ ഒരു അടുത്ത സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു. സത്യമാകാതെ തരമില്ലല്ലോ, എഴുതി വച്ച വരികള്‍ തന്നെ സാക്ഷികളായി നില്‍ക്കുകയല്ലേ.


മലയാളി എവിടെ ചെന്നാലും അവിടെ ഒരു കേരളം ഉണ്ടാവുകയും മലയാളിത്തം നിറഞ്ഞു തുളുമ്പുകയും ചെയ്യും. അതാണു മലയാളിയുടെ പ്രത്യേകത.ഭാഷയോടും അവനവന്റെ സംസ്‌കാരത്തോടുമുള്ള കൂറു ഒരുതരം ഉള്‍ച്ചൂട് പോലെ ബാധിക്കുന്നയിടമാണു എപ്പോഴും പ്രവാസലോകം. മധുസൂദനന്‍ നായര്‍ എന്ന മലയാളത്തിന്റെ പ്രിയ കവിയുടെ ഓര്‍മ്മകളിലേയ്ക്ക് പോകുമ്പോള്‍ പ്രവാസികളെ കുറിച്ചും ഭാഷയെ കുറിച്ചും ഓണത്തിനെ കുറിച്ചും ഏറെ സംസാരിക്കുന്ന അതീവവാത്സല്യനിധിയായ ഒരു എഴുത്തുകാരനെ കാണാം. അവനവനിലേയ്ക്ക് ഒതുങ്ങികൂടിയ മലയാളി, കേരളത്തിലെ നിയമവശങ്ങളുടെ ആധികാരികതയെ കയ്യില്‍ കിട്ടുന്ന എല്ലാ അവസരങ്ങളിലും ചോദ്യം ചെയ്യുന്ന മലയാളി എന്തുകൊണ്ട് പ്രവാസിയാകുമ്പോള്‍ നിയമങ്ങള്‍ക്ക് വിധേയനാകുന്നു എന്നത് വളരെ രസകരമായൊരു ചോദ്യമാണ്. സന്ദര്‍ഭങ്ങള്‍ക്കൊത്ത് മാറാനുള്ള നമ്മുടെ കഴിവു തന്നെയാണിതെന്ന് വ്യക്തമാക്കുന്നതെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പ്രവാസികളോടുള്ള താല്‍പ്പര്യത്തിന്റെ ആഴം മനസ്സിലാകും.

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗ്രാമീണഭംഗി ആസ്വദിക്കുന്ന പച്ചപ്പു തേടി യാത്രപോകുന്ന ഒരു എഴുത്തുകാരന്‍ എന്തുകൊണ്ട് മസ്‌കറ്റ് പോലെയൊരു നഗരം ഇഷ്ടപ്പെടുന്നു? ഉത്തരം ലളിതം, മസ്‌കറ്റിലെ ആഴത്തില്‍ സ്പര്‍ശിക്കുന്ന നിശബ്ദത, വല്ലാതെ തൊടുന്ന ശാന്തത. അല്ലെങ്കിലും അങ്ങനെയൊരു സ്ഥലം ലാളിത്യമിയന്ന മധുസൂദനന്‍ നായരെ പോലെയുള്ള ഒരു എഴുത്തുകാരന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത്തരം ഒരു ശാന്തത അവിടെ ഉണ്ടാകാതെ തരമില്ലല്ലോ.

അഗാധമായ ഭാഷാപ്രണയം കൊണ്ടും സംസ്‌കാരത്തോടുള്ള താല്‍പ്പര്യമുള്ളതുകൊണ്ടും കീഴടങ്ങലിനു വഴങ്ങാത്ത കവിത്വമുള്ളതു കൊണ്ടും അദ്ദേഹത്തെ വൈകാരികമായി അനുഭവിപ്പിച്ച ഒരു നിമിഷത്തെ പങ്കുവയ്ക്കാതെ വയ്യ. മസ്‌കറ്റിലുള്ള 'അച്ചു' എന്ന കഥകളി പ്രേമിയെ കുറിച്ചുള്ള സ്മരണ കേട്ടപ്പോള്‍ അങ്ങനെയാണു തോന്നിയത്. മലയാളഭാഷാ എഴുത്തുകാരേയും കലാകാരന്‍മാരേയും ഏറെ ആദരിക്കുന്ന പ്രവാസി മലയാളി അസോസിയേഷന്റെ ഒരു ചടങ്ങിലാണ്, അച്ചു എന്ന കഥകളി ഭ്രാന്തനെ പരിചയപ്പെടുന്നത്. ചടങ്ങുകള്‍ക്കു ശേഷം നടത്തിയ കഥകളി അതിലും വിശേഷം കാറിന്റെ വീലിലെ ടയര്‍ മാറ്റിയ റിം ഭാഗം ചുവട്ടിലും മുകളിലും വച്ച പൈപ്പു കൊണ്ട് ദണ്ടു പോലെ ഒരുക്കിയ വലിയ ആട്ടവിളക്ക് സമ്മനിച്ച അതുല്യമായ അനുഭവത്തെ കുറിച്ചു പറയുമ്പോള്‍ ഇവിടെ മലയാളനാട്ടില്‍ സമയം തെറ്റിയും കാഴ്ച്ചക്കാരുടെ തോന്നിയ പോലെയും അരങ്ങേറപ്പെടുന്ന കഥകളിയെകുറിച്ച് ഓര്‍ത്തുപോയി. സംസ്‌കാരത്തെ കുറിച്ച് പ്രവാസികള്‍ക്കുള്ള ഉള്‍ബോധം അച്ചുവിന്റെ കോട്ടേജില്‍ ചെന്നപ്പോഴാണു മനസ്സിലായതെന്ന് പ്രിയ കവി ഓര്‍ക്കുന്നു, ഒരു മുറി നിരയെ കഥകളി സംബന്ധിയായ ആറ്റയാഭരണങ്ങളും മറ്റുമാണ്. തെര്‍മോക്കോളും മറ്റും വച്ച് അദ്ദേഹം സ്വയം ഉണ്ടാക്കുന്ന കിരീടം ഒക്കെയുണ്ട് കൂട്ടത്തില്‍ . നാട്ടില്‍ നിന്ന് പോയെങ്കിലും ഒരു യഥാര്‍ത്ഥ കലാകാരന്റെ ഉള്‍ച്ചൂട് തൊട്ട അനുഭവം തനിയ്ക്കുണ്ടായെന്ന് അദ്ദേഹം ഓര്‍ക്കുന്നു.



image
sree parvathy
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും
ഇ എം സി സി യെ കുറിച്ച് കൈരളിടിവിയിൽ ചർച്ച
ജോമോന്‍ ഇടയാടി ഫൊക്കാന ടെക്‌സസ് റീജിയന്‍ കോര്‍ഡിനേറ്റര്‍, ലിഡ തോമസ് റീജിയണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍
അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതി
വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് മിലന്റെ അന്ത്യാഞ്ജലി
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
കാലിഫോർണിയ ഗവർണറെ തിരിച്ചു വിളിക്കാൻ നീക്കം 
ഒരു നാറ്റ കേസ് (അമേരിക്കൻ തരികിട-119, ഫെബ്രുവരി 25)
ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്
ലേഡി ഗാഗയുടെ നായ്ക്കളെ തട്ടിക്കൊണ്ടു പോയി
കാലിഫോർണിയയിലെ കോവിഡ് മരണസംഖ്യ 50,000 കടന്നു (റൗണ്ട് അപ്പ്)
ഇ.എം.സി. സി. ധാരണാപത്രം റദ്ദാക്കിയത് തെറ്റിദ്ധാരണ ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷം മാര്‍ച്ച് 6-ന്
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ന്യുയോര്‍ക്ക് സിറ്റിയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
മുൻ ആൽബെർട്ട യൂണിവേഴ്സിറ്റി പ്രൊഫസർ പി. കൃഷ്ണൻ വിടവാങ്ങി
ഗായകൻ സോമദാസിൻറെ കുടുംബത്തിന് ഫോമാ ഹെല്പിങ് ഹാൻഡ്സ് പത്ത് ലക്ഷം രൂപ ഉടനെ കൈമാറും.
കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു
പി. എഫ്. ജി. എ സഭാംഗം ജോണ്‍ കുരിയന്‍ (70 ) അന്തരിച്ചു
തോമസ് നൈനാന്‍ (നോബിള്‍)ഡാളസ്സില്‍ അന്തരിച്ചു
ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut