Image

കുട്ടികളെ കാണാതാകുന്ന സംഭവം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

Published on 05 February, 2013
കുട്ടികളെ കാണാതാകുന്ന സംഭവം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ദുരൂഹ സാഹചര്യത്തില്‍ രാജ്യത്ത്‌ കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്‌ച വരുത്തിയതിന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കേസില്‍ നേരിട്ട്‌ ഹാജരാകാത്തതിന്‌ അരുണാചല്‍പ്രദേശ്‌, ഗുജറാത്ത്‌, തമിഴ്‌നാട്‌ ചീഫ്‌ സെക്രട്ടറിമാരെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഫെബ്രുവരി 19 നകം വിവരങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ്‌ കോടതിയുടെ നിരീക്ഷണം. 2010 ല്‍ 53,000 കുട്ടികളും 2011 ല്‍ 59,000 കുട്ടികളും അപ്രത്യക്ഷരായിട്ടുണ്‌ടെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍. ഇതനുസരിച്ച്‌ ഓരോ എട്ടു മിനിറ്റിലും രാജ്യത്ത്‌ നിന്നും ഒരു കുട്ടിയെ വീതം കാണാതാകുന്നുണ്‌ട്‌.

ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമഭേദഗതിക്ക്‌ രൂപം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ്‌ ജെ.എസ്‌ വര്‍മ കമ്മീഷനും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക