Image

ബണ്ടി ചോറിനെ ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു

Published on 28 January, 2013
ബണ്ടി ചോറിനെ ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ കോടതി ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നം ക്‌ളാസ് മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. അതിനിടെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ബണ്ടി മജിസ്‌ട്രേറ്റിന് പരാതി നല്‍കി. ഇതേ തുടര്‍ന്ന് ബണ്ടിയെ വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബണ്ടിയെ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസിന് ഇനി പുതിയ അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കണം. നേരത്തെ പോലീസ് റിമാന്‍ഡ് അപേക്ഷ മാത്രമാണ് നല്‍കിയിരുന്നത്.

അതേസമയം, ബണ്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.

രാവിലെ ഒന്‍പതു മണിയോടെ ബണ്ടിയെ പോലീസ് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയത്. കനത്ത പോലീസ് സുരക്ഷയിലാണ് ബണ്ടിയെ കോടതിയില്‍ എത്തിച്ചത്. സായുധ പോലീസിന്റെ സാന്നിധ്യവും കോടതി പരിസരത്തുണ്ടായിരുന്നു. നേരത്തെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കാനാണ് പോലീസ് തീരുമാനിച്ചതെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക