Image

ആശ ഭോസ്‌ലയുടെ മകള്‍ മരിച്ചനിലയില്‍

Published on 08 October, 2012
 ആശ ഭോസ്‌ലയുടെ മകള്‍ മരിച്ചനിലയില്‍
മുംബൈ: സുപ്രസിദ്ധ ഗായിക ആശ ഭോസ്‌ലയുടെ മകള്‍ വര്‍ഷ ഭോസ്‌ലയെ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈ പെഡ്ഡര്‍ റോഡിലെ വസതിയിലാണ് വര്‍ഷയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഇതിനുമുമ്പും 53 കാരിയായ വര്‍ഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് അവശയായ അവര്‍ അന്ന് ദിവസങ്ങളോളം നീണ്ട ആസ്പത്രിവാസത്തിന് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

വിവാഹമോചിതയായ വര്‍ഷ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. പല പ്രമുഖ ദിനപത്രങ്ങളിലും അവര്‍ കോളം എഴുതാറുണ്ടായിരുന്നു. ഹിന്ദി, മറാത്തി സിനിമകളില്‍ പിന്നണിയും പാടിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ അമ്മ ആശ ഭോസ്‌ലെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലായിരുന്നു.

56 കാരിയായ വര്‍ഷയുടെ മൃതദേഹം മുംബൈ പെഡര്‍ റോഡിലെ വസതിയിലാണ് കണ്ടെത്തിയത്. എന്നാല്‍, ആത്മഹത്യകുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിഷാദ രോഗിയായ വര്‍ഷ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

മൃതദേഹം മുംബൈ ജെ.ജെ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.

ഒരു സ്പോര്‍ട്സ് ലേഖകനെ വിവാഹം കഴിച്ച വര്‍ഷ പിന്നീട് വിവാഹമോചനം നേടിയിരുന്നു.
ഓണ്‍ലൈന്‍ പോര്‍ട്ടലായ റെഡിഫ്, ടൈംസ് ഓഫ് ഇന്ത്യ, ദ സണ്‍ഡേ ഒബ്സര്‍വര്‍ തുടങ്ങിയവയില്‍ ജോലിചെയ്തിരുന്നു.

പിന്നണി ഗായിക കൂടിയായ വര്‍ഷ ഹിന്ദി, മറാത്തി സിനിമകള്‍ക്ക് വേണ്ടി ഗാനമാലപിച്ചിട്ടുണ്ട്.

വര്‍ഷ ബോസ്ലെ രാഷ്ട്രീയ നിരീക്ഷകയും രാഷ്ട്രീയ വിഷയങ്ങളില്‍ കോളം എഴുത്തുകാരിയുമായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക