Image

മാതാപിതാക്കളെ വധിക്കാന്‍ വാടകകൊലയാളി; യുവതി പിടിയില്‍

Published on 06 August, 2012
മാതാപിതാക്കളെ വധിക്കാന്‍ വാടകകൊലയാളി; യുവതി പിടിയില്‍
ലുധിയാന: പ്രണയവിവാഹത്തിനു എതിര്‍ത്ത മാതാപിതാക്കളെയും സഹോദരെയും വധിക്കാന്‍ വാടകകൊലയാളികളെ ഏര്‍പ്പെടുത്തിയ യുവതി പിടിയില്‍. പഞ്ചാബിലെ ഖന്‍ജാല ഗ്രാമവാസിയായ മന്‍പ്രീത് കൌറാണ് കാമുകനുമായുള്ള വിവാഹത്തിനു എതിര്‍ത്ത മാതാപിതാക്കളെയും സഹോദരെയും കൊല്ലപെടുത്താന്‍ വാടകകൊലയാളികളെ നിയോഗിച്ചത്. ഇതിനായി അഞ്ച് ലക്ഷം രൂപയാണ് മന്‍പ്രീത് വാടകകൊലയാളികള്‍ക്കു വാഗ്ദാനം ചെയ്തത്. പിന്നെയാണ് പദ്ധതി പാളിയത്. സംഭവം ഇങ്ങനെ: ഖന്‍ജാല ഗ്രാമവാസിയായ മന്‍പ്രീതും അയല്‍വാസിയായ ഗുര്‍മീത് സിംഗും പ്രണയത്തിലായി. ഇവരുടെ ബന്ധം മന്‍പ്രീതിന്റെ ബന്ധുക്കള്‍ അറിഞ്ഞു. ഒരു തവണ വിവാഹിതയായ മന്‍പ്രീതിന്റെ പ്രണയബന്ധത്തെ മാതാപിതാക്കള്‍ ചോദ്യം ചെയ്തു. വിവാഹം നടത്താന്‍ അനുവദിക്കില്ലെന്ന് ഇവര്‍ ആവര്‍ത്തിച്ചു. ഇതോടെ പ്രണയസാക്ഷാത്കാരത്തിനു തടസമായി നിന്ന മാതാപിതാക്കളെയും സഹോദരനെയും ഒഴിവാക്കാന്‍ മന്‍പ്രീത് തീരുമാനിച്ചു. ഇതുപ്രകാരമാണ് വാടകകൊലയാളികളുമായി ബന്ധപ്പെടുന്നതും കരാര്‍ ഉറപ്പിക്കുന്നതും. ദൌത്യം ഏറ്റെടുത്ത കൊലയാളി സംഘത്തിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം സംഘം വീണ്ടും മന്‍പ്രീതിന്റെ വീട്ടിലെത്തി. രാത്രിയെത്തിയ സംഘം വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ജോലിക്കാരെ കൊലപ്പെടുത്തിയ ശേഷം മന്‍പ്രീതിന്റെ മാതാപിതാക്കളെ വധിക്കാന്‍ തുനിയുന്നതിനിടെ മറ്റുള്ളവര്‍ ഉണര്‍ന്നതോടെ സംഘം ഇവിടെ നിന്നു രക്ഷപെട്ടു. സംഭവത്തേക്കുറിച്ച് പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെക്കുറിച്ച് ലഭിച്ച സൂചന അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊലയാളി സംഘം പോലീസിന്റെ വലയിലായി. ഇതേത്തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെ സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞു. കുറ്റകൃത്യത്തില്‍ മന്‍പ്രീതിന്റെ പങ്ക് പോലീസിനു ബോധ്യപ്പെട്ടു. ഇതോടെയാണ് അറസ്റുണ്ടായത്. അഡ്വാന്‍സായി മന്‍പ്രീത് കൊലയാളി സംഘത്തിനു 70,000 രൂപ നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക