Image

കരുണാനിധി ആശുപത്രി വിട്ടു

Published on 21 July, 2012
കരുണാനിധി ആശുപത്രി വിട്ടു
ചെന്നൈ: കടുത്ത വയറുവേദന മൂലം രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡിഎംകെ നേതാവ് എം. കരുണാനിധി ആശുപത്രി വിട്ടു. രാത്രി 2.30 ഓടെയാണ് കരുണാനിധിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദന കൂടാതെ മനംപുരട്ടലും ഉണ്ടായിരുന്നു. 

ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് വീട്ടിലെത്തിയ ഡോക്ടര്‍മാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. കുടുംബഡോക്ടറായ കെ.ആര്‍. പളനിസ്വാമിയാണ് അദ്ദേഹത്തെ പരിശോധിച്ചത്. പാര്‍ട്ടി ആസ്ഥാനത്തു നിന്നും കഴിഞ്ഞ ദിവസം വൈകിട്ട് കരുണാനിധി എണ്ണ കലര്‍ന്ന പലഹാരം കഴിച്ചിരുന്നതായും ഇതാണ് പ്രശ്‌നമായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്ന ഉപദേശത്തോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും വിട്ടത്. 

കരുണാനിധിയുടെ ഭാര്യ രാജാത്തി അമ്മാളും മകള്‍ കനിമൊഴിയും ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക