Image

മീൻ  പിടുത്തവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡോ. എം.വി. പിള്ള

Published on 20 February, 2021
മീൻ  പിടുത്തവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡോ. എം.വി. പിള്ള

ഡാളസ്: മീൻ  പിടുത്തവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡോ. എം.വി. പിള്ള. ചെറുപ്പത്തിൽ കുളത്തിൽ നിന്ന് വല്ല ഊപ്പ  പിടിച്ചതാണ് ആകെയുള്ള ബന്ധം.

കേരളത്തിൽ ആഴക്കടലിൽ  മീൻ പിടിക്കാനുള്ള ട്രോളർ കരാറിന് ഒപ്പിട്ട അമേരിക്കൻ കമ്പനിയുടെ സ്ട്രാറ്റജിക്ക് പാർട്ടണർ ആയി ഡോ. എം.വി. പിള്ളയുടെ പേര് വച്ചത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നു അദ്ദേഹം പറഞ്ഞു. ഐഡഹോയിലെ ബോയ്സിൽ പ്രാക്ടീസ് ചെയ്യുന്നു  എന്നാണു അതിൽ എഴുതിയിരിക്കുന്നത്. തനിക്ക് കമ്പനിയുമായോ മീന്പിടുത്തവുമായോ ഒരു ബന്ധവുമില്ല.

ഏഷ്യാനെറ്റിൽ നിന്ന് വിളിക്കുമ്പോഴാണ് തന്റെ പേരുള്ള കാര്യം അറിഞ്ഞത്. തന്നോട് ചോദിക്കാനുള്ള മര്യാദ ഏഷ്യാനെറ്റ്  കാണിച്ചു. അതിനാൽ തന്റെ ഭാഗം വിശദീകരിക്കാനായി. ഏഷ്യാനെറ്റ് ചർച്ചയിൽ സമ്പത്ത് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും താൻ ഇത്തരം കാര്യങ്ങളിൽ ഉൾപ്പെടുകയില്ല എന്ന് പറഞ്ഞത് കണ്ടപ്പോൾ സന്തോഷം തോന്നി.

തന്റെ പേര് എന്തിന് ഉപയോഗിച്ച് എന്നറിയില്ല. വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയും മറ്റുമായി ബന്ധമുള്ളതാകാം അതിനു കാരണം. പക്ഷെ അനുമതിയില്ലാതെ പേര് ഉപയോഗിക്കുന്നത് അമേരിക്കൻ നിയമപ്രകാരം കുറ്റകരമാണ് 

എന്തായാലും ഇത്തരം വിവാദങ്ങൾ അമേരിക്കൻ മലയാളികളെ നാണം കെടുത്തുന്നവയാണ്.  മിക്ക അമേരിക്കൻ മലയാളികളും വിവാദങ്ങളിൽ പെടാതെ മാന്യമായി ജീവിക്കുന്നവരാണ്. അവർക്കും ഇതൊക്കെ മാനക്കേടുണ്ടാക്കുന്നു.

ഫോണിൽ പലപ്പോഴും തന്നോട് പലരും അഭിപ്രായങ്ങളും അനുഗ്രഹവുമൊക്കെ തേടാറുണ്ട്. അനുഗ്രഹിക്കാൻ താൻ ആളല്ലെന്നും  എന്നാൽ ബെസ്റ്  വിഷസ് ഉണ്ടെന്നും പറയും. ഇനി അത്തരം സംസാരങ്ങൾ കൂടി ഒഴിവാക്കണമെന്നു തോന്നിപ്പോകുന്നു. ഏത് എവിടെ ഉപയോഗിക്കുമെന്ന് അറിയില്ലല്ലോ..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക