image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

മുക്കുറ്റിയും രണ്ടു മക്കളും (കവിത : വേണുനമ്പ്യാര്‍)

kazhchapadu 16-Jan-2021 വേണുനമ്പ്യാര്‍
kazhchapadu 16-Jan-2021
വേണുനമ്പ്യാര്‍
Share
image
ആരോരും കാണാതെ
ആരോരുമറിയാതെ
മുറ്റത്തെയോവിന്റെ വക്കിലായ്
നില്‍പ്പുണ്ടിളംകാന്തിയില്‍  
നമ്മളിത്തിരിപ്പൂക്കള്‍  രണ്ട്

ആറാട്ടു  മേളത്തിരക്കിലേതോ    
കന്യകക്കു  കളഞ്ഞുപോയതാം  
ജിമിക്കി      പോലെ തിളങ്ങുന്നു  
പച്ചത്തിരിക്കൊമ്പില്‍ രണ്ടു പൂക്കള്‍  നമ്മള്‍    
സ്വന്തമാക്കുമോ നമ്മെയാരാനും  
കണ്ടുമുട്ടുമോ നമ്മളെന്നെങ്കിലും
നമ്മെ കവിളോട്  ചേര്‍ത്തണപ്പവരെ  

പൂജക്കായിറുക്കില്ലയാരും    
മുടിയിലും ചൂടില്ലയാരും
റീത്തിലും വെക്കില്ലയാരും    
വ്യര്‍ത്ഥമോ  ജീവനു,മീ
യവനിയാമങ്കണത്തില്‍!    

രതിസ്‌നിഗ്ദ്ധസൗരഭ്യവും തീഷ്ണഗന്ധവും  
മൂക്കുമുട്ടെ കൊതിപ്പവരൊന്നും
വരാനിടയില്ലിവിടെയീ
ചന്ദ്രകാന്തിയെ  നെഞ്ചിലേറ്റാന്‍    
 
വന്മരങ്ങളുറഞ്ഞിളകും  
പേക്കാറ്റിലും   ചെറ്റുമിളകാതെ
മണ്ണില്‍ വിളങ്ങുന്നു    നമ്മള്‍
മുക്കുറ്റിയും രണ്ടു മക്കളും

നമ്മെയളക്കല്ലേ
നമ്മെ ചെറുക്കല്ലേ  
നമ്മളുമീ മണ്ണിന്റെ ചെറുമക്കള്‍
നമ്മിലുമുണ്ടഭിനിവേശം
മാറോടണയ്ക്കാന്‍ പൊന്‍മയൂഖമാലയെ!



image
Facebook Comments
Share
Comments.
image
വേണുനമ്പ്യാർ
2021-01-18 03:42:44
ബഹുമാനപ്പെട്ട ശ്രീ സുധീർ സാറിന്‌, അപൂർണ്ണത ചൂണ്ടിക്കാട്ടിയതിനു നന്ദി. ദളിത് പരിപ്രേക്ഷ്യത്തിലെഴുതാൻ തോന്നിയ കവിതയാണ്. അങ്ങ് മുക്കുറ്റിപ്പൂവിനെക്കുറിച്ചു സവിസ്തരം എഴുതിയതിനോട് ഞാൻ പൂർണമായും യോജിക്കുന്നു. വലുതിന്റെയും ചെറുതിന്റെയും ഈ ലോകത്തിൽ ചെറുത് അനുഭവിക്കുന്ന നോവും ഒറ്റപ്പെടലും കവിതയുടെ മാധ്യമത്തിലൂടെ വരച്ചു കാട്ടുവാൻ ഒന്ന് ശ്രമിച്ചതാണെന്ന് കരുതിയാൽ മതി. മറ്റു പൂക്കളുടെ വലുപ്പവും നിറവും മണവും വച്ച് നോക്കുമ്പോൾ മുക്കുറ്റി പാർശ്വവത്കരിക്കപ്പെട്ടതും അരികുജീവിതത്തിലേക്കു തള്ളപ്പെട്ടതുമാണ്. അതിന്റെ സ്ഥാനം 'ഓവിന്റെ വക്കിലാണ്'. പിന്നെ, പൊൻമയൂഖമാലയെക്കുറിച്ചുള്ള പരാമർശം. എളിമയിലൂടെ സത്യസാക്ഷാൽക്കാരം അനുഭവിക്കുവാനുള്ള കൊതി ഒരു പുൽക്കൊടിക്കുപോലുമില്ലേ. പൂവിന്റെ കാര്യം പിന്നെ പറയണോ. അങ്ങയുടെ സർഗാത്മകമായ ജാഗ്രതയും പ്രതികരണവും മികച്ച ഒരു സാഹിത്യസേവനം തന്നെ എന്നറിയിക്കുന്നതിൽ സന്തോഷമുണ്ട്.
image
Sudhir Panikkaveetil
2021-01-18 00:31:41
അഭിവന്ദ്യ വേണു നമ്പ്യാർ സാർ - കവിത വായിച്ചു ഇഷ്ടമായി പക്ഷെ ചില സംശയങ്ങൾ ഉണ്ട്. അത്തപൂക്കളത്തിൽ മുക്കുറ്റി പൂവിടാറുണ്ട്. മുക്കുറ്റി പുഷ്‌പാജ്‌ഞലി നമ്മുടെ ഗണപതി ഭഗവാന് പ്രിയവുമാണ്. ദശപുഷപങ്ങളിൽ ഒന്നാണ് മുക്കുറ്റി, അത് സ്ത്രീകൾ ചൂടാറുണ്ട്. പിന്നെ മുക്കുറ്റി ചാന്തും തൊടുന്നു. പിന്നെ ഇത് ആയുർവേദ മരുന്നുകൾക്കും ഉപയോഗിക്കുന്നു. പൊൻമയൂഖമാല രാവിലെ മുക്കുറ്റിയെയും അണിയിക്കാറുണ്ടല്ലോ? അതുകൊണ്ട് ഈ പൂക്കൾ അവഗണിക്കപ്പെടുന്നുവെന്നു കരുതാൻ വയ്യ. എന്റെ അറിവ് കവിത മനസ്സിലാക്കാൻ പര്യാപ്തമല്ലായിരിക്കാം. കവിത നന്നയിട്ടുണ്ട്. താങ്കൾക്ക് അഭിനന്ദനം.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വിരോധാഭാസങ്ങൾ (രാജൻ കിണറ്റിങ്കര)
അങ്ങനെ ഒരവധിക്കാലത്ത് (ജിസ പ്രമോദ്)
അത്ഭുതമായ രഹസ്യം കൂട്ട് (സന്ധ്യ എം)
മിന്നു(ചെറുകഥ: ദീപ ബിബീഷ് നായര്‍ (അമ്മു))
മണലിൽ തല പൂഴ്ത്തിയിരിക്കാം നമുക്ക് : ആൻസി സാജൻ
ക്ഷേത്രഗണിതം (കവിത: വേണുനമ്പ്യാര്‍)
തിരശ്ശീലക്ക് പിന്നില്‍ (ജയശ്രീ രാജേഷ്)
ഉലകബന്ധു (കഥ: ഹാഷിം വേങ്ങര)
വാക്കുകള്‍ക്കുമതീതം ജോയന്റെ വേര്‍പാട്- (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക് )
ജോയന്‍കുമരകം-ഒരു കുടുംബസുഹൃത്ത്് - (രാജു മൈലപ്രാ)
ഓർമ്മച്ചിരാത് ( കവിത :അല്ലു സി.എച്ച് )
പുഷ്പമ്മ ചാണ്ടിയുടെ കഥാസമാഹാരം; ' പെണ്ണാടും വെള്ളക്കരടിയും' പ്രകാശനം ചെയ്തു
ജോയന്‍ കുമരകം ഒരോര്‍മ്മകുറിപ്പ് (പ്രേമ ആന്റണി തെക്കേക്ക് )
കഥകളുടെ സ്നേഹവസന്തം (ദിനസരി -30-ഡോ. സ്വപ്ന സി. കോമ്പാത്ത്)
നന്ദി ജോയൻ, പ്രിയമുള്ള ഒരുപിടി ഓർമ്മകൾ സമ്മാനിച്ചതിന് (ജോർജ്ജ് എബ്രഹാം)
പ്രിയമുള്ളോരെ കരയരുതേ ( കവിത : മാർഗരറ്റ് ജോസഫ് )
സലിൻ മാങ്കുഴിയുടെ കഥകൾ. സന്തോഷ് ഇലന്തൂർ
ജോയനെപ്പറ്റി ഓര്‍ക്കുമ്പോള്‍ (സ്മരണ: ജോണ്‍ ഇളമത)
അനുസ്മരണം (ജോസ് വിളയില്‍)
തേനൊലിപ്പദങ്ങളുടെ  രാജകുമാരൻ യാത്രയായി ...(സുധീർ പണിക്കവീട്ടിൽ) 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut