Image

ഇമ്പീച്ച്‌മെന്റിനു ശേഷം ട്രംപ് പ്രത്യക്ഷപ്പെട്ട വിഡിയോയില്‍ അക്രമത്തെ നിരാകരിക്കണമെന്ന സന്ദേശത്തോടൊപ്പം ഐക്യത്തിനുള്ള ആഹ്വാനവും

മീട്ടു കലാം Published on 14 January, 2021
ഇമ്പീച്ച്‌മെന്റിനു ശേഷം ട്രംപ് പ്രത്യക്ഷപ്പെട്ട വിഡിയോയില്‍ അക്രമത്തെ നിരാകരിക്കണമെന്ന സന്ദേശത്തോടൊപ്പം ഐക്യത്തിനുള്ള  ആഹ്വാനവും
രണ്ടാം വട്ടവും ഇമ്പീച്ച് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പുറത്തുവിട്ട വിഡിയോയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐക്യത്തിനുള്ള ആഹ്വാനം നടത്തി. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന അക്രമത്തെ  ശാസിക്കുകയും ചെയ്തു. വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് ട്രംപ്. 

'ക്യാപിറ്റോള്‍ ദുരന്തത്തില്‍ ഞാന്‍ ഞെട്ടിത്തരിച്ചു. കഴിഞ്ഞ ആഴ്ച കണ്ട അക്രമത്തെ നിശിതമായി അപലപിച്ചുകൊണ്ട് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അക്രമത്തിനും നശീകരണത്തിനും നമ്മുടെ രാജ്യത്തും പ്രസ്ഥാനത്തിലും സ്ഥാനമില്ല  'ട്രംപ് പറഞ്ഞു.

ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരണപ്പെട്ടിരുന്നു. 

'മേക്കിങ് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ) എന്നതുകൊണ്ട് നമ്മള്‍ എപ്പോഴും നിയമവാഴ്ചയെ പ്രതിരോധിക്കാനും  സ്ത്രീ-പുരുഷന്മാരെ നിയമപരമായി പിന്തുണയ്ക്കാനും രാജ്യത്തിന്റെ പവിത്രമായ പാരമ്പര്യവും മൂല്യവും ഉയര്‍ത്തിപ്പിടിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്.  ആള്‍ക്കൂട്ട അക്രമം ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്കും ഞാന്‍ നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ക്കും എതിരാണ്. എന്റെ യഥാര്‍ത്ഥ അനുയായികള്‍ ഒരിക്കലും രാഷ്ട്രീയ അതിക്രമങ്ങള്‍ പിന്തുണയ്ക്കില്ല. ' ട്രംപ് വ്യക്തമാക്കി. 

കലാപത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം ആരോപിച്ച് ട്രംപിനെ ഇമ്പീച്ച് ചെയ്യാന്‍ ഹൗസ് അംഗങ്ങള്‍ വോട്ട് ചെയ്ത്  ഒരുമണിക്കൂര്‍ കഴിയും മുന്‍പാണ് 5 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പ്രത്യക്ഷപ്പെട്ട് പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. ഇതോടെ  ഇരുവട്ടം ഇമ്പീച്ച് ചെയ്യപ്പെടുന്ന ആദ്യ യു എസ് പ്രസിഡന്റ് ആയി ട്രംപ് മാറി. 10 റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ തനിക്കെതിരെ വോട്ട് ചെയ്ത ചരിത്രപരമായ നടപടിയെക്കുറിച്ച് വിഡിയോയില്‍ പരാമര്‍ശമില്ല. വേറൊരു വീഡിയോ കൂടി അദ്ദേഹം ഉടനെ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. 

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടയില്‍ പുതിയ അക്രമഭീഷണി തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് അനുയായികള്‍ക്ക് പ്രക്ഷോഭങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

' അക്രമമോ നിയമലംഘനമോ ഏതെങ്കിലും തരത്തിലെ നാശനഷ്ടങ്ങളോ ഉണ്ടാക്കരുത്. എല്ലാവരും നിയമങ്ങള്‍ പാലിക്കുകയും നിയമപാലകരുടെ ഉപദേശങ്ങള്‍ അനുസരിക്കുകയും വേണം.' ഇതാണ് ട്രംപ് നല്‍കിയ മുന്നറിയിപ്പ്.

' വാഷിംഗ്ടണ്‍, ഡി സി യില്‍ നഗരത്തിന്റെ സംരക്ഷണത്തിന് ആയിരം നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ ഏര്‍പ്പെടുത്തും. അധികാരക്കൈമാറ്റം സുരക്ഷിതമായി നടക്കുന്നതിനു വേണ്ടിയാണിത്.' ട്രംപ് വിശദീകരിച്ചു. 
50 സ്റ്റേറ്റ് ക്യാപിറ്റോളുകളിലും സായുധ പ്രതിഷേധങ്ങള്‍ പ്രതീക്ഷിക്കുന്നതായുള്ള എഫ് ബി ഐ ബുള്ളറ്റിന്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. 

' രാജ്യത്തിന്റെ താല്പര്യങ്ങള്‍ കേന്ദ്രീകരിച്ച്  മുന്നോട്ട് നീങ്ങണം. അത്ഭുതകരമായ വാക്‌സിന്‍ എല്ലാവരിലും എത്തിച്ച് മഹാമാരിയെ ഉന്മൂലനം ചെയ്ത് സമ്പദ് വ്യവസ്ഥ പുനര്‍നിര്‍മ്മിക്കാനും ദേശീയ സുരക്ഷാ സംരക്ഷിക്കാനും നിയമവാഴ്ച് ഉയര്‍ത്തിപ്പിടിക്കാനും അണിചേരുക. നമ്മുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും രാജ്യത്തിനും വേണ്ടി ഐക്യത്തോടെ മുന്നേറാം. ' ട്രംപ് നിര്‍ദ്ദേശിച്ചു.

ആശയ സ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്തി സംസാരാരിക്കാനുള്ള അവകാശം നഷ്ടപ്പെടുത്തുന്നെന്ന് ട്വിറ്ററിനെയും ഫേസ്ബുക്കിനെയും കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടു. 
' സെന്‍സര്‍ ചെയ്യുക, ക്യാന്‍സല്‍ ചെയ്യുക, ബ്ളാക്ലിസ്റ്റില്‍ പെടുത്തുക- ഇത് അപകടകരമാണ്.ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ മനസ്സിലുള്ള കാര്യങ്ങള്‍ അന്യോന്യം പങ്കുവയ്ക്കുകയാണ് വേണ്ടത്. വാ അടപ്പിക്കുകയും നിശ്ശബ്ദരാക്കുകയുമല്ല. സ്വന്തം  ഭാഗം എന്താണെന്നും അഭിപ്രായം  വിശദീകരിക്കാനുമുള്ള   ഇടം എല്ലാവരും കണ്ടുപിടിക്കും. ' ട്രംപ് കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
trump send the Rioters 2021-01-14 14:16:11
The truth is different. In the morning of Jan.6th; there was a rally of trumpers in Elipse park near WH. There were few speakers, Lawyers, trump's sons & trump himself. All of the told the crowd to go straight to the Capitol & capture the stolen victory back from the satanic Democrats. trump promised them to be with them too. The terrorists were shouting when they destroyed the Capitol that trump invited them there. Christian Nationalists were falling around the Capitol chanting and blowing horns for the fall of the Capitol like the walls of Jerico. Several videos are there. Law enforcement is using those videos to arrest the terrorists one after the other. Wonder where you got the message of trump calling for peace. He was forced to tell them, terrorists, to go home by 3 PM. Until then trump invited them to be there. They came to steal the Electrol Vote envelops, tie up some, and even to kill. They had bombs, plastic ties, & gallows to hang. - Andrew
TRUTH & JUSTICE[real] 2021-01-14 14:55:21
Watch Meidas Touch .com -you can see trump in action. White House is just going to continue to tell the election lies that motivated Trump fans to riot and left five people dead.
Political Observer 2021-01-14 15:07:14
The FBI urged local law enforcement officials Wednesday to share any threat intelligence in the run-up to next week's inauguration, a week after extremists staged a stunning assault on the Capitol that left five dead. The Capitol area is filled with thousands of fully armed troops. If trump means peace why all these arrangements?.
Anthappan 2021-01-14 15:33:50
He is an untrustworthy person. It is nothing other than a devils discourse. I don't know why you guys keep on writing about this jackass. If he was honest, he should have admitted that he lost the election and Joe Biden won. He did not do it and repeated his lie in Airforce One when he took the trip to visit the boarder wall he said Mexico would build. He must be prevented from running for the office again.
Real Truth 2021-01-14 15:47:27
Several elected officials are threatened by Proud boys & white extremists. Pence, Pelosi, several ethnic lawmakers are in their list. So don't pretend that there is peace. trump is not for peace. He must be in jail forever; then only trumpism will die slowly & republican party will survive. Mitch knows it. He is supporting impeachment. A Proud Boys Member Allegedly Threatened To Kill Senator-Elect Raphael Warnock On Parler.
സമാധാന പ്രേമി 2021-01-14 22:07:21
കോവിഡ് പേടിച്ച് വീടിൻറെ ബേസ്‌മെന്റിൽ നിന്നിറങ്ങാത്ത ആളാ വരാൻ പോകുന്നത്, പുതിയ സ്ഥാനം കിട്ടുന്നതിന് മുൻപേ ആ ദേശമെല്ലാം പട്ടാളക്കാരെകൊണ്ട് നിറക്കുന്നു. ആന പിണ്ഡത്തെ പോലും ഇത്ര പേടിയോ? ഇക്കണക്കിന് സ്ഥാവര ജംഗമ വസ്തുക്കൾ പച്ചക്ക് കത്തിക്കുന്നവർ, കടകൾ കൊള്ളയടിക്കുന്നവർ, രാത്രിയുടെ മറവിൽ തല്ലി തകർക്കുന്നവർ, ഇവരെല്ലാം വീണ്ടും തെരുവിൽ ഇറങ്ങിയാലത്തെ സ്ഥിതിയെന്തായിരിക്കും? അധികാരികൾ എവിടെ ഓടി ഒളിക്കും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക