ട്രംപ്ലിക്കൻസ്, പ്രൗഡ് ബോയ്‌സ് -ഇവയൊക്കെ ട്രമ്പിൻറ്റെ നുണകളുടെ സന്താനങ്ങൾ ആണ്. അമേരിക്കയിലെ മൂന്നിൽ ഒരുഭാഗം ജനത്തെ ട്രംപ് പറയുന്ന നുണകൾ മാത്രം വിശ്വസിക്കുന്നവർ ആക്കുവാൻ ട്രംപിന് സാധിച്ചു. ഒരു ഏകാധിപത്യ ട്രംപ് ഡയനാസ്റ്റി രൂപീകരിക്കുവാൻ ആണ് ട്രംപ് ശ്രമിക്കുന്നത്. ഹിറ്റ്ലർ, കിംഗ് ജോംഗ് അൺ, പൂട്ടിൻ - ഒക്കെ ട്രമ്പിൻറ്റെ റോൾ മോഡലുകൾ ആണ്. വൈറ്റ് നാഷണലിസ്റ്റുകളെയും, പോലീസ്, മിലിട്ടറി -എന്നിവയിലെ അനുഭാവികളെയും കൂട്ടിയിണക്കി; കുറെ ലോയലിസ്റ്റുകളുടെ പ്രൈവറ്റ് ആർമി ആണ് ട്രമ്പിൻറ്റെ ലക്ഷ്യം. അതിനുവേണ്ട നടപടികളും റിക്രൂട്ടിങ്ങും നേരത്തെ തുടങ്ങിയിരുന്നു. വംശീയ/ മത ന്യൂന പക്ഷങ്ങളെ ഇല്ലാതാക്കി, സ്ത്രീകളെ അടിച്ചമർത്തി, അവരുടെ പ്രാഥമിക അവകാശങ്ങളെപോലും നിഷേധിക്കുക എന്നതാണ് ട്രമ്പിൻറ്റെ ലക്ഷ്യം. ഇതിനു കൂട്ട് നിൽക്കുന്നതും, ട്രംപ് ഉപയോഗിക്കുന്നതും വ്യജ ഇവാൻജെലിക്കരെയും, തീവ്രവാദി കത്തോലിക്കരെയും, പെന്തക്കോസ്തു വിഭാഗങ്ങളെയും ആണ്. അവരാണ് ട്രമ്പിൻറ്റെ അടിസ്ഥാനവും.
ട്രംപ് പ്രസിഡണ്ട് ആകും എന്ന് ആരുംതന്നെ കരുതിയില്ല, റിപ്പപ്ലിക്കൻസ് പോലും. ഒരോ പ്രവർത്തികളും വാക്കുകളും പ്രസിഡണ്ട് സ്ഥാനത്തിന് അർഹനല്ല എന്ന് തെളിയിച്ചു. ഒരു ജനാധിപത്യ ഇലക്ഷൻ റിസൾട്ടിനെ അട്ടിമറിച്ചു, അധികാരത്തിൽ തുടരാൻ ആണ് ട്രംപ് ശ്രമിക്കുന്നത്. ട്രംപ് വളരെ ദുഷിച്ചു അപഹസിച്ച റ്റെഡ് ക്രൂസ് ആണ് ട്രമ്പിൻറ്റെ സഹായി. ഇത്തരം കൂട്ടുകെട്ടിന് കാരണം എന്താണ്? അടുത്ത കുറെ വർഷങ്ങളിലെ നീണ്ട ഇൻവെസ്റ്റിഗേഷൻസ് റഷ്യയുടെ ഇടപെടലുകളും, വിദേശ പണമിടപാടുകളുടെ ഉത്ഭവങ്ങളും പുറത്തുകൊണ്ടുവരും എന്ന് പ്രതീക്ഷിക്കാം.
വംശീയ വിദ്വേഷം അമേരിക്കയിൽ പുതിയത് അല്ല. എന്നാൽ വർണ്ണവെറിയൻമ്മാർ ട്രമ്പിൻറ്റെ കൂടെ കൂടി, അവർ പുറത്തുവന്നു. അവരുടെ വെറുപ്പ് പരസ്യമാക്കാനുള്ള എല്ലാ ഒത്താശകളും ട്രമ്പ് ചെയ്തു കൊടുത്തു; മാത്രമല്ല അവരുടെ വക്താവ് കൂടിയായി ട്രമ്പ്. ട്രമ്പിൻറ്റെ അഹംകാരത്തിൻറ്റെ കാരണവും ഇവരുടെ ബ്ലൈൻഡ് സപ്പോർട് നിമിത്തമാണ്.
അമേരിക്കയിലെ ജനസംഖ്യയുടെ 23 % വരുന്ന ഇവർ, ട്രമ്പ് എന്ത് പറഞ്ഞാലും പ്രവർത്തിച്ചാലും ഉപേഷിക്കില്ല. കാരണം അവർ ഇത്രയും കാലം പറയാൻ ആഗ്രഹിച്ചവ വിളിച്ചു പറയുവാൻ മടി കാണിക്കാത്ത വ്യക്തി ആണ് ട്രമ്പ്. ഇവർ അമേരിക്കയുടെ രാജ്യ ഭദ്രതക്ക് അപകടമാണ്. വ്യാജ രാജ്യ സ്നേഹം പ്രകടിപ്പിച്ചു നാഷണലിസത്തെ വളർത്തുന്നു. ഇവർ, വെള്ളക്കാർ അല്ലാത്തവർക്കും, ക്രിസ്ടിയൻസ് അല്ലാത്തവർക്കും എന്നും ഭീഷണി ആയിരിക്കും. ഇവർ ഇപ്പോൾ ട്രമ്പിൻറ്റെ കീഴിൽ പുതിയ പാർട്ടിയായി നിലകൊള്ളുന്നു. ട്രംപ്ലിക്കൻസ് എന്ന് ഇപ്പോൾ ഇവർ അറിയപ്പെടുന്നു. ഇവരെ എതിർക്കുന്ന റിപ്പപ്ലികെൻസിനുപോലും ഇവർ ഭീഷണിയാണ്.
'ജയിക്കാൻ ആയി പിറന്നവൻ ഞാൻ, ഏതു മാമോനെയും കൂട്ട് പിടിക്കും ജയിക്കാൻ'- എന്ന് ട്രമ്പ് പ്രഖ്യാപിച്ചു; ട്രംപ്ലിക്കൻസ് അത് ന്യായികരിക്കുകയും ചെയ്തു. ഇലക്ഷനു ശേഷം ട്രമ്പ് തോറ്റു എന്ന് വ്യക്തമായപ്പോൾ' ഞാൻ ഇലക്ഷനിൽ ജയിച്ചു' എന്ന് ട്രമ്പ് പ്രഖ്യാപിച്ചു. അത് അതേപടി വിശ്വസിക്കുന്നവർ ആണ് രാജ്യത്ത് അക്രമങ്ങൾ നടത്തി വീണ്ടും അധികാരത്തിൽ ട്രമ്പിനെ പ്രതിഷ്ഠിക്കുവാൻ ശ്രമിക്കുന്നത്. ഇത്തരം ശോചനീയമായ രാഷ്ട്രീയ ചതുപ്പ് ആയി അമേരിക്ക അധഃപതിക്കും എന്ന് ആരും ഇന്നേവരെ കരുതിയില്ല. ഹിലരി ക്ലിൻറ്റൻ ഇവരെ എങ്ങനെ വിവരിച്ചോ അവ അതുപോലെ ശരി എന്ന് ദിവസേന വ്യക്തമാകുന്നു.
ജോർജിയയിലെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റിനെ ഭീഷണിപ്പെടുത്തി, ഇലക്ഷനിൽ കൃത്രിമം കാണിച്ചു തന്നെ വിജയി ആയി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത് കുറ്റ കൃത്യങ്ങളുടെ കിരീടമാണ്. കൂട്ട് നിൽക്കുന്ന കോൺഗ്രസ്സ് അംഗങ്ങൾ, സെനറ്റർമാർ എല്ലാം രാജ്യ ദ്രോഹം ചെയ്യുന്നു. 70% റിപ്പപ്ലിക്കൻസ്സ് ഇപ്പോൾ ട്രമ്പിനെ എതിർക്കുന്നു. 'വിദ്യരഹിതരും, കുറഞ്ഞവരും എനിക്ക് വോട്ട് ചെയ്യും' എന്ന് ട്രമ്പ് പറഞ്ഞത് ഓർക്കുക. ട്രമ്പിൻറ്റെ കൂടെ നിൽക്കുന്ന ഇവർ അപകടകാരികൾ ആണ്. 23 % വരുന്ന ഇ നാഷണലിസ്റ്റുകൾ മതി, ഇ രാജ്യം കുട്ടിച്ചോർ ആക്കുവാൻ!. അതാണ് റഷ്യയും ചൈനയും ആഗ്രഹിക്കുന്നതും, ശ്രമിക്കുന്നതും. ഇവരുടെ വെറും ചട്ടുകമായി മാറി ട്രമ്പും ട്രംപ്ലിക്കൻസും.
അമേരിക്കൻ ജനാധിപത്യത്തെ; ട്രമ്പും, ട്രംപ്ലിക്കൻസും കൂടി മാരകമായി കുത്തി മുറിച്ചു. ഇലക്ഷൻ റിസൾട്ടുകൾ അട്ടിമറിക്കുവാനുള്ള അവസാന ശ്രമത്തിൽ ആണ് ട്രംപ്. ജനുവരി 6 നു രാജ്യത്ത് പല സ്ഥലങ്ങളിലും അക്രമങ്ങൾ ഉണ്ടാകും. അതിന് ഇര ആകാതെ മലയാളികൾ ശ്രദ്ധിക്കുക. ഇവരുടെ കൂടെ കുറെ മലയാളികളുടെ മക്കളും ഉണ്ട്. അവർ ആദ്യം ആക്രമിക്കുന്നത് മലയാളിയെ ആയിരിക്കും.
ട്രംപ്ലിക്കൻസും രാജ്യ സ്നേഹികളും തമ്മിൽ ഉള്ള വിടവ് ഇനി കൂടുകയേ ഉള്ളു. ട്രംപ്ലിക്കൻസ് മറ്റേതോ ഗ്രഹത്തിൽ നിന്നും വന്നവർ എന്ന് തോന്നുന്നു അവരുടെ പെരുമാറ്റം കണ്ടിട്ട്. ഇവരുടെ അക്രമവാസനയെ അമർച്ച ചെയ്യുവാൻ ആദ്യം ഇവരുടെ നേതാവിനെയും, കുടുംബത്തെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. ഇവർ ചെയ്ത കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടണം. അല്ലെങ്കിൽ ട്രമ്പലിക്കൻസ് ഇവിടെ അക്രമങ്ങൾ തുടരും. നാടുനീളെ നിയമരഹിത അരാജകത്വം ഉണ്ടാക്കുവാൻ ആണ് അവരുടെ പ്ലാൻ.
ട്രമ്പിൻറ്റെ കൂടെ ഇപ്പോൾ നിൽക്കുന്ന പല സെനറ്റർമാരും, കോൺഗ്രസ്സ് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടത്; ഇലക്ഷൻ ഫ്രോഡ് നടന്നു എന്ന് ട്രമ്പ് പറയുന്ന ബാലറ്റിൽ ആണ്. അത് മനസിലാക്കാനുള്ള നേരിയ വിവരം പോലും ഇവർക്ക് ഇല്ല.
മലയാളികൾ പൊതുവേ വിദ്യാഭ്യാസം ഉള്ളവർ ആണ്, എങ്കിലും എല്ലാവർക്കും വിവരം ഉണ്ടായിരിക്കണമെന്നില്ല. വിവരം ഉണ്ടാകുവാൻ വിദ്യാഭ്യാസം സഹായിക്കും എങ്കിലും ഡിഗ്രികൾ വിവരം ഉദിപ്പിക്കണമെന്നില്ല. രാഷ്ട്രീയമായി പറയത്തക്ക വിവരം ഇല്ലാത്തവർ പലരും ട്രമ്പ് അനുയായികൾ ആണ്. അവരുടെ മത വിശ്വസം ആയിരിക്കാം അവരെ മനുഷർ അല്ലാത്ത രീതിയിൽ എഴുതുവാനും പ്രവർത്തിക്കുവാനും പ്രേരിപ്പിക്കുന്നത്. ഇവർ മതത്തിനും, രാഷ്ട്രീയത്തിനും അടിമകൾ ആണ്. ഇവർ സ്വയം മോചിതർ ആകുകയില്ല. ഇവരെ രക്ഷിക്കുവാനും വളരെ പ്രയാസമാണ്.
അവരും ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം ഇവിടെ സമാധാനം ഉണ്ടാവുകയില്ല. ഇവരെ പരിപൂർണ്ണമായി അവഗണിക്കുക അല്ലാതെ എന്ത് ചെയ്യുവാൻ!. എന്നാൽ ഇവർ വരുത്തി വെക്കുന്ന നാശത്തിൻറ്റെ ആനന്തര ഫലം അനുഭവിക്കുന്നത് ഇവർ അല്ല; നമ്മുടെയും അവരുടെയും ഒക്കെ കുട്ടികൾ ആണ്. സമാധാനപരമായി ജീവിക്കുവാൻ നമ്മുടെ മക്കൾക്കുള്ള അവസരങ്ങളും, അവകാശങ്ങളും ട്രംപ്ലിക്കൻ വിവര ദോഷികൾ ഇല്ലാതെയാക്കുന്നു. നിങ്ങളുടെ കുട്ടികൾ നിങ്ങളെ വെറുക്കുവാനും ശപിക്കുവാനും ഉള്ള അവസരങ്ങൾ ഉണ്ടാക്കാതെ നിങ്ങൾ ട്രംപിസത്തെ ഉപേക്ഷിക്കുക.
നിങ്ങൾക്ക് നേർബുദ്ധി ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു!- ആൻഡ്രു