ഒരു വട്ടം കൂടിയ നീലകടമ്പിൻ ചോട്ടിൽ
നീയെന്നെ കാത്തുവെങ്കിൽ
ആ മുരളികയൊന്നെനിക്കായ് മീട്ടിയെങ്കിൽ
ഒരു വട്ടം കൂടിയ യമുനാ തീരത്ത്
പൗർണമി പാൽനിലാവൊഴുകും രാവിൽ നിൻ കരവലയത്തിലെന്നെ നീ ഒതുക്കിയെങ്കിൽ
ഒരു നറു ചുംബനം നീയെൻ നെറുകയിലേകിയെങ്കിൽ
കണ്ണാ……
അക്രൂരർ തെളിച്ച തേരിലേറി നീ
മധുരയ്ക്ക് പോയിയെങ്കിലും
ഒരു വാക്കു പോലും നീയെന്നോടോതിയില്ലെങ്കിലും
നിന്നെ പ്രതീക്ഷിച്ചീ
നീലക്കടമ്പിൻ ചോട്ടിലിവൾ
ശിലപോലുറഞ്ഞു നിൽപ്പൂ
ഒരു കണ്ണീർകണമായ് തുളുമ്പി നിൽപ്പൂ
എത്ര ജന്മാന്തരങ്ങൾ കടന്നു പോയെങ്കിലും
കണ്ണാ…
രാധയീ വൃന്ദാവനിയിൽ നിന്നെയും
നിനച്ചിരിപ്പൂ, നിന്നിലലിയാൻ കൊതിച്ചിരിപ്പൂ.
ജന്മജന്മാന്തര പുണ്യമായ് കണ്ണാ
നീയെന്നിൽ നിറഞ്ഞു നിൽപ്പൂ
നീയെന്നെയറിയുന്നുവോ കണ്ണാ…..
നിന്നോർമ്മകളിൽ ഞാൻ നിറയുന്നുവോ കൃഷ്ണാ…..
ഞാൻ നിൻ പ്രിയസഖി രാധ…. കണ്ണാ….