Image

തുര്‍ക്കി ഭൂചലനം: ഏഴ് തീവ്രതയുള്ള അതി ചലനം

Published on 31 October, 2020
തുര്‍ക്കി ഭൂചലനം: ഏഴ് തീവ്രതയുള്ള അതി ചലനം
അങ്കാറ: തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്തും ഗ്രീസിന്റെ ചിലഭാഗങ്ങളിലും വന്‍ ഭൂകമ്പം. തുര്‍ക്കിയില്‍ 14 പേര്‍ മരിച്ചു. 419 പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ഗ്രീസില്‍ രണ്ടുപേര്‍ മരിച്ചു. 15 ഉം 17 ഉം വയസുള്ള വിദ്യാര്‍ഥികളാണ് ഗ്രീസില്‍ മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഭൂകമ്പത്തെ തുടര്‍ന്ന് ഈജിയന്‍ കടലിലെ ദ്വീപായ സമോസില്‍ തീവ്രത കുറഞ്ഞ സുനാമി ഉണ്ടായതായും നിരവധി വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഴ് തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ പറയുന്നു. 6.6 തീവ്രതയുള്ള ഭൂചനം ഉണ്ടായെന്നാണ് തുര്‍ക്കി സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഏജന്‍സി വപറയുന്നത്. ഗ്രീസിലെ സീസ്‌മോളജിക്കല്‍ ഏജന്‍സി 6.7 തീവ്രത രേഖപ്പെടുത്തി. തുര്‍ക്കിയിലെ ഈജിയന്‍ തീരമേഖലയിലെ നഗരമായ ഇസ്മിറിലാണ് നാശനഷ്ടങ്ങള്‍ ഏറ്റവുമധികം ഉണ്ടായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക