Image

പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്ന സംഭവം: യുവാവ് അറസ്റ്റില്‍

Published on 28 October, 2020
പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്ന സംഭവം: യുവാവ് അറസ്റ്റില്‍
ഫരീദാബാദ്: ഹരിയാനയില്‍ പരീക്ഷയെഴുതാന്‍ പോയ 21കാരിയെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു. തിങ്കളാഴ്ച ഫരീദാബാദിലെ ബല്ലാബ്ഗഢിലുള്ള കോളജിനു പുറത്തുവച്ചാണ് സംഭവം നടന്നത്. കൊമേഴ്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ നികിത പരീക്ഷയ്ക്കായാണ് കോളജിലെത്തിയത്.

അക്രമി തൗസീഫും സുഹൃത്ത് റെഹാനും കോളജിനു പുറത്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു. യുവതിയെ ബലമായി കാറില്‍ കയറ്റാന്‍ തൗസീഫ് ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നുണ്ട്. നികിതയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍നിന്നു മനസ്സിലാകും.

നികിത രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തൗസീഫ് പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ റെഹാന്‍ തൗസീഫിനെ വലിച്ചു കാറില്‍ കയറ്റി രക്ഷപ്പെട്ടു. തൗസീഫിനെ പിന്നീട് അറസ്റ്റ് ചെയ്തു. നികിത ആശുപത്രിയില്‍വച്ചു മരിച്ചു.

മകളുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി തൗസീഫിനെതിരെ 2018ല്‍ പരാതിപ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. പിന്നീട് മകളുടെ പേരു മോശമാകുമല്ലോ എന്നു വിചാരിച്ചു പരാതി പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ മകളെ കൊന്നുകളഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു. 2018ലെ പരാതി പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഫരീദാബാദ്മഥുര ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക