ചിറകറ്റ പക്ഷിക്കു ചിതയൊരുക്കും
ഇണയുടെ കണ്ണുനീർ തുള്ളി വീണു
കത്തി പടർന്നിടും നാടതൊന്ന്
ഓമൽ പ്രതീക്ഷകളായിരം
കണ്ടു കൊണ്ടൊന്നിച്ചു
പാറിപ്പറന്ന നേരം
ആരോ തൊടുത്ത ശരം കൊണ്ടിണക്കിളി
ചിറകറ്റിതാ മെല്ലെ താഴെ വീണു
പ്രാണൻ പിരിഞ്ഞു പോം നേരത്തു പോലുമെൻ
മാറത്തു പറ്റിപ്പിടിച്ചിരുന്നോൾ
ജീവൻ്റെ ജീവനായ് കോരിത്തരിപ്പിച്ചു
ഇണപിരിയാതെ ചിരിച്ചിരുന്നോൾ
കനകക്കിനാവിൽ കടംകഥ പാട്ടുകൾ
താമരത്താളിൽ കുറിച്ചിരുന്നോൾ
കണ്ണുനീരോടെ വിട പറഞ്ഞകലുമ്പോൾ
വിധിയെന്നു ചൊന്നു കരഞ്ഞിരിക്കാം
നെഞ്ചിൽ ചിതക്കൂട്ടി നൊന്തിരിക്കാം