ബയിഡൻ / ട്രംപ് ഡിബേറ്റിൽ ട്രംപിന് നഷ്ടപെട്ടത് സ്ത്രീകളുടെ വോട്ട് ആണ്, കാരണം പ്രകടിതമായ അഹങ്കാരം , ബുള്ളിയിങ്, സൗമ്യത ഇല്ലായ്മ്മ, സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായി കാണുക, സഹാനുഭൂതി ഇല്ലായ്‌മ എന്നിങ്ങനെയുള്ള ട്രമ്പൻ സ്വഭാവങ്ങൾ . എന്നേക്കുമായി ബൈ ബൈ പറഞ്ഞ സ്ത്രീ വോട്ടർമാരെ തിരികെ ആകർഷിക്കുക എന്നതായിരുന്നു പെൻസിൻ്റെ ദൗത്യം . എന്നാൽ ഒരു സ്ത്രീ മോഡറേറ്റർ മാനേജ് ചെയ്യുന്ന ഡിബേറ്റിൽ എതിരാളി സ്ത്രീ ആയിരിക്കെ ചോദ്യങ്ങളുടെ മറുപടി വിഴുങ്ങി , തുടരെ സമയം ലംഘിച്ച പെൻസ് ഒന്നും നേടിയില്ല എന്ന് മാത്രമല്ല ; പുരുഷ മേധാവിത്ത പ്രകടനം നടത്താൻ ശ്രമിച്ച പെൻസ്, കമല എന്ന പെൺ പുലിയുടെ വാലിൽ ആണ് പിടിച്ചത്. പുരുഷ മേധാവിത്തം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന യാഥാസ്ഥിക ക്രിസ്തിയാനി പുരുഷൻമാർക്കു പോലും പെൻസിൻ്റെ പെർഫോമൻസ് രസിച്ചില്ല. ' പരാക്രമം സ്ത്രീകളിൽ അല്ല വേണ്ടു!. പെൻസ് പ്രദർശിപ്പിച്ച പെരുമാറ്റങ്ങൾ സ്ത്രീകളെ മാത്രമല്ല, ധാർമ്മികതക്ക് പ്രാധാന്യം നൽകുന്ന പുരുഷ വോട്ടർമാരെയും റിപ്പപ്ലിക്കൻ പാർട്ടിയിൽ നിന്നും അകറ്റി. ട്രംപ് പെൻസ് യാർഡ് സയിനുകൾ വളരെ അധികം വീട്ടുകാർ നീക്കം ചെയിതു.
സ്ഥിരം മാച്ചോ ഇഫെക്റ്റ് പ്രദർശിപ്പിച്ചു ആൽഫ മെയിൽ സിൻഡ്രോം കാണിക്കുന്ന പുരുഷന് തോന്നുന്നത് സ്ത്രീകൾ മുഴുവൻ അവൻ്റെ പിന്നാലെയാണ് എന്നാണ്,- അവൻ ഒരു വലിയ സംഭവം, വലിയ സുന്ദരൻ ആണെന്നും, അവനെ നോക്കുന്ന പെണുങ്ങൾ എല്ലാം അവൻ്റെ പുറകെ കൂടും എന്ന വെറും തോന്നൽ- അതാണ് അവൻ വീണ്ടും വീണ്ടും പുരുഷ മേധാവിത്ത വിഡ്ഢിത്തം ആവർത്തിക്കുന്നത്. വിവരവും വിദ്യഭ്യാസവും ഉള്ള ഇന്നത്തെ തലമുറയിലെ സ്ത്രീകൾ ഇത്തരം വിവരകേട് കാണിക്കുന്ന പുരുഷനെ വെറും ട്രാഷ് എന്നേ കരുതുന്നുള്ളു. ഇ സത്യം മനസ്സിൽ ആകാത്ത പുരുഷൻ ആണ് സ്ത്രീകളെ ഓടിച്ചു മാളത്തിൽ കയറ്റാൻ ശ്രമിക്കുന്നത്. അത്തരക്കാർക്കു ഒരു വാണിംഗ് ആണ് പെൻസിനു കിട്ടിയ തിരിച്ചടി. സ്ത്രീകളുടെ ഇടയിൽ പെൺ പുലിയും, പെൺ സിംഹങ്ങളും ഉണ്ട് എന്ന് ഇ പുരുഷ മേധാവികൾ മനസ്സിൽ ആക്കുന്നതും നല്ലത്.
പതിനാറു പ്രാവശ്യം പെൻസ്, കമലയെ തടസ്സപ്പെടുത്തി. “Mr. Vice President, I’m speaking'' - മിസ്റ്റർ വൈസ് പ്രസിഡണ്ട്!; ഇത് എനിക്ക് അനുവദിച്ച സമയം ആണ്- എന്ന് പല തവണ കമല വാണിംഗ് കൊടുത്തു, പക്ഷെ മോഡറേറ്റർ ആണ് ഇവിടെ വീണ്ടും പരാജയപ്പെട്ടതു. അനേകം പുരുഷൻമ്മാർക്കുള്ള അനേകം സ്ത്രീകളുടെ വാണിംഗ് കൂടിയാണിത്. സൂക്ഷിക്കുക, കമല നൽകിയ ഊർജം സമൂഹത്തിൻ്റെ പല മണ്ഡലങ്ങളിലും ആവർത്തിക്കപെടും. വീട്ടിലെ തീൻ മേശയിൽ ഇരുന്നു ഓർഡർ കൊടുക്കുന്ന പുരുഷൻമാരും സൂക്ഷിക്കുക.
സ്ത്രീകൾ; അവരുടെ ആണുങ്ങൾ പറയുന്നതു കേട്ട് അനുസരിച്ചു വീട്ടുകാര്യം നോക്കണം എന്ന് അഭിപ്രായം ഉള്ള സ്ത്രീയെ സുപ്രീം കോർട്ടിലേക്ക് നോമിനേറ്റ് ചെയിത റിപ്പപ്ലികൺസിൽ നിന്നും കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.
പെൻസ് പല തവണ ഇടക്ക് കയറി ശല്യം ചെയ്തെങ്കിലും വളരെ ലാഘവത്തോടെ കമല അനുവദിച്ച സമയത്തെ മാനിച്ചു. ലോ & ഓർഡർ എങ്ങനെ പാലിക്കണം എന്നവർ വ്യക്തമാക്കി. ഒരു ഒളിമ്പിക്ക് താരത്തെപോലെ പ്രോഫ്ഫഷണൽ ആയി പെരുമാറിയെ കമലയെ തെക്കൻ സംസ്ഥാനങ്ങളിലെ സ്ത്രീ സംഘടനകൾ അഭിനന്ദിച്ചു, ഇവർ മിക്കവാറും റിപ്പപ്ലിക്കൻസ് ആണ്. ട്രംപിനെ എതിർക്കുന്ന സ്ത്രീ സംഘടനകൾ ആണ് ഇവ.
പെൻസിൻ്റെ മന്ദഹാസം കണ്ട് ആരും വിഡ്ഢികൾ ആവരുത്, ട്രംപ് ചെയ്ത് എല്ലാ കൊള്ളരുതായ്മ്മകൾക്കും പെൻസ് കൂട്ടുനിന്നു, കോവിഡിനെ ക്കുറിച്ചു അറിഞ്ഞിട്ടും മറച്ചു വെക്കുകയൂം, ഹോക്സ് ആണെന്ന് കള്ളം പ്രചരിപ്പിക്കയും ബൈഡൻ്റെ മേൽ ചെളിവാരി തേക്കാൻ ട്രംപ് ഉണ്ടാക്കിയ യുക്രെയിൻ കള്ള കഥക്കു കൂട്ട് നിൽക്കുകയും ചെയ്ത് പെൻസ്; ട്രംപിനെപ്പോലെ കുറ്റവാളി എന്ന് സ്റ്റീവ് പർണസ് പറഞ്ഞു.
കൊറോണ വയർസ് ടാസ്ക് ഫോഴ്‌സിൻ്റെ ചുമതല ഒരു വർഷമായി ഉണ്ടായിരിന്നിട്ടും ദയനീയമായി പരാജപ്പെട്ട പെൻസ്; രണ്ടു ലെയർ ഫ്‌ളെക്‌സി ഗ്ലാസിനുള്ളിൽ ഒതുങ്ങി ഇരിക്കുന്നത് കണ്ടു ലോക രാഷ്ട്രങ്ങൾ പരിഹസിക്കുന്നു. ഇതേ സമയത്തു പെൻസും ട്രംപും ഹോക്സ് എന്ന് പ്രചരിപ്പിക്കുകയും തൻ നിമിത്തം 210000 അധികം പേർ മരിക്കുകയും സഹ പ്രവർത്തകർക്കു കൊറോണ പിടിക്കുകയും ചെയ്തിട്ടും, താൻ വളരെ മിടുക്കൻ ആണ് എന്ന പ്രസ്താവന സ്വയം പരിഹാസം ഏറ്റുവാങ്ങി.
സമർത്ഥമായ നേതൃത്വത്തിലൂടെ ഇ രാജ്യത്തെ നയിക്കാനും ശക്തമാക്കാനും തനിക്കു കഴിയും എന്ന് കമല വ്യക്തമാക്കി. എന്നാൽ ചോദ്യങ്ങളുടെ മറുപടി പറയാതെ പെൻസ് കാണിച്ച ട്രിക്കുകൾ എല്ലാവരും ശ്രദ്ധിച്ചു. സ്റ്റീംറോളിങ് നടത്തി , ഒരൊറ്റ ചോദ്യത്തിന് ഉത്തരം പെൻസ് നൽകിയില്ല. അമേരിക്കൻ ജനതയെ എല്ലാവരെയും ഇനി വിഡ്ഢികൾ ആക്കാൻ സാധിക്കില്ല എന്ന് പെൻസിനു അറിവില്ല എന്ന് തോന്നുന്നു. പെൻസിനെ വളരെക്കാലമായി തനിക്ക് അറിയാം, സുഹൃത്തും ആണ്, ഇന്ന് ജീവിച്ചിരിക്കുന്ന രാഷ്ട്രീയക്കാരിൽ ഏറ്റവും ലജ്ജയില്ലാത്തവൻ ആണ് പെൻസ് എന്ന് ജോ സ്‌കാർബറോ അഭിപ്രായപ്പെട്ടു. പെൻസിൻ്റെ പെർഫോമൻസ്സു പരിതാപകരവും ലജ്ജാകരവുമായിരുന്നു.
ട്രമ്പിൻ്റെ ടാക്സ് നിയമം മൂലം എല്ലാ അമേരിക്കൻ ഫാമിലിക്കും 4000 ഡോളർ വീതം അധികമായി ലഭിച്ചു എന്ന് പെൻസ് അവകാശപെട്ടു. അതിൻ്റെ സത്യാവസ്ഥ നിങ്ങൾ തന്നെ തീരുമാനിക്കുക. ട്രംപ് ടാക്സ് ഗുണം ചെയ്‌തത് 1 % ആൾക്കാർക്ക് മാത്രമാണ്. 400000 ൽ താഴെ വരുമാനം ഉള്ളവർക്ക് പുതിയ ടാക്സുകൾ കൊടുക്കേണ്ട എന്നാണ് ബൈടൻ പ്ലാൻ.
ഈ വൈറസ് യഥാർത്ഥമാണ്. ഇത് പകർച്ചവ്യാധിയാണ്. അത് മാരകമാണ്. മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക . നിങ്ങളുടെ കൈകൾ കഴുകുക. ഡമോക്രാറ്റുകൾ ഉണ്ടാക്കിയ തട്ടിപ്പ് ആണ് എന്ന് ട്രംപ് കൂട്ടർ പ്രചരിപ്പിക്കുന്നത് കേട്ട് സ്വയം വിഡ്ഢികൾ ആവരുത് എന്ന് മെഡിക്കൽ സയൻസ്. തന്നിൽനിന്നും മറ്റൊരാൾക്ക് കൊറോണ പകരില്ല, തനിക്കു കിട്ടിയത് അത്ഭുത രോഗ വിമുക്തിയാണ്, ഒരു പ്രചരണ റാലി നടത്താനും തയ്യാർ എന്ന് ട്രംപ്. ട്രംപിന് ലഭിച്ച 'അത്ഭുത രോഗ വിമുക്തി, ട്രംപും റിപ്പപ്ലിക്കൻസും എതിർക്കുന്ന ശാസ്ത്രത്തിൻ്റെ നേട്ടമാണ്. ഗർഭം അലസിപ്പിക്കലിൽ നിന്ന് ഉത്ഭവിച്ച സെല്ലുകൾ ഉപയോഗിച്ചാണ് ട്രംപിനു ആന്റിബോഡി ചികിത്സ പരീക്ഷിച്ചത്. ഗര്ഭപിണ്ഡകോശങ്ങളുമായുള്ള ഗവേഷണം ചുരുക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചത്. സ്റ്റെഎം സെൽ ഉപയോഗിച്ചുള്ള റിസേർച്ചുകളെ ഇല്ലാതെയാക്കാൻ ആണ് റിപ്പപ്ലിക്കൻസ് പണ്ടേ ശ്രമിക്കുന്നത്. ഡെമോക്രാറ്റുകൾക്കെതിരെ ഇവർ തിരഞ്ഞെടുപ്പ് അജണ്ടയിൽ ഇത് എപ്പോഴും ഉയർത്തിക്കാണിക്കുകയും ചെയ്യും. പക്ഷേ, ട്രമ്പിൻ്റെ ജീവൻ അപകടത്തിൽ എന്ന് തോന്നിയപ്പോൾ അയാൾ എതിർക്കുന്ന ശാസ്ത്രത്തെ തന്നെ അഭയം തേടി; യാതൊരു യാഥാസ്ഥിക റിപ്പപ്ലിക്കനും, ക്രിസ്തിയാനിയും എതിർത്തില്ല.
ചൈനയിൽ ഉണ്ടാക്കിയത് ആണെങ്കിലും ഈച്ചയെ അടിക്കുന്ന പ്ലാസ്റ്റിക് ചട്ടുകത്തിനു നല്ല മാർക്കറ്റിങ്. മലയാളി സ്റ്റോക് ബ്രോക്കേഴ്‌സ് ശ്രദ്ധിക്കുക!. ഇ ഈച്ച എന്തിനെ റെപ്രസെന്റ്റ് ചെയുന്നു. ശകുന്തളയുടെ പിന്നാലെ കൂടിയ വണ്ടിനെ നിഗ്രഹിക്കുവാൻ, വാൾ ഊരി ഓടിയെത്തിയ ദുഷന്തനെപ്പോലെ ആരെങ്കിലും എത്തുമെന്നാണ് കരുതിയത്. രണ്ടു ഡിബേറ്റുകളും വോട്ടർമാരെ ട്രമ്പിൽ നിന്നും പെൻസിൽ നിന്നും അകറ്റി, അതിനാൽ ഇനി ഡിബേറ്റുകൾ വേണ്ട എന്നാണ് ട്രംപ് ഭക്തരുടെ അഭിപ്രായം. ഇലക്ഷൻ അസാധുവാക്കി ഭീകര ആക്രമണം നടത്തി ഭരണം തുടരുക എന്നതാണ് ട്രംപ് കൾട്ട് ഉദ്ദേശിക്കുന്നത്. കമലയുടെ കരിസ്മ; ആഫ്രിക്കൻ അമേരിക്കൻസിനെ റിപ്പപ്ലിക്കൻസിൽ നിന്നും കൂടുതൽ അകറ്റി. അവരെ ആകർഷിക്കാൻ പുതിയ പരസ്യങ്ങൾ ട്രംപ് കാമ്പെയിൻ പ്രചരിപ്പിക്കുന്നു.
തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെ ആയാലും അംഗീകരിക്കുമോ എന്ന ചോദ്യത്തിന് പെൻസ് മറുപടി പറഞ്ഞില്ല, മിച്ചിഗൻ ഗവർണ്ണരെ കിഡ്നാപ് ചെയുവാൻ നടത്തിയ ശ്രമം ഫ് ബി ഐ പരാജപ്പെടുത്തി. -ലിബറേറ്റ് മിച്ചിഗൻ -എന്ന് ട്രംപ് ട്വീറ്റ് ചെയിതു, ആയുധ ധാരികളെ ഉത്തേജിപ്പിച്ചു. ഇ മിലീഷ്യ ഇതിനു മുമ്പും പല തീവ്രതകൾക്കു കാരണമാണ്. ഇവരുടെ നേതാവ് ട്രമ്പ് തന്നെ. ഇ ആഭ്യന്തര ടെററിസ്റ്റുകളെ എങ്ങനെ നേരിടണം എന്ന് നിങ്ങളുടെ വോട്ടുകൾ ആണ് തീരുമാനിക്കേണ്ടത്. അനേകം കോൺട്രാറ്റുകൾ ചൈനയിൽ നിന്നും ഇവങ്കയും, കുഷണറും സ്വന്തമാക്കി, ചൈനയിൽ നിന്നും ശവപെട്ടി ഇറക്കുമതി, ട്രമ്പ് ഹോട്ടലുകളിൽ അനേകം ടൺ ചൈനീസ് ഉപകരണങ്ങൾ; ഇവയൊക്കെ സ്വന്തമാക്കിയ ട്രംപ് കുടുംബവും, ചൈനയെ ചീത്ത വിളിക്കുന്ന റിപ്പപ്ലിക്കൻസും തന്നെയാണ് ഇവിടെ കമ്യൂണിസ്റ്റ് ഫാസിസത്തെ വളർത്തുന്നത്. ട്രംപ് വീണ്ടും ജയിച്ചാൽ അമേരിക്ക ഫാസിസ്റ്റ് ഭരണമായി മാറും എന്ന് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നു. അതാണ് പെൻസ് മറുപടി പറയാതിരുന്നത്.
ഇന്ത്യാനയിൽ എച്ച്ഐവി പടരുന്ന സമയത്ത് ആളുകളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ അന്ന് ഗവർണ്ണർ ആയിരുന്ന മൈക്ക് പെൻസ് പരാജയപ്പെട്ടു. തൻ്റെ ഭരണകൂടം കുട്ടികളെ കൂടുകളിൽ പൂട്ടിയിട്ടു, വെളുത്ത മേധാവിത്വവാദികളെ തടയുന്നതിൽ പരാജപ്പെട്ടു. കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിൻ്റെ തലവനായി ആളുകളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. കഴിഞ്ഞ 4 വർഷമായി പരാജപ്പെട്ട ഭരണം; എല്ലാം നേരെയാക്കാൻ വീണ്ടും 4 വർഷം കൂടി വേണം എന്ന് ലജ്ജ ഇല്ലാതെ ട്രംപും പെൻസും അവശ്യപ്പെടുന്നു.
റഷ്യൻ നാഷണൽ ടിവിയും പൂട്ടിനും; ട്രംപ് വീണ്ടും ജയിക്കാൻ ആഗ്രഹിക്കുന്നു എന്ന് പരസ്യമാക്കി. -തുടരും