പണ്ടെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത വേറൊരു ദിനം.
ജീവിതത്തിൻ്റെ വസന്തകാലത്തിൽ കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിച്ചിട്ട് അവസാനം ആർക്കും വേണ്ടാത്ത ജന്മമായി മാറുക എന്നത് എത്ര ദു:ഖകരമായ വസ്തുതയാണ്. വൃദ്ധരോടുള്ള അവഗണനകൾ, അവരോടുള്ള സമീപനം ഇതൊക്കെ അധികമാരും ശ്രദ്ധിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. ആരെയും പ്രത്യേകിച്ച് കുറ്റപ്പെടുത്തണ്ട, നമ്മൾ ഓരോരുത്തരും ഉത്തരവാദികൾ തന്നെയാണ്. "നമ്മൾ '' എന്നത് അണുകുടുംബമായതു തന്നെയാണ് കാരണം, മന: പൂർവ്വമല്ലെങ്കിൽ പോലും.
" പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കരുത് " എന്നു കേട്ടിട്ടില്ലേ, എത്ര സത്യമാണ്. നാളെ നമ്മളും അതേ അവസ്ഥകളിലെത്തുമെന്നുള്ള ചിന്ത മറക്കുന്നതുകൊണ്ടാണ് വൃദ്ധസദനങ്ങൾ ഇവിടെ കൂടുന്നത്. യൗവനം പോലൊരു ജീവിതാവസ്ഥയാണ് വാർദ്ധക്യമെന്നും, ആ സമയത്ത് സ്വന്തമെന്ന് കരുതുന്നവരൊക്കെ അവരെ ചേർത്തു നിർത്തണമെന്നും നാം അറിഞ്ഞിരിക്കണം.
നമുക്ക് മറക്കാതിരിക്കാം നമ്മുടെ ജീവിതത്തിൻ്റെ തണലുകളെ. പുറം തള്ളേണ്ടതല്ല വാർദ്ധക്യം, കരുതലായി കൂടെ നിർത്താനുള്ളതാണ്. നമ്മുടെ കർമ്മങ്ങൾ നാളെ കുട്ടികൾക്കുമൊരു പാഠമാകട്ടെ....
-ദീപ ബിബീഷ് നായർ (അമ്മു)