മണ്ണടരുകൾക്കുളളിലെ
നേർത്ത
സുഷിരങ്ങളിൽക്കൂടി
പൂക്കുറ്റി
ചിതറുമ്പോൽ
പൊങ്ങിപ്പറക്കുന്നീയാം
പാറ്റകൾ,
അല്പായുസ്സുകൾ
മഴതോർന്ന
മൂവന്തി
കുന്നിൻചരിവീന്നിരുൾ
കൈകൾ നീളുന്നു
കോലായിലെ
നിറതിരി വെട്ടം
ഭ്രമിച്ചതിൻ ചുറ്റുമുന്മാദ
ലഹരിയിലാറാടിപ്പറ-
ന്നൊടുവിൽ
ചിറകു കരിഞ്ഞു
നിപതിക്കുവാൻ
മണ്ണിൽ.
പകലുദിക്കെ,
കാകനും
കിളികൾക്കുമുറുമ്പിനും
മൃഷ്ടാന്നം
ചിറകുകരിഞ്ഞൊരാ-
കാശ സ്വപ്നങ്ങൾ...