Image

ചൈനീസ് കടന്നുകയറ്റം: പ്രധാനമന്ത്രി കള്ളം പറഞ്ഞെന്ന് രാഹുല്‍ ഗാന്ധി

Published on 06 August, 2020
ചൈനീസ് കടന്നുകയറ്റം: പ്രധാനമന്ത്രി കള്ളം പറഞ്ഞെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് സൈന്യം നുഴഞ്ഞുകയറ്റം നടത്തിയെന്ന് അംഗീകരിച്ച്‌ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക രേഖകള്‍ പ്രസിദ്ധപ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി.


പ്രതിരോധ മന്ത്രാലയം ചൈനീസ് കടന്നുകയറ്റം സമ്മതിച്ചെന്ന വാര്‍ത്താ പങ്കുവെച്ച രാഹുല്‍, പ്രധാനമന്ത്രി എന്തിനാണ് കള്ളം പറയുന്നതെന്ന് ട്വിറ്ററിലൂടെ ചോദിച്ചു.


2020 മെയ് 5 മുതല്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും (എല്‍‌.എ.സി) പ്രത്യേകിച്ച്‌ ഗല്‍വാന്‍ താഴ്വര പ്രദേശത്തും ചൈന അതിക്രമം നടത്തി. മെയ് 17 ന് കുങ്‌റാങ് നള, ഗോഗ്ര, പാങ്കോങ് ത്സോ തടാകത്തിെന്‍റ വടക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളിലും ചൈനീസ് അതിക്രമമുണ്ടായി. സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനായി ഇരുവിഭാഗത്തിന്‍െറയും സായുധ സേനകള്‍ക്കിടയില്‍ ആശയവിനിമയം നടത്തിയെന്നും പ്രതിരോധ മന്ത്രാലയത്തിെന്‍റ ഔദ്യോഗിക വെബ്സൈറ്റില്‍ അേപ്ലാഡ് ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.


മെയ് മുതല്‍ എല്‍‌.എ.സിക്ക് സമീപം ചൈന നടത്തിയ നുഴഞ്ഞുകയറ്റം സംഘര്‍ഷത്തിലെത്തുകയും ജൂണ്‍ 15 ന് ഇരു സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു. ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. 


സംഭവത്തിനുശേഷം, എല്‍‌.എ.സിക്ക് കുറുകെ നിര്‍മാണ പ്രവര്‍ത്തനം നടത്താനുള്ള ചൈനീസ് ശ്രമങ്ങളെ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നും ഇന്ത്യന്‍ പ്രദേശത്തേക്ക് ആരും നുഴഞ്ഞുകയറിയില്ലെന്നുമാണ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രാലയവും വിശദീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക