image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ശരീരം എങ്ങനെയിരിക്കുന്നു എന്നത് നമ്മുടെ മാത്രം സ്വകാര്യത (സന്ദീപ് ദാസ്)

kazhchapadu 25-Jul-2020
kazhchapadu 25-Jul-2020
Share
image
അഭിനേത്രി എന്ന നിലയിൽ സമീറ റെഡ്ഡിയ്ക്ക് സ്വന്തമായ മേൽവിലാസമുണ്ട്. വാരണം ആയിരത്തിലെ മേഘ്നയെ ആർക്കെങ്കിലും മറക്കാനാവുമോ? ഇപ്പോൾ ബോഡി ഷെയ്മിങ്ങിനെതിരായ നിലപാടുകളിലൂടെ വ്യക്തിജീവിതത്തിലും കൈയ്യടികൾ നേടുകയാണ് സമീറ.

ഒരു ആരാധിക സമീറയ്ക്ക് അയച്ച മെസേജാണ് നിർണ്ണായകമായത്. പ്രസവശേഷം തടി കൂടിയതുമൂലം താൻ വലിയ ദുഃഖത്തിലാണ് എന്നാണ് ആരാധിക അറിയിച്ചത്. അതിനുള്ള മറുപടിയായി  മെയ്ക്ക് അപ്പ് ഇല്ലാതെ സമീറ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. സാധാരണഗതിയിൽ സിനിമാതാരങ്ങൾ ചെയ്യാൻ മടിക്കുന്ന പ്രവൃത്തി.

ഈ ചിത്രത്തിലെ സമീറയ്ക്ക് നരയുണ്ട്. മുഖക്കുരുവിന്റെ പാടുകളുണ്ട്. രൂപമല്ല പ്രധാനം എന്ന് ശക്തമായി പറഞ്ഞുവെയ്ക്കുകയാണ് സമീറ ചെയ്തത്.
സമീറയ്ക്ക് മെസേജ് അയച്ച അമ്മയെ കുറ്റപ്പെടുത്താനാവില്ല. പ്രസവശേഷം സ്ത്രീകൾ നേരിടുന്ന പരിഹാസങ്ങൾ ചില്ലറയൊന്നുമല്ല. അമ്മയാകുമ്പോൾ സ്ത്രീശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും. സ്തനങ്ങളുടെ ഭംഗി കുറയും. വയറിൽ പാടുകൾ വീഴും. തടി കൂടും.

പക്ഷേ ആ മാറ്റങ്ങൾ സംഭവിക്കുന്നത് വെറുതെയല്ലല്ലോ. ഒരു മനുഷ്യജീവനെ പത്തുമാസത്തോളം ഉദരത്തിൽ ചുമക്കുകയും പ്രസവിക്കുകയും വളർത്തുകയും ചെയ്യുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങളാണ്. നമ്മളെല്ലാവരും ആ വഴിയിലൂടെയാണ് വന്നത്. പുച്ഛിക്കുന്നവർ ഇതൊന്നും ആലോചിക്കാറില്ല. ചില സ്ത്രീകൾക്ക് പ്രസവം കഴിഞ്ഞാൽ ഭർത്താവിന്റെ വായിൽ നിന്നുവരെ കുത്തുവാക്കുകൾ കേൾക്കേണ്ടിവരും.

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ബോഡി ഷെയ്മിങ്ങ്. പൊന്തിയ പല്ലുകളും തടിച്ച ചുണ്ടുകളും ഇരുണ്ട നിറവും കഷണ്ടി കയറിയ തലയുമെല്ലാം ധാരാളം പരിഹാസങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. ഇതുപോലുള്ള കളിയാക്കലുകൾ നമ്മളിൽ മിക്കവരും കേട്ടിട്ടുണ്ടാവും. കറുത്ത നിറമുള്ള ഒരാളുടെ മുഖത്ത് നോക്കി 'കരിഞ്ഞവൻ' എന്നൊക്കെ വിളിക്കാൻ ആളുകൾക്ക് യാതൊരു മടിയുമില്ല.
ബോഡി ഷെയ്മിങ്ങ് തെറ്റാണ് എന്ന കാഴ്ച്ചപ്പാടിലേക്ക് എത്തിച്ചേരാൻ പോലും നമുക്ക് സാധിച്ചിട്ടില്ല. അപരന്റെ ശരീരത്തെക്കുറിച്ച് കമന്റുകൾ പാസാക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും ശ്രദ്ധിച്ചിട്ടില്ലേ? നമ്മുടെ തടി കുറഞ്ഞാലും കൂടിയാലും ചുറ്റുമുള്ളവർക്ക് എന്തെങ്കിലുമൊക്കെ പറയാനുണ്ടാവും.

'ഭിന്നശേഷിക്കാരൻ' എന്ന വാക്ക് ഉച്ചരിക്കാൻ മലയാളി പഠിച്ചുവരുന്നതേയുള്ളൂ. പൊട്ടൻ എന്ന പദത്തോടാണ് നമ്മുടെ നാവിന് ഇന്നും പ്രിയം!
വലിയ മീശയും കട്ടിയുള്ള താടിയും പുരുഷൻമാർക്ക് അഭിമാനപ്രശ്നമാണ്. മുഖത്ത് അധികം രോമം വളരാത്തവർ കൂട്ടുകാർക്കിടയിൽ ഒറ്റപ്പെട്ടുപോകാറുണ്ട്. അത് തങ്ങളുടെ കഴിവുകേടാണെന്ന് കുറച്ചുപേരെങ്കിലും വിചാരിച്ചുപോരുന്നു.
ബോഡി ഷെയ്മിങ്ങിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ചിലർ ജീവിതകാലം മുഴുവനും ആ മുറിവ് കൊണ്ടുനടക്കും. ചിലർ ഡിപ്രഷനിലേക്ക് വഴുതിവീഴും. കുറച്ചുപേർ ആത്മഹത്യ ചെയ്യും. വളരെയെറെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണിത്.

സൗന്ദര്യം സംബന്ധിച്ചുള്ള മിഥ്യാസങ്കൽപ്പങ്ങളെ ഊട്ടിയുറപ്പിക്കുന്നതിൽ സിനിമകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സിനിമയിലെ നായിക പകലന്തിയോളം കഷ്ടപ്പെട്ട് പണിയെടുക്കുന്നവളായിരിക്കും. പക്ഷേ മുഖം ചായംതേച്ച് പരമാവധി വെളുപ്പിച്ചിട്ടുണ്ടാ­­­വും. മലയാളസിനിമയ്ക്ക് ഇത്രയേറെ പ്രായമായില്ലേ? എത്ര കറുത്ത നായികമാർ ഇവിടെ ഉണ്ടായിട്ടുണ്ട്?

ഫീൽഡ് ഒൗട്ടായ സിനിമാതാരങ്ങൾ പോലും മെയ്ക്ക് അപ്പ് ഇല്ലാതെ പുറത്തിറങ്ങാറില്ല. ആ സമയത്താണ് സമീറ ഇതുപോലൊരു ഫോട്ടോയുമായി വരുന്നത്. ചായക്കൂട്ടുകളിലൊന്നും ഒരു കാര്യവുമില്ലെന്ന് പ്രസ്താവിക്കുന്നത്. നിസ്സാര കാര്യമല്ല അത്. ഒരുപാട് പേരെ പ്രചോദിപ്പിക്കാൻ സമീറയുടെ പ്രവൃത്തിയ്ക്ക് കഴിയും.

കാസ്റ്റിങ്ങ് കൗച്ച് ഒരു യാഥാർത്ഥ്യമാണെന്ന് തുറന്നുപറഞ്ഞിട്ടുള്ള ആളാണ് സമീറ. സിനിമ ഉൾപ്പടെയുള്ള എല്ലാ മേഖലകളിലും സ്ത്രീകൾ വിവേചനം അനുഭവിക്കുന്നുണ്ട് എന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയുള്ള ഒരാൾ ബോഡി ഷെയ്മിങ്ങിനെതിരെ പോരാടുന്നതിൽ തെല്ലും അത്ഭുതമില്ല.
ഈ ജീവിതം സന്തോഷിക്കാനുള്ളതാണ്. നമ്മുടെ ശരീരം എങ്ങനെയിരിക്കുന്നു എന്നത് നമ്മുടെ മാത്രം സ്വകാര്യതയാണ്. മറ്റുള്ളവർ അതിൽ ഇടപെടാൻ വന്നാൽ ''പോയി പണിനോക്ക്'' എന്ന് പറയണം. അതോടെ അവരുടെ ആവേശം പകുതി തണുക്കും. അതിനുശേഷം സമീറയെപ്പോലെ മനസ്സുനിറഞ്ഞ് ചിരിക്കണം. അപ്പോൾ എല്ലാം പൂർത്തിയാകും...




image
image
Tags
കാസ്റ്റിങ്ങ് കൗച്ച്
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വാക്കേ വാക്കേ കൂടെവിടെ (കവിത: വേണുനമ്പ്യാര്‍)
കുസൃതിക്കാറ്റ് (ജിസ പ്രമോദ് )
സിനിമാക്കൊട്ട (സണ്ണി മാളിയേക്കല്‍)
സ്വകാര്യത അപകടത്തില്‍; സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ (നിഷാദ് ബാലന്‍, ന്യൂജേഴ്സി)
ക്രൗഞ്ചപക്ഷികള്‍ (കവിത : രാജന്‍ കിണറ്റിങ്കര)
ഒന്ന് ചിരിക്കാം (കവിത: ജയശ്രീ രാജേഷ് നായര്‍)
നിങ്ങൾ നല്ല കേൾവിക്കാരാകൂ.. മക്കളെ ചേർത്ത് പിടിക്കൂ (സിനു കൃഷ്ണൻ)
ഒരുപെയിന്റ്പണിക്കാരന്റെലോകസഞ്ചാരങ്ങൾ; വായനാവഴിയിലെ വിസ്മയം (സൗമ്യ സച്ചിൻ)
'അടുക്കളപ്പണി ഒരു പണിയാണോ?' എന്ന് ചോദിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ (സൂരജ് കെ ആര്‍)
രഹസ്യ പ്രണയം (കവിത: പാർവതി പ്രവീൺ, മെരിലാൻഡ്)
കൂരിരുട്ടിനെ വെല്ലും നനുത്ത വെളിച്ചം (കവിത: സന്ധ്യ എം)
ഓർമ്മയ്ക്കായ് (കവിത: ജിസ പ്രമോദ്)
അപരന്റെ നൊമ്പരങ്ങൾ (കവിത : ഡോ.എസ്.രമ)
മുക്കുറ്റിയും രണ്ടു മക്കളും (കവിത : വേണുനമ്പ്യാര്‍)
ചിതലരിക്കാത്ത ചിലത് (അർച്ചന ഇന്ദിര ശങ്കർ)
ഓര്‍മ്മപ്പിശകുകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
പൂമരം ( കവിത: സുഷമ നെടൂളി )
ലാവണ്യത്തിന്റെ തികവ്- ക്ലിയോപാട്ര (ചരിത്ര കഥ: കാരൂര്‍ സോമന്‍)
വാർത്തകളുടെ പ്രതാപകാലം : മുരളീ കൈമൾ
ജീവിച്ചിരിക്കുന്നവർ (കഥ: ജിസ പ്രമോദ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut