ന്യു ജെഴ്‌സി: ഞയറാഴ്ച ന്യു ജെഴ്‌സിയിലെ ന്യു ബ്രണ്‍സ്വിക്കില്‍ യു.എസ്.ഡിസ്ട്രിക്റ്റ് ജഡ്ജി എസ്തര്‍ സലാസിന്റെ വീട്ടിലെത്തി 20 വയസുള്ള പുത്രനെ വെടിവച്ചു കൊല്ലുകയും ഭര്‍ത്താവിനെ വെടി വയ്ക്കുകയുംചെയ്‌തെന്നു കരുതെന്ന തോക്കുധാരിയെ ഇന്ന് കാറില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.അയാളും ഒരു അറ്റോര്‍ണിയാണ്. അഞ്ചു വര്‍ഷം മുന്‍പ് ജഡ്ജ് സലാസിന്റെ കോടതിയില്‍ അയാള്‍ ഒരു കേസ് വാദിച്ചിരുന്നു.ന്യു ജെഴ്‌സിയില്‍ ഫെഡറല്‍ ജഡ്ജി ആകുന്ന ആദ്യ ലാറ്റിന ആണു ജഡ്ജ് സലസ്.ഞായറാഴ്ച 5 മണിയോടെ ഫെഡ്ക്‌സിന്റെ യൂണിഫോമിട്ട അക്രമി വീട്ടില്‍ മുട്ടി വിളിക്കുകയായിരുന്നു. വാതില്‍ തുറന്ന പുത്രന്‍ ഡാനിയലിനെ വെടി വച്ചു കൊന്നു. പുറകെ എത്തിയ ഭരത്താവ്മാര്‍ക്ക് അന്‍ഡേര്‍ലിനു, 63, പലവട്ടം വെടിയേറ്റു. അദ്ദേഹം ആശുപത്രിയിലാന്. ജഡ്ജി ആ സമയം ബേസ്‌മെന്റിലായിരുന്നു എന്നു കരുതുന്നു. കാത്തലിക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണു പുത്രന്‍ ഡാനിയയല്‍. ഭര്‍ത്താവ് പ്രമുഖ ക്രിമിനല്‍ ഡിഫന്‍സ് അറ്റോര്‍ണി ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിനു അറസ്റ്റിലായി ജയിലില്‍ വച്ചു ആത്മഹത്യ ചെയ്ത ജെഫ്രി എപ്സ്റ്റയിനുമായി ബന്ധപ്പട്ട കേസ് ഇപ്പോള്‍ ജഡ്ജ് സലാസിന്റെ ബഞ്ചിലുണ്ട്.ജഡ്ജിന് യൂ എസ് മാര്‍ഷല്‍സിന്റെ സംരക്ഷണം ഏര്‍പ്പെടുത്തി.പ്രസിഡണ്ട് ഒബാമയാനു ജഡ്ജ് സലസിനെ നിയമിച്ചത്.
കൊലയാളിയെന്നു കരുതുന്ന അറ്റോര്‍ണി റോയ് ഡെന്‍ ഹോളന്‍ഡര്‍, 72, കടുത്ത കാന്‍സര്‍ രോഗിയാണ്. സ്ത്രീ സ്വതന്ത്ര്യത്തിനെതിരെ നിരന്തരം കേസുകളും നടത്തിയിരുന്നു