തിരുവനന്തപുരം: കോവിഡ് കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുേമ്ബാള് സര്‍ക്കാറിെന്റ ശ്രദ്ധ മുഴുവന്‍ അഴിമതിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപ്പാകില്ലെന്ന് ഉറപ്പുള്ള വന്‍കിട പദ്ധതികളുടെ പേര് പറഞ്ഞ് കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കുകയും അതുവഴി കൊള്ള നടത്തുകയും ചെയ്യുകയാണ് സര്‍ക്കാര്‍.
ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് ഇ-മൊബിലിറ്റി പദ്ധതി. 4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കുന്ന പദ്ധതിയാണിത്. ഇതിെന്റ വിശദപദ്ധതി തയാറാക്കാനുള്ള കണ്‍സള്‍ട്ടന്‍സി നല്‍കിയത് ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പർ എന്ന കമ്പനിക്കാണ്.
ഏറെ ദുരൂഹതകൾ നിറഞ്ഞതാണ് ഈ കരാർ. ഈ കമ്പനിക്കെതിരെ ഒമ്പത് കേസുകളാണ് ഇന്ത്യയിലുള്ളത്. കൂടാതെ സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കമ്പനിയെ രണ്ട് വർഷത്തേക്ക് നിരോധിച്ചിട്ടുമുണ്ട്.
മൂന്ന് കരാറുകളാണ് ഇവർക്ക് കേരള സർക്കാർ നൽകിയത്. കൊച്ചി-പാലക്കാട് വ്യാവസായിക ഇടനാഴി, കെഫോൺ എന്നിവയാണ് മറ്റു രണ്ട് കരാറുകൾ. ഇവർക്ക് നൽകുന്നതിനെതിരെ മുൻ ഡൽഹി ഹൈകോടതി ജഡ്ജിയും 20ാമത് ലോ കമീഷൻ ഓഫ് ഇന്ത്യ ചെയർമാനുമായ അജിത് പ്രകാശ് ഷാ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
ഈ കത്തിൻമേൽ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
എല്ലാവിധ മാനദണ്ഡങ്ങളും കാറ്റിൽപറത്തിയാണ് കരാർ നൽകിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കൺസൾട്ടൻസി നൽകാനുള്ള തീരുമാനം എടുക്കുന്നത്. കരാർ നൽകുന്നതിന് മുമ്പ് ടെൻഡർ വിളിക്കുകയോ സെക്രട്ടറിയേറ്റ് മാന്വൽ പരിപാലിക്കുകയോ ചെയ്തിട്ടില്ല. ചെന്നിത്തലആരോപിച്ചു