Image

ജില്ലയുടെ പേരില്‍ വിദ്വേഷമുണ്ടാക്കുന്നവരോട് ലജ്ജ തോന്നുന്നു; പാര്‍വതി തിരുവോത്ത്

Published on 04 June, 2020
ജില്ലയുടെ പേരില്‍ വിദ്വേഷമുണ്ടാക്കുന്നവരോട് ലജ്ജ തോന്നുന്നു; പാര്‍വതി തിരുവോത്ത്

മനേകാ ഗാന്ധിയുടെ വിദ്വേഷ പ്രസ്താവനയ്‌ക്കെതിരേ നടി പാര്‍വതി തിരുവോത്ത്. മൃഗങ്ങള്‍ക്കെതിരേയുള്ള ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും ഈ വിഷയത്തില്‍ ഒരു ജില്ലയെ ലക്ഷ്യം വച്ച് മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നവരേ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും നടി പാര്‍വതി ട്വീറ്റ് ചെയ്തു.

ആനയെ ക്രൂരമായി കൊന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രൂരതകള്‍ക്ക് പേരു കേട്ട ജില്ലയാണ് മലപ്പുറമെന്നു പ്രത്യേകിച്ച് മൃഗങ്ങളുടെ കാര്യത്തില്‍ എന്നുമായിരുന്നു മനേകാ ഗാന്ധിയുടെ ആരോപണം. വിഷയത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന വനം വകുപ്പ് മന്ത്രി രാജി വയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

മെയ് 25ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാര്‍പ്പുഴയില്‍ അവശനിലയില്‍ കാട്ടാനയ കണ്ടെത്തിയത്. 15 വയസു തോന്നിക്കുന്ന കാട്ടാന മെയ് 27നാണ് ചെരിഞ്ഞത്. ശക്തിയേറിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ കീഴ്ത്താടിയും മേല്‍ത്താടിയും തകര്‍ന്നിരുന്നു. അവശ നിലയിലായ ആനയെപുറത്തേക്ക് കൊണ്ടു വന്ന് ചികിത്സ നല്‍കാന്‍ രണ്ട് കുങ്കിയാനകളെ കൊണ്ടു വന്നെങ്കിലും ബുധനാഴ്ച വൈകിട്ട് നാലോടെ വെള്ളത്തില്‍ നില്‍ക്കുന്നതിനിടയില്‍ ആന ചെരിയുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക