ഉത്ര മരിച്ച ദിവസം കിടപ്പു മുറിയുടെ ജനാല തുറന്നിട്ടിരുന്നതായാണ് സൂരജ് പൊലീസിനോട് പറഞ്ഞിരുന്നത്. ജനാലയിലൂടെ കയറിയ വിഷപ്പാമ്പ് കടിച്ചാണു മരണമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ എസിയുള്ള മുറിയിൽ ജനാല തുറന്നിട്ടുവെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസ് പറയുന്നത്.
മകളെ സൂരജ് അപായപ്പെടുത്തിയെന്ന് കാണിച്ച് മാതാപിതാക്കൾ അഞ്ചൽ സിഐയ്ക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. സൂരജും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഉത്രയുടെ ഒന്നര വയസുള്ള മകനെ സൂരജെത്തി കൂട്ടിക്കൊണ്ടുപോയി.
മേയ് ഏഴാം തിയതിയാണ് ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ കണ്ട വിഷപ്പാമ്പിനെ തല്ലിക്കൊന്നു. മാർച്ച് 2നു സൂരജിന്റെ വീട്ടിൽവച്ചു പാമ്പ് കടിയേറ്റതിനെത്തുടർന്നുള്ള ചികിത്സയ്ക്കായി മാതാപിതാക്കൾക്കൊപ്പം കുടുംബ വീട്ടിൽ താമസിക്കുമ്പോഴാണു വീണ്ടും പാമ്പ് കടിയേൽക്കുന്നത്.