image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

‘കടക്ക് പുറത്ത്’ -ലഹരിക്കെതിരെ ആഞ്ഞടിക്കാം...(ജോബി ബേബി)

Health 28-Mar-2020
Health 28-Mar-2020
Share
image
എങ്ങനെ മുറിച്ചുമാറ്റിയാലും ഭയാനകമായ കരുത്തോടെ വീണ്ടും ആഴത്തിലും വ്യാപ്തിയിലും വേരുപടര്‍ത്തുന്ന ലഹരി മാഫിയ നാടിന്‍റെ മുന്നിലുള്ള ഏറ്റവും സങ്കീര്‍ണമായ പ്രശ്നങ്ങളിലൊന്നാണ്. അതിന്‍റെ പേരില്‍ ഇങ്ങു ദൂരെ കഴിയുന്ന നമ്മള്‍ അമേരിക്കന്‍ മലയാളികളിലുമുണ്ട് ജന്മനാടിനെപ്പറ്റിയുള്ള ആശങ്ക.         
                                         
image
image
ലഹരിമരുന്നുകളുടെ വ്യാപനം കൊടിയ         സാമൂഹികവിപത്താവുകയാണെന്നതും ലഹരിസംഘത്തിന്‍റെ നീരാളിപ്പിടിത്തത്തില്‍ അമര്‍ന്നവരില്‍ ഭൂരിപക്ഷവും യുവാക്കളും വിദ്യാര്‍ഥികളുമാണെന്നതും കേരളം നേരിടുന്ന അതീവ ഭീഷണമായ ശാപംതന്നെ. മദ്യവും പുകയിലയും കടന്ന് ലഹരി ഉപയോഗം കഞ്ചാവും ബ്രൗണ്‍ഷുഗറും മുതല്‍ മാരകമായ രാസലഹരികളിലേക്കുവരെ എത്തിയിരിക്കുന്നത് സര്‍ക്കാരിന്‍റെയും പൊതുസമൂഹത്തിന്‍റെയും ഉറക്കംകളയേണ്ടതാണ്.

സംസ്ഥാനത്തെ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍വരെ ലഹരിമരുന്നുകളുടെ ഉപയോക്താക്കളും വില്‍പനക്കാരുമുണ്ടെന്നതാണു യാഥാര്‍ഥ്യം. വലിയ നഗരങ്ങള്‍ വലിയ ലഹരിവലയിലാണു മയങ്ങിക്കിടക്കുന്നത്. നാടന്‍ കഞ്ചാവു മുതല്‍ കൊക്കെയ്ന്‍ വരെ ഒഴുകിയെത്തുന്ന കേന്ദ്രമായി കൊച്ചി ‘വളര്‍ന്നു’കഴിഞ്ഞു. ചെറുപൊതിക്കച്ചവടക്കാര്‍ക്കു പുറമേ, ഓണ്‍ലൈന്‍ ലഹരിവ്യാപാരികളും ഉപയോക്താക്കളും നമ്മുടെ നാട്ടില്‍ സജീവമാണ്. മാരകമായ ന്യൂജെന്‍ ലഹരികളും നിശ്ശബ്ദമായി കേരളത്തെ കീഴടക്കുന്നു.

രാജ്യാന്തര ലഹരിവിപണിയുമായി കേരളത്തിനുള്ള ബന്ധം തെളിയിക്കുന്നതാണ് ഇവിടെ ലഭിക്കുന്ന ലഹരി മരുന്നുകളുടെ വൈവിധ്യം. വിദേശ കമ്പോളങ്ങളിലെ വിലകൂടിയ ലഹരിപദാര്‍ഥങ്ങള്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങള്‍ വഴി നേപ്പാള്‍ അതിര്‍ത്തി കടത്തിയാണ് റോഡ്, റെയില്‍ മാര്‍ഗം കേരളത്തിലെത്തിക്കുന്നതെന്ന വിവരവുമുണ്ട്. ലഹരിയുടെ ആവശ്യക്കാരിലേറെയും കൗമാരം പിന്നിടാത്തവരാണ്; വെറുമൊരു തമാശയ്ക്ക് തുടങ്ങി പിന്നീട് അടിമകളായി മാറുന്നവര്‍. ലഹരിക്കെണിയില്‍ വീണവരില്‍ പെണ്‍കുട്ടികളുമുണ്ടെന്ന വിവരം പൊലീസിനെ മാത്രമല്ല, കേരളത്തെ ഒന്നാകെ ഞെട്ടിക്കുന്നു.

ഇന്റർനെറ്റിലെ അധോലോകമാണ് ഡാർക് വെബ്. ലഹരിക്കടത്തുകാർ മുതൽ രാജ്യാന്തര കള്ളക്കടത്തുകാരും കൊലപാതകികളും വിഹരിക്കുന്ന ഇടം. കൊക്കെയ്ൻ അടക്കമുള്ള വിദേശനിർമിത ലഹരിമരുന്നുകൾ കേരളംവഴി കടന്നുപോകുന്നുണ്ട്. കൊച്ചിയിൽ ഒരു വർഷത്തിനിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നാലു കേസുകളിലായി 11 കിലോയിലധികം കൊക്കെയ്ൻ പിടികൂടിയിരുന്നു. ഒരു വനിതയടക്കം പിടിയിലായ 4 കാരിയർമാരും വിദേശികളാണ്. ഡാർക് വെബ് വഴിയാണ് ഇതിന്റെ ഇടപാടുകൾ നടക്കുന്നതെന്നാണു വിവരം. കൊക്കെയ്ൻ കടത്തിയതിനു വിദേശികളായ കാരിയർമാർ എറണാകുളത്തു പിടിയിലായെങ്കിലും പിന്നിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഡാർക്‌ വെബ് വഴിയുള്ള ഇടപാടുകളായതിനാലാണ്, മറ്റു കണ്ണികളെ കണ്ടെത്തുന്നതിനു തടസ്സം (ക്രോം, ഫയർഫോക്സ് തുടങ്ങിയ സാധാരണ ഇന്റർനെറ്റ് ബ്രൗസറുകൾക്ക് പകരം പ്രത്യേകതരം ബ്രൗസർ വഴിയാണ് ഡാർക് വെബ് ഉപയോഗിക്കുക).

കൃത്രിമ രാസലഹരികളാണ് സിന്തറ്റിക് ഡ്രഗ്സ്. എംഡിഎംഎ, എൽഎസ്ഡി, കെറ്റമീൻ, ഫെന്റനിൽ സിട്രേറ്റ്, പെന്റാസോസിൻ തുടങ്ങിയവ രാസലഹരികളുടെ കൂട്ടത്തിൽപെടും. ഇന്ത്യയിൽ വ്യവസായ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുന്ന രാസവസ്തുക്കൾ ദുരുപയോഗം ചെയ്താണ് ഇവയുടെ നിർമാണം.
                                       
എംഡിഎംഎയുടെ വിളിപ്പേര് റേപ്പ് ഡ്രഗ് എന്നാണ്. പാർട്ടികൾക്കിടെ നഖത്തിന്റെ തുമ്പോളം എംഡിഎംഎ ബീയറിലും മറ്റും രഹസ്യമായി കലർത്തി പെൺകുട്ടികൾക്കു നൽകി ചൂഷണം ചെയ്യുന്ന രീതി ബെംഗളൂരുവിലും മറ്റും വ്യാപകമായപ്പോഴാണ് ഈ പേരുവീണത്. ലൈസർജിക് ആസിഡ് ഡൈതൈലമൈഡ് എന്ന ലഹരിവസ്തുവിന്റെ ചുരുക്കപ്പേരാണ് എൽഎസ്ഡി. ഒരു കിലോയിൽ താഴെവരെ കഞ്ചാവ് കൈവശം വയ്ക്കുന്നതു ജാമ്യം കിട്ടാവുന്ന കുറ്റമാണ്. എന്നാൽ, എൽഎസ്ഡി .002 ഗ്രാമിലധികം കയ്യിൽ വച്ചാൽ ജാമ്യം കിട്ടില്ല. എംഡിഎംഎ ഒരു ഗ്രാമിന് 1000 രൂപയാണു വില. 3 തവണ ഉപയോഗിക്കാമെന്നതും ഒരു തവണ ഉപയോഗിച്ചാൽ 3 ദിവസത്തോളം ലഹരി ലഭിക്കുമെന്നതും പ്രത്യേകത. മിനി എൽഎസ്ഡി സ്റ്റാംപിന് 1500 രൂപയാണു വില. എന്നാൽ, ലഹരി ഒരു ദിവസം കൊണ്ടു തീരുമത്രേ.

കെറ്റമീൻ, ഫെന്റനിൽ സിട്രേറ്റ് വ്യവസായ – വൈദ്യശാസ്ത്ര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മാരകരാസവസ്തുക്കളാണിവ. ഓവർഡോസ് ഉള്ളിലെത്തിയാൽ തൽക്ഷണം മരണം. ഇത്തരം രാസപദാർഥങ്ങളുടെ ‘.002’ ഗ്രാം മാത്രമേ, മനുഷ്യശരീരത്തിനു താങ്ങാനാകൂ. പെന്റാസോസിൻ ഷെഡ്യൂൾ എച്ച് വൺ ഇനത്തിൽപെട്ട മാരക ലഹരി ആംപ്യൂൾ. പച്ചകുത്തലിന്റെ വേദന ഇല്ലാതാക്കാനെന്ന പേരിൽ കേരളത്തിനു പുറത്തെ ചില ടാറ്റൂ സെന്ററുകളിൽ ഉപയോഗിക്കുന്നു. ഒരുവട്ടം ഉപയോഗിച്ചാൽ പിന്നെ മോചനമില്ല. കോളജ് വിദ്യാർഥികളാണു പ്രധാന ഇരകൾ.

ലഹരിയിലേക്ക് ഒഴുകിത്തീരാനുള്ളതല്ല നമ്മുടെ പുതുതലമുറ. ജീവിതത്തിന്‍റെ സൗന്ദര്യം മുഴുവന്‍ നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരെയും താലോലിച്ചു വളര്‍ത്തി വലുതാക്കിയ സ്വപ്നങ്ങള്‍ കൈമോശംവന്നു കേഴുന്ന രക്ഷിതാക്കളെയുമല്ല കേരളം കാണേണ്ടത്. നാളെയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താന്‍ ലഹരിമരുന്നുസംഘങ്ങളെ ഒരു കാരണവശാലും അനുവദിച്ചുകൂടാ. ഈ വലിയ ലക്ഷ്യത്തിനുവേണ്ടി കേരളത്തിലെ ലഹരിവിരുദ്ധ പോരാട്ടങ്ങളെല്ലാം ഒരുമിച്ച് ഒരേ ദിശയില്‍ മുന്നോട്ടുനീങ്ങേണ്ടതുണ്ട്.

 ലഹരിമരുന്നു മാഫിയക്കാര്‍ക്കും ഗുണ്ടകള്‍ക്കും കടുത്ത മുന്നറിയിപ്പുമായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക ദൗത്യസംഘങ്ങള്‍ രൂപീകരിച്ചു പൊലീസ് സജീവമായ് കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. തിരുവനന്തപുരം സിറ്റി പൊലീസ് ആരംഭിച്ച ‘ഓപ്പറേഷന്‍ ബോള്‍ട്ടും’ കൊച്ചി സിറ്റി പൊലീസിന്‍റെ ‘ഓപ്പറേഷന്‍ കിങ് കോബ്ര’യും പ്രതീക്ഷ തരുന്ന പുതുമുന്നേറ്റങ്ങള്‍തന്നെ.

ലഹരി വസ്തുക്കൾ, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പരാതികൾ നൽകാൻ എക്സൈസ് വകുപ്പിന്റെ വാട്സാപ് നമ്പറുകൾ: 9447178000, 9061178000


Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം
വാക്‌സിന്‍ പാര്‍ശ്വഫലംമൂലം നോര്‍വേയില്‍ 23 പേര്‍ മരിച്ചു
ക്ഷീണം, ഉറക്കക്കുറവ്, ബലഹീനത; കോവിഡ് മുക്തരില്‍ ഇവയും
ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്
ഡിസീസ് 10 വരുന്നു, കോവിഡിനേക്കാള്‍ മാരകം
കോവിഡിന്റെ 120 പുതിയ വകഭേദങ്ങള്‍ കണ്ടെത്തി, അതി ജാഗ്രത വേണമെന്ന്
കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്
കോവിഡിന്റെ പുതിയ വകഭേദം 56 ശതമാനം അധിക രോഗവ്യാപന ശേഷിയുള്ളത്
തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന അമീബ, അമേരിക്കയില്‍ പടരുന്നു
ഷിഗെല്ല കുടലിനെ ബാധിക്കും
ചിരി ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് സുപ്രധാനമെന്ന് ഗവേഷകര്‍
കോവിഡ് മുക്തരില്‍ കാഴ്ച നശിപ്പിക്കുന്ന അപൂര്‍വ ഫംഗസ് ബാധ കണ്ടെത്തി
ലണ്ടനില്‍ ആഞ്ഞടിക്കുന്നത് രൂപമാറ്റം വന്ന വൈറസ്
കോവിഡ് വാക്‌സിന്‍: രണ്ട് ഡോസ്, 21 ദിവസത്തെ ഇടവേള; ഏഴു ദിവസത്തിനുള്ളില്‍ ഫലപ്രാപ്തി
നെല്ലിക്ക സ്ഥിരമായി കഴിക്കുന്നവര്‍ സൂക്ഷിക്കുക, വൃക്കയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കും
കോവിഡ് വാക്‌സിന്‍: ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വാക്‌സിനേഷന് ആലോചന
സംസ്ഥാനത്ത് 4875 പേര്‍ക്ക് കൂടി കോവിഡ്, 35 മരണം
സ്പുട്‌നിക് 5 വാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണം അബുദാബിയില്‍ ആരംഭിച്ചു
24 മണിക്കൂറില്‍ വൈറസിനെ തടയുന്ന മറ്റൊരു ആന്റിവൈറല്‍ മരുന്ന് കണ്ടെത്തി
നഖത്തിനടിയിലെ കറുത്ത പാടുകള്‍ കാന്‍സര്‍ സൂചന

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut