image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ഡല്‍ഹി വിമാനത്താവളത്തിലെ പോലീസുകാരനും പൗരത്വ നിയമവും (ത്രിശങ്കു)

EMALAYALEE SPECIAL 08-Feb-2020
EMALAYALEE SPECIAL 08-Feb-2020
Share
image
ബുക്കര്‍ പ്രൈസ് കിട്ടിയ, പിന്നീട് ഹോളിവിഡ് സിനിമയാക്കിയയ ലൈഫ് ഓഫ് പൈ എന്ന നോവലില്‍ തിരുവനന്തപുരം മ്രുഗശാാലയും മൂന്നാറുമൊക്കെ വിവരിക്കുന്നുണ്ട്. അതിന്റെ രചയിതാവ് കാനഡയില്‍ നിന്നുള്ള യാന്‍ മാര്‍ട്ടല്‍ ആമുഖത്തില്‍ പറയുന്നത് ആകെ സ്ഥിതി മോശമായിരിക്കുമ്പോള്‍ (സാമ്പത്തികമായി) ആശ്വാസത്തിനു ഇന്ത്യയിലേക്കു പോകുകയായിരുന്നു എന്നാണ്. അവിടെ ചെലവ് കുറവ് എന്നത് ഒരു കാരണം. മടങ്ങി വന്ന ശേഷമാണു വന്‍ വിജയമായ ഈ പുസ്തകം എഴുതിയത്.

ത്രിശങ്കു ഇന്ത്യയില്‍ പോയതും സമാന ലക്ഷ്യത്തോടെയാണ്.മനസിനും ശരീരത്തിനും നവോന്മേഷം കിട്ടണം.

കിട്ടിയോ എന്നു ചോദിച്ചാല്‍ കുറെ അനുഭവങ്ങള്‍ കിട്ടി എന്ന് ഉത്തരം. ഏതാനും ദിവസത്തെ യാത്രയില്‍ ഇത്രയധികം അനുഭവങ്ങള്‍ ഉണ്ടാവുമോ എന്നു അതിശയം തോന്നുന്നു. നല്ല അനുഭവവും ചീത്ത അനുഭവവും.

അതിലൊന്നാണു ഡല്‍ ഹി വിമാനത്താവളത്തിലെ എക്‌സിറ്റില്‍ കാവലിരിക്കുന്ന പോലീസുദ്യോഗസ്ഥന്‍. പ്രായമുള്ളതിനാല്‍ പോലീസ് മൂത്ത് എസ്.ഐ. ആയതാണെന്നുറപ്പ്.

ത്രിശങ്കുവും ഭാര്യയും മകളും ട്രോളിയും ഉന്തി വാതില്ക്കലെത്തുന്നു. ഭാര്യയെയും മകളെയും അവിടെ നിര്‍ത്തിയിട്ട് പുറത്ത് ടാക്‌സി വന്നോ എന്നു പോയി നോക്കി. വന്നിട്ടുണ്ട്. തിരിച്ച് കയറി ട്രോളി എടുക്കണം.

പക്ഷെ അയാള്‍ അമറി, 'നീച്ചേ.' ട്രോളിയും കുടുംബത്തെയും ചൂണ്ടിക്കാണിച്ച് പറഞ്ഞിട്ടും അയാള്‍ അമറല്‍ തുടര്‍ന്നു, 'നീച്ചെ.'

എന്താണ് ഈ നീച്ചെ? ഊപ്പര്‍, നീച്ചെ എന്നു ഹിന്ദി പഠിച്ചിട്ടുണ്ട്. ഇവിടെ അതിന്റെ അര്‍ഥം മനസിലായില്ല. വല്ല തെറിയുമാണോ?

ത്രിശങ്കുവിനു ഒരു ഊശാന്താടി ഉള്ളതിനാല്‍ ഗള്‍ഫില്‍ നിന്നൂ വന്ന വല്ല മുസ്ലിമും ആയിരിക്കുമെന്ന് അയാള്‍ കരുതിയിരക്കാം. മതം നോക്കി ഒക്കെയാണല്ലൊ ഇന്ത്യയില്‍ കാര്യങ്ങള്‍.

എന്തായാലും അയാളോടു മല്ലടിക്കാതെ ഭാര്യയും മകളും ട്രോളി ഉന്തി പുറത്തു വന്നു.

ചെറിയ ഒരു സംഭവം. അന്നേരേ മറക്കേണ്ടതാണ്. എന്നിട്ടും അത് മനസില്‍ ഉടക്കി കിടക്കുന്നു. നീച്ചെ പറയുന്നതിനു പകരം അയാള്‍ക്ക് പറയാമായിരുന്നു ഇവിടെ നോ എന്റ്രി ആണ്, തിരിച്ചു കയറാന്‍ പറ്റില്ല. അതിന്റെയും ആവശ്യമില്ല, അയാളുടെ കണ്മുന്നിലാണു എല്ലാം നടക്കുന്നത്. ട്രോളിയും വലിച്ച് ഉടന്‍ സ്ഥാലം വിട്ടു കൊള്ളുമെന്ന് അയാള്‍ക്ക് അറിയാന്‍ വയ്യാഞ്ഞിട്ടല്ല. എന്നിട്ടും അയാളുടെ നീചമായ അധികാരം കാണിച്ചു.

ഇതിപ്പോള്‍ പറയാന്‍ കാരണമുണ്ട്. ഇന്ത്യാക്കാര്‍ പൗരത്വം തെളിയിക്കാന്‍ രജിസ്ട്രാറെ നിയമിക്കുമെന്നാണു കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതായത് ഉദ്യോഗസ്ഥരുടെ മുന്നില്‍ പോയി പൗരനാണെന്നു തെളിയിക്കണം.

നിയമം കടുകിട ലംഘിക്കാതെ എല്ലാം കീത്താബില്‍ പറയുന്ന പോലെ ചെയ്യണം എന്നു കരുതുന്ന ഉദ്യോഗസ്ഥരായിരിക്കുമല്ലോ പൗരത്വം പരിശോധിക്കുന്നത്. ആ രേഖയില്ല, ഈ രേഖയില്ല, എന്നു പറഞ്ഞു പൗരത്വം നിഷേധിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല.

ഇത്തരക്കാരുടെ മുന്നില്‍ ഇന്ത്യന്‍ പൗരനെ എറിഞ്ഞു കൊടുക്കണോ?

അമേരിക്കയില്‍ ഉദ്യോഗസ്ഥര്‍ ഇരിക്കുന്നത് ജനത്തെ സഹായിക്കാന്‍ വേണ്ടിയാണ്- പറ്റുമെങ്കില്‍. ഇന്ത്യയിലോ? ജനത്തെ ഭരിക്കാന്‍ വേണ്ടി. ജനത്തിനു ഉപകാരം ചെയ്യുന്ന, സ്വന്തം ജോലി ആത്മാര്‍ഥതയോടെ ചെയ്യുന്ന എത്ര ഉദ്യോഗസ്ഥരുണ്ട്?

ഒ.സി.ഐ. കാര്‍ഡിന്റെ കാര്യത്തില്‍ നാം കണ്ടു കൊണ്ടിരിക്കുന്നതാണ്. സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ നിയമം ഉണ്ടാക്കും. ഉദ്യോഗസ്ഥര്‍ അതിനു നൂറു വ്യാഖ്യാനമുണ്ടാക്കി ജനത്തെ ദ്രോഹിക്കും. അവര്‍ക്ക് പറയാന്‍ രാജ്യ സുരക്ഷ മുതല്‍ നൂറു ന്യായമുണ്ടായിരിക്കും.

പൗരത്വം പരിശോധിക്കണമെന്നു ബി.ജെ.പിക്കും ആര്‍.എസ്.എസിനുമാണു നിര്‍ബന്ധം. ഒരു തെറ്റുമില്ല. നിങ്ങള്‍ വന്ന് പരിശോധിക്കുക. ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തുക. നിങ്ങളാവുമ്പോള്‍ കാര്യങ്ങള്‍ പറയാം. ഒരു പക്ഷെ വ്യക്തിപരമായി അറിയാവുന്നവരുമായിരിക്കാം.

പൗരത്വ നിയമത്തെ ആരാണ് എതിര്‍ക്കുന്നത്? വിദേശികളെ കണ്ടെത്താന്‍ സര്‍വ ഇന്ത്യാക്കാരുടെയും പൗരത്വം പരിശോധിക്കണമെന്നു പറയുന്നതില്‍ എന്താണു യുക്തി? അതു പോലെ ഇത് ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് എതിരായ നീക്കമാണെന്നു അവര്‍ വിശ്വസിക്കുന്ന സ്ഥിതി വന്നതിനു ആരാണു ഉത്തരവാദി?



Facebook Comments
Share
Comments.
image
Joseph Abraham
2020-02-09 12:48:29
താങ്കളുടെ നിരീക്ഷണം അക്ഷരം പ്രതി ശരിയാണ് . അമേരിക്കയിലെ ഗവർമെന്റ് ഉദ്യോഗസ്ഥരുടെ മുൻപിൽ ഒരാൾ വന്നാൽ എങ്ങിനെ അയാളുടെ അപേക്ഷ സ്വീകരിച്ചു കാര്യങ്ങൾ നടത്തിക്കൊടുക്കാമെന്നാണ് നോക്കുക . ഇന്ത്യയിൽ നേരെ തിരിച്ചാണ് എങ്ങിനെയാണ് ഒരു അപേക്ഷ തള്ളാമെന്നാണ് അവർ ആദ്യം പരിശോധിക്കുക . ആളുകളെ ഒരു കാര്യത്തിനുവേണ്ടി പലവുരു നടത്തുക . വാഷിങ്ങ്ടൺ ഡി സി യിൽ കോൺസുലേറ്റിൽ ചെന്ന എന്റെ ബന്ധുവിൻറെ അപേക്ഷയിൽ പാസ്‌പോർട്ടിന്റെ ഒരു ഫോട്ടോ സ്റ്റാറ്റു കോപ്പിയുടെ കുറവുണ്ടായിരുന്നു . നല്ലൊരു തുക ഫീസിനത്തിൽ വാങ്ങുന്ന കോൺസുലേറ്റ് ഒരു ഫോട്ടോ കോപ്പി അവിടുത്തെ മെഷീനിൽ നിന്ന് എടുത്തുകൊടുക്കാൻ തയ്യാറില്ല . അതിനുവേണ്ടി മാത്രം അയാൾക്ക്‌ ഒന്നരമൈൽ ദൂരം പോകേണ്ടിവന്നു . തിരിച്ചു വന്നു വീണ്ടും ടോക്കൺ എടുത്ത് കുറെ അധികം നേരം വീണ്ടുമൊരു ഊഴത്തിനായി കാത്തിരിക്കേണ്ടിവന്നു .
image
Sudhir Panikkaveetil
2020-02-08 15:38:56
സായിപ്പുമാർ 1947 ൽ പോയെങ്കിലും അവരുടെ പ്രേതങ്ങൾ മറ്റുള്ളവരെ അടിമകളായി കാണുന്നു. പൗരത്വ നിയമത്തെക്കാൾ പൗരന്മാരുടെ അവകാശങ്ങളെ മാനിക്കുമെന്ന ഒരു നിയമമാണ് വേണ്ടത്.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ദേവി എൻ്റെ കരുത്തുറ്റ കൂട്ടുകാരി.. (ഇരിക്കട്ടെ, സ്ത്രീക്കും ഒരു ദിനം-ഉയരുന്ന ശബ്ദം - 32 ജോളി അടിമത്ര)
വിനോദിനിയും സന്തോഷ് ഈപ്പന്റെ ആറാമത്തെ ഐഫോണും !! (ഷോളി കുമ്പിളുവേലി)
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut