image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

കേരളത്തിനെതിരെ കേന്ദ്രം കണ്ണുരുട്ടുമ്പോൾ രണ്ടാം ലോക കേരള സഭയിൽ കേന്ദ്രത്തോട് വെല്ലുവിളി (കുര്യൻ പാമ്പാടി)

EMALAYALEE SPECIAL 02-Jan-2020
EMALAYALEE SPECIAL 02-Jan-2020
Share
image
പൗരത്വ നിയമഭേദഗതിയുടെ പേരിൽ കേരളവും കേന്ദ്രവും തമ്മിലുള്ള പോരു  മുറുകുന്നതിനിടയിൽ   ലോക കേരള സഭയുടെ രണ്ടാം സമ്മേളനം വിളിച്ചു  കൂട്ടിക്കൊണ്ടു കേരളത്തിലെ ഇടതു ഭരണകൂടം കേന്ദ്രത്തെ വെല്ലു വിളിച്ചു.

അതിനു തൊട്ടു മുമ്പ് ഗവർമെന്റ് ഒരു കാര്യം കൂടി ചെയ്തു. ഇന്ത്യയിലാദ്യമായി നിയമസഭ വിളിച്ച് ചേർത്ത് കേന്ര നിയമത്തെ പാടെ നിരസ്കരിച്ച് കൊണ്ടുള്ള പ്രമേയം പാസ്സാക്കിയെടുത്തു.  ഭരണഘടനപ്രകാരം  കേരളത്തിന്റെ നടപടി ഒട്ടും ശരിയായില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആക്ഷേപിക്കുകയും കേന്ദ്രത്തിനെതിരെ കേരളത്തിന് ഒരു ചുക്കും ചെയ്യാനാവില്ലെന്ന് കേന്ദ്ര മന്ത്റി വി. മുരളീധരൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ലോക കേരള സഭയെ അഭിസംബോധന ചെയ്യാൻ മന്ത്രി മുരളീധരനെ ക്ഷണിച്ചിരുന്നുവെങ്കിലുംഅദ്ദേഹം വിട്ടു നിന്നു. ഒപ്പം ആദ്യ കേരളലോക സഭയിൽ സഹകരിച്ച കോൺഗ്രസ്,  പ്രതിഷേധം രേഖപ്പെടുത്താനായി  നിയമസഭയുടെ അടിയന്തിര യോഗം വിളിച്ചും  പ്രവാസി സഭക്ക് വേണ്ടി  വിശാലമായ ഹാൾ തീർത്തും സജ്ജീകരണങ്ങൾ ഒരുക്കിയും പണം ദുർവിനിയോഗം ചെയ്തുവെന്നാക്ഷേപിച്ച് രണ്ടാം സഭ ബഹിഷ്കരിച്ചു.

പ്രവാസികളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നു വ്യവസായി രവിപിള്ള പ്രതികരിച്ചപ്പോൾ  മാറിയാലും ലോകകേരള സഭ ഉണ്ടാവുമെന്ന് എംകെ യൂസഫലി തുറന്നടിച്ചു.

പ്രവാസികൾക്ക് വേണ്ടി കേന്ദ്രം ഒന്നും ചെയ്‌തിട്ടില്ലെന്നു രണ്ടാം സഭയിൽ ആമുഖപ്രസംഗം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിച്ചു. ഇതുവരെ ഒരു പ്രവാസി നയം പ്രഖ്യാപിക്കുക പോലും ചെയ്തിട്ടില്ല. യുപിഎ  ഭരണകാലത്ത്  വയലാർ രവിയെ മന്ത്രി ആക്കിക്കൊണ്ടു ഒരു പ്രവാസി മന്ത്രികാര്യാലയം  എങ്കിലും ഉണ്ടായിരുന്നു. ലോകത്ത് പലയിടത്തും പ്രവാസി യോഗങ്ങൾ വിളിക്കുകയും ഏറെപേർക്കു പ്രവാസി ഭാരതീയ പുരസ്കാരം നൽകുകയും ചെയ്തു.

കേന്രഗവർമെൻറ്  പ്രവാസി നയം പ്രഖ്യാപിക്കുന്നതിനും  പ്രവാസി ക്ഷേമ പരിപാടികൾ അറബിക്കുന്നതിനും കേരളം സമ്മർദ്ദം ചെലുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു.നാടിനും പുറംനാടിനുമിടയിൽ പാലമായി പ്രവാസിസമൂഹം മാറണം

 കേരളം ചെയ്തത്  ലോകമാസകലമുള്ള സ്വന്തം പ്രവാസികളെ ജന്മനാടുമായി കൂട്ടിയിണക്കാൻ അവരെ ഉൾപ്പെടുത്തികൊണ്ടു സ്ഥിരമായ  ഒരു ലോക കേരള സഭ രൂപവൽക്കരിക്കുകയാണ്. . ലോകത്തിൽ തന്നെ   ആദ്യമായുള്ള സംരംഭം..ആ സഭക്ക് നിയമത്തിന്റെ പരിരക്ഷ നൽകാൻ നടപടിയുമായി. അതിനു വേണ്ട ഡ്രാഫ്റ്റ് ബിൽ ചൊവ്വാഴ്ച നിയമസഭാ സമുച്ചയത്തിൽ ആരംഭിച്ച രണ്ടാം ലോക കേരള സഭയിൽ അവതരിപ്പിക്കുകയും ചെയ്തു.

സഭ ഏകകണ്ഠമായി അംഗീകാരം നൽകിയ ബിൽ  ഇനി കേരള നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കുമെന്നു   മുഖ്യമന്ത്രിയും ലോക കേരളസഭാ നേതാവുമായ പിണറായി വിജയൻ അറിയിച്ചു. 2018 ൽ ആദ്യമായി വിളിച്ച് കൂടിയ ലോക കേരള സഭയുടെ ഇത പര്യന്തമുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതും ഭാവി പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നതുമായ  കരട് രൂപരേഖ അ ദ്ദേഹം അംഗങ്ങൾക്കു സമർപ്പിച്ചു.

സ്‌പീക്കർ പി. ശ്രീ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനം . ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഔദ്യോഗിക വിളംബരത്തോടെയാണ് ആരംഭിച്ചത്. രണ്ടാം കേരളസഭയുടെ ഔപചാരികമായ ഉദ്ഘാടനം തിങ്കളാഴ്ച്ച വൈകുന്നേരം കനകക്കുന്നിലെ നിശാഗാന്ധി ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുകയുണ്ടായി.

 നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതെത്തിയതിൽ പ്രവാസികളുടെ സംഭാവനകൾ വഹിച്ച പങ്ക് വലുതാണെന്ന് ഗവർണ്ണർ  പറഞ്ഞു. 27 രാജ്യങ്ങളിൽ നിന്നായി 500 ലേറെ പേർ പങ്കെടുത്ത ഒന്നാം സമ്മേളനത്തിന്റെ ഭാഗമായി ഏഴു കമ്മിറ്റികൾ രൂപീകരിച്ച് സർക്കാരിന് ശുപാർശകൾ നൽകിയെന്നത് വളരെ അഭിനന്ദനാർഹമാണ്. ഈ ശുപാർശകളിൻമേൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികൾ പ്രവാസികളിൽ വലിയ വിശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അതിന് തെളിവാണ് രണ്ടാം സമ്മേളനത്തിലെ വർധിച്ച പങ്കാളിത്തമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ മൈഗ്രെഷൻ സർവേ പ്രകാരം 21  ലക്ഷം മലയാളികൾ ഇന്ത്യക്കു പുറത്ത് ജോലിചെയ്യുന്നുവെന്നു കരടു രേഖ വെളിപ്പെടുത്തുന്നു. 2013-18 കാലയളവിൽ ഏതാണ്ട് മൂന്ന് ലക്ഷം പേരുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ഒരു കണക്കാണിത്.

കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണവും  ഈ കാലയളവിൽ ഏഴ് ലക്ഷത്തിൽ നിന്ന് 5.24 ലക്ഷമായി കുറഞ്ഞു. തുടർച്ചയായ ഒരു ട്രെൻഡ് ആണിത്. അതായതു ഇതരസംസ്ഥാനങ്ങളിലേക്കുള്ള കേരളീയരുടെ കുടിയേറ്റം ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു.

എന്നിരുന്നാലും കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപത്തിന്റെ തോത് ഇരട്ടിയിലേറെയായി വർധ്ധിച്ചിട്ടുണ്ട്. 2011ൽ ഇത് 49,695 കോടി രൂപയായിരുന്നു. 2013ൽ അത് 7,1142 കൂടിയായി 2018ൽ 85082 കോടി രൂപയായി ഉയർന്നു സർവകാല റിക്കാർഡ് സൃഷ്‌ടി ച്ചു.

ഒന്നാം ലോക കേരള സഭയിൽ ഉന്നയിച്ച നിർദേശങ്ങൾ പ്രകാരം  പ്രവാസികൾക്ക് പ്രവാസത്തിനു മുമ്പും അതിനുശേഷവും നാട്ടിൽ മടങ്ങിവന്ന ശേഷവും ഉണ്ടാകുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്വീകരിച്ച നടപടികൾ രേഖയിൽ അക്കമിട്ടു നിരത്തുന്നുണ്ട്.

കേരള ഗവ. ആരംഭിച്ച നോർക്ക വകുപ്പും നോഡൽ ഏജൻസിയായ നോർക്ക റൂട്ട് സും പ്രവാസി ക്ഷേമ ബോർഡും ഏറ്റവും ഒടുവിലായി ലോക കേരളസഭയിലൂടെ ലക്ഷ്യമാക്കുന്ന  ക്ഷേമപ്രവർത്തനങ്ങളും മറ്റു സംസ്ഥാങ്ങൾക്കു കൂടി മാതൃകയായിട്ടുണ്ട്. ആന്ധ്ര പ്രദേശ് കേരളംമാതൃകയിൽ സ്വീകരിച്ച് ചില നടപടികൾ കേരളത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്.

ഒന്നാം സഭയുടെ തീരുമാനപ്രകാരം 2018  ജൂലൈയിൽ  ലോക കേരള സഭയുടെ സെക്രട്ടറിയേറ്റ് നിലവിൽ വന്നു. കേരള ചീഫ് സെക്രട്ടറി, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കേരളനിയമ സഭാ  സെക്രട്ടറി, നോർക്ക റൂട്സ് വൈസ്  ചെയർമാൻമാർ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ, ആസൂത്രണ ബോർഡ് മെമ്പർ ഡോ. കെ എൻ  ഹരിലാൽ, നോർക്ക റൂട് സ്  ചീഫ് എക്സിക്യൂട്ടീവ്  ഓഫീസർ , പ്രവാസി ക്ഷേമനിധി ബോർഡ് ചീഫ്  എക്സിക്യൂട്ടീവ്  ഓഫീസർ  എന്നിവനാണ്  അംഗങ്ങൾ.

രവി പിള്ള, യുസഫ് അലി, ആസാദ് മൂപ്പൻ, സി വി റപ്പായി, സുനിത കൃഷ്ണൻ, പ്രൊഫ. കെ സച്ചിതാനന്ദൻ, ബെന്യാമിൻ എന്നിവർ അധ്യക്ഷൻമാരായി സ്റ്റാന്റിംഗ് കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു.

പ്രവാസ ജീവിതം ഓരോ പ്രവാസിക്കും വലിയ പാഠങ്ങളാണ് പകർന്നു നൽകുന്നതെന്ന് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ മേതിൽ രേണുക പറഞ്ഞു. കേരളത്തിലാണ് ജനിച്ചതെങ്കിലും 30 വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കഴിയുന്നത്. പ്രമുഖ പത്രങ്ങളിലും മാഗസിനുകളിലും പ്രവർത്തിച്ച അവരുടെ വാക്കുകളിൽ ജോലിയോടുള്ള ആത്മാർത്ഥത നിറഞ്ഞു നിന്നു.
വിദേശ മലയാളികളെ സംബന്ധിച്ച് ലോക കേരള സഭ വലിയൊരു വേദിയാണെന്ന് മേതിൽ രേണുക പറഞ്ഞു.  ചെയ്യുന്നു. ഇത് ആദ്യമായാണ് ലോക കേരള സഭയിലെത്തുന്നത്.

ദീർഘനാൾ താമസിച്ച ദക്ഷിണാഫ്രിക്കയോടും ഒരു പ്രത്യേക ഇഷ്ടം രേണുകയ്ക്കുണ്ട്. ഇരുണ്ട ഭൂഖണ്ഡം, അപകടം പിടിച്ച നാട്, അക്രമങ്ങളുടെ ഇടം എന്നൊക്കെയാണ് ആഫ്രിക്കയെക്കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ആദ്യം പ്രതികരിക്കുന്നത്. എന്നാൽ ആകർഷകമായ 54 സ്ഥലങ്ങൾ ചേരുന്ന ഒരു ഭൂഖണ്ഡമാണത്. ഓരോയിടവും മറ്റൊന്നിൽ നിന്ന് വ്യത്യസ്തവുമാണ്. മലയാളികൾക്കും ആഫ്രിക്കക്കാർക്കും പരസ്പരം നിരവധി കാര്യങ്ങൾ പഠിക്കാനാവുമെന്ന് രേണുക പറയുന്നു.


image
നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പിഹാളിൽ രണ്ടാം ലോകകേരള സഭയെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യുന്നു.
image
മുഖ്യ മന്ത്രി പിണറായി വിജയനുമായി അംഗങ്ങളുടെ മുഖാമുഖം.
image
വിദേശ മലയാളി പ്രതിനിധികൾക്ക് സ്വാഗതം.
image
മറ്റൊരു പ്രവാസി സംഘം.
image
പ്രതിനിധികൾ വീണ്ടും
image
നിശാഗന്ധിയിൽ നൃത്തം അവതരിപ്പിച്ച നടി ആശാ ശരത്ത് രണ്ടാം ലോക കേരള സഭയിൽ
image
ഹെർമൻ ഗുണ്ടർട്ടിന്റെ അപൂർവ രേഖകൾ ഡോ. ഹൈക്കെ ഒബർലിൻ മുഖ്യമന്ത്രിക്കു കൈമാറുന്നു.
image
നിശാഗന്ധിയിൽ നടന്ന ഉദ്ഘാടനം--ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
image
ലോക കേരള സഭയുടെ മേഖലാ ചർച്ചകളിലൊന്ന്.
image
അമേരിക്ക, യൂറോപ് മേഖലാ ചർച്ച
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)
യാഥാസ്ഥിക സമ്മേളനത്തിൽ ട്രംപ് ഉയർത്തിയ വെല്ലുവിളികൾ (ആൻഡ്രുസ്)
കാഴ്ചക്കാർ കൂടി; വരുമാനം തകർന്നു തരിപ്പണമായി; കോവിഡിന്റെ ഇരയായി മാധ്യമങ്ങൾ-ഐ.പി.സി.എൻ.എ മാധ്യമ സംഗമം  
കുട്ടികളെ കരുതുന്ന പ്രസിഡന്റ് ബൈഡൻ  (മാത്യു ജോയിസ്, ലാസ് വേഗാസ്)
ബംഗാള്‍ പിടിക്കാന്‍ ബിജെപി (തെരെഞ്ഞെടുപ്പ് രംഗം-2   സനൂബ്  ശശിധരൻ)
ഡബിള്‍ ബ്രൈറ്റ്--ഡിജിറ്റല്‍ വിപ്ലവം സമരപഥങ്ങളെ കൂട്ടിയിണക്കുന്നെന്നു മീന ടി. പിള്ള (കുര്യന്‍ പാമ്പാടി)
ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)
ഒര്‍ലാണ്ടോയിലെ കാളകുട്ടി; യാഥാസ്ഥിതിക കൂട്ടായ്മ സി പി എ സി സമ്മേളനം (ആന്‍ഡ്രുസ്)
ജനുവരി 6 നു നടന്ന ഭീകര ആക്രമണം ആവർത്തിക്കുമോ? 
അസം ബിജെപിക്ക് അഭിമാനപ്രശ്‌നം (തെരെഞ്ഞെടുപ്പ് രംഗം-1  സനൂബ്  ശശിധരൻ)
അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതി
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)
വാക്‌സിനേഷന്റെ സ്വീകാര്യതയും നേരിടുന്ന എതിര്‍പ്പും (ജെ.മാത്യുസ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut