ഏകാന്തമേഘങ്ങള്‍(കവിത: രമ പ്രസന്ന പിഷാരടി)
SAHITHYAM
31-Dec-2019
രമ പ്രസന്ന പിഷാരടി
SAHITHYAM
31-Dec-2019
രമ പ്രസന്ന പിഷാരടി

ഒറ്റയ്ക്കിരുന്നു ഞാന്‍
പാടുന്ന പാട്ടിന്റെ
അര്‍ഥം തിരഞ്ഞു
പോകുന്ന മേഘങ്ങളില്‍
നിത്യം പിരിഞ്ഞു
പോകാനായൊരുങ്ങുന്ന
ദിക്കിന്റെയോരോ
പകല്‍ച്ചുരുള്‍ക്കെട്ടിലും
കത്തിപ്പടര്‍ന്നു വീഴുന്ന
സ്വപ്നങ്ങളില്‍
ചിത്രം വരച്ചു നീങ്ങുന്ന
മദ്ധ്യാഹ്നങ്ങള്‍
എന്നെക്കുരുക്കിട്ട്
നിര്‍ത്തുന്ന വീടിന്റെ
ചിന്നിത്തെറിക്കുന്ന
സായാഹ്നസൂര്യനില്‍
ഞാന്‍ വിലങ്ങിട്ടു
നിര്‍ത്തുന്നൊരെന്‍
നൈരാശ്യ കാലത്തിനുള്ളിലെ
കയ്പ്പകക്കാടുകള്‍
എല്ലാ വിലങ്ങും
തകര്‍ത്തു പറക്കുന്ന
ഉള്ളിന്റെയുള്ളിലെ
കുഞ്ഞു പൂമ്പാറ്റകള്‍
സങ്കടത്തിന്‍ കടല്‍
നീന്താന്‍ പഠിപ്പിച്ച
ഇന്ദ്രനീലത്തിന്‍
പ്രപഞ്ചഗോവര്‍ദ്ധനം
ഒന്നില്‍ നിന്നൊന്നായ്
അടര്‍ന്നുപോകുമ്പോഴും
വന്നു പോകുന്നിതേ
പോലുള്ള രാപ്പകല്‍!
ഒറ്റയ്ക്കിരുന്നു ഞാന്‍
പാടവെ മുറ്റത്ത് ചിത്രം
വരയ്ക്കും നിഴല്‍
പെറ്റ നോവുകള്‍
കൂടെയുണ്ടാകുമെന്നോര്‍ക്കുന്ന
നേരത്ത് പ്രാകിപ്പിരിഞ്ഞു
പോകും കടല്‍പ്പക്ഷികള്‍
മൗനത്തിലേയ്ക്ക്
നടക്കവെ കൊള്ളി
വച്ചെന്നും മുറിപ്പെടുത്തുന്ന
പോര്‍വാക്കുകള്‍
കണ്ടാലറിയുമെന്നാകിലും
കാണാതെ കണ്ണുപൊത്തി
കളിച്ചീടുന്ന മിഥ്യകള്‍
പര്‍വ്വതങ്ങള്‍ തൊടാനാകുന്ന
നേരത്ത് താഴ്വാരദു:ഖം
മറക്കും പതാകകള്‍
ഒരോ പരാജയക്കൂട്ടിലും
നിര്‍ദ്ദയം ലോകം
ഉപേക്ഷിച്ചുപോകുന്ന
സത്യങ്ങള്‍
കാറ്റില്‍ നിന്നേറിപ്പറക്കും
തിരയ്ക്കുള്ളിലാര്‍ത്തി
തീര്‍ക്കാനായിരമ്പും
സമുദ്രങ്ങള്‍
അക്ഷരം തൂവി
പടിപ്പുരയ്ക്കുള്ളിലായ്
നിത്യവും പൂക്കള്‍
വിടര്‍ന്നു നിന്നീടവെ
എന്നെത്തളര്‍ത്തുവാന്‍
വന്ന ഗ്രീഷ്മത്തിന്റെ കണ്ണിലെ
തീയില്‍ തളര്‍ന്ന പൂമൊട്ടുകള്‍
ചെന്തീക്കനല്‍ വീണ്
പ്രാണന്‍ പിടഞ്ഞൊരാ
ചെങ്കനല്‍ച്ചൂളയില്‍
പൊള്ളിയടരവെ
കത്തുന്ന തീയില്‍ നിന്നെന്റെ
ശ്വാസത്തിനെ രക്ഷിച്ച്
പോറ്റും നിലാവിന്റെ
പക്ഷികള്‍..
ഒറ്റയ്ക്ക് പാടുവാന്‍
ഏകാന്തസന്ധ്യതന്‍
ചത്വരങ്ങള്‍ തേടി
ധ്യാനത്തിലാകവെ
ആറ്റിറമ്പത്തുണ്ട്
പണ്ടുപേക്ഷിച്ചൊരാ
തീപ്പെട്ട് പോയ
രാജ്യത്തിന്റെ ഭൂപടം
ഒരോ പുരാണങ്ങള്‍
ഒരോ യുഗത്തിന്റെ
പ്രാണനെ സ്പര്‍ശിച്ച്
യാത്രയായീടവെ
അക്ഷരം തൂവി ഞാന്‍
കാത്തിരുന്നോരെന്റെ
നിത്യഗ്രാമങ്ങള്‍
പ്രതീക്ഷയേകിടവെ
ദേവദാരുക്കള്‍
വിരിഞ്ഞോരു
ഭൂമിതന്‍ ശാഖകള്‍
എന്നെ തളര്‍ത്താതെ
നിര്‍ത്തവെ
ഇന്ദ്രജാലം കാട്ടി
മാര്‍ഗഴിരാഗങ്ങള്‍
പിന്നെയും പാടാന്‍
സ്വരങ്ങളേകീടവെ
ഏകതാരയ്ക്കുള്ളിലായിരം
പാട്ടുകള്‍ പാടുവാന്‍
നക്ഷത്രമണ്ഡപം തേടുന്നു
*ഏകാന്തമേഘങ്ങള്‍
മഞ്ഞുപൂവും ചൂടി
സൂര്യനെ ചുറ്റിക്കടന്ന്
പോയീടുന്നു.
ഏകതാര -- ഒരു സംഗീത ഉപകരണം. ബാവുൾ ഗായകർ ഏകതാര ഉപയോഗിച്ചിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിലെ ബാവുൾ ഗായകനായ ലാലൻ ഫക്കീർ രചിച്ച ഗാനങ്ങൾ മഹാകവി ടാഗോറിനെ ഏറെ സ്വാധീനിച്ചിരുന്നു

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Wish you a very Happy and Peaceful New Year