image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ഏകാന്തമേഘങ്ങള്‍(കവിത: രമ പ്രസന്ന പിഷാരടി)

SAHITHYAM 31-Dec-2019 രമ പ്രസന്ന പിഷാരടി
SAHITHYAM 31-Dec-2019
രമ പ്രസന്ന പിഷാരടി
Share
image
ഒറ്റയ്ക്കിരുന്നു ഞാന്‍

പാടുന്ന പാട്ടിന്റെ

അര്‍ഥം തിരഞ്ഞു

പോകുന്ന മേഘങ്ങളില്‍

നിത്യം പിരിഞ്ഞു

പോകാനായൊരുങ്ങുന്ന

ദിക്കിന്റെയോരോ

പകല്‍ച്ചുരുള്‍ക്കെട്ടിലും

കത്തിപ്പടര്‍ന്നു വീഴുന്ന

സ്വപ്നങ്ങളില്‍

ചിത്രം വരച്ചു നീങ്ങുന്ന

മദ്ധ്യാഹ്നങ്ങള്‍ 

എന്നെക്കുരുക്കിട്ട്

നിര്‍ത്തുന്ന വീടിന്റെ

ചിന്നിത്തെറിക്കുന്ന

സായാഹ്നസൂര്യനില്‍

ഞാന്‍ വിലങ്ങിട്ടു

നിര്‍ത്തുന്നൊരെന്‍

നൈരാശ്യ കാലത്തിനുള്ളിലെ

കയ്പ്പകക്കാടുകള്‍

എല്ലാ വിലങ്ങും

തകര്‍ത്തു പറക്കുന്ന

ഉള്ളിന്റെയുള്ളിലെ

കുഞ്ഞു പൂമ്പാറ്റകള്‍

സങ്കടത്തിന്‍ കടല്‍

നീന്താന്‍ പഠിപ്പിച്ച

ഇന്ദ്രനീലത്തിന്‍

പ്രപഞ്ചഗോവര്‍ദ്ധനം

ഒന്നില്‍ നിന്നൊന്നായ്

അടര്‍ന്നുപോകുമ്പോഴും

വന്നു പോകുന്നിതേ

പോലുള്ള രാപ്പകല്‍!

 

ഒറ്റയ്ക്കിരുന്നു  ഞാന്‍

പാടവെ മുറ്റത്ത്  ചിത്രം

വരയ്ക്കും നിഴല്‍

പെറ്റ നോവുകള്‍

കൂടെയുണ്ടാകുമെന്നോര്‍ക്കുന്ന

നേരത്ത് പ്രാകിപ്പിരിഞ്ഞു

പോകും കടല്‍പ്പക്ഷികള്‍

മൗനത്തിലേയ്ക്ക്

നടക്കവെ കൊള്ളി

വച്ചെന്നും മുറിപ്പെടുത്തുന്ന

പോര്‍വാക്കുകള്‍

കണ്ടാലറിയുമെന്നാകിലും

കാണാതെ കണ്ണുപൊത്തി

കളിച്ചീടുന്ന മിഥ്യകള്‍

പര്‍വ്വതങ്ങള്‍ തൊടാനാകുന്ന

നേരത്ത് താഴ്വാരദു:ഖം

മറക്കും പതാകകള്‍

ഒരോ പരാജയക്കൂട്ടിലും

നിര്‍ദ്ദയം ലോകം

ഉപേക്ഷിച്ചുപോകുന്ന

സത്യങ്ങള്‍

കാറ്റില്‍ നിന്നേറിപ്പറക്കും

തിരയ്ക്കുള്ളിലാര്‍ത്തി

തീര്‍ക്കാനായിരമ്പും

സമുദ്രങ്ങള്‍

 

അക്ഷരം തൂവി

പടിപ്പുരയ്ക്കുള്ളിലായ്

നിത്യവും പൂക്കള്‍

വിടര്‍ന്നു നിന്നീടവെ 

എന്നെത്തളര്‍ത്തുവാന്‍   

വന്ന ഗ്രീഷ്മത്തിന്റെ കണ്ണിലെ

തീയില്‍ തളര്‍ന്ന പൂമൊട്ടുകള്‍

ചെന്തീക്കനല്‍ വീണ്

പ്രാണന്‍ പിടഞ്ഞൊരാ

ചെങ്കനല്‍ച്ചൂളയില്‍

പൊള്ളിയടരവെ

കത്തുന്ന തീയില്‍ നിന്നെന്റെ

ശ്വാസത്തിനെ രക്ഷിച്ച്

പോറ്റും നിലാവിന്റെ

പക്ഷികള്‍..

 

ഒറ്റയ്ക്ക് പാടുവാന്‍

ഏകാന്തസന്ധ്യതന്‍

ചത്വരങ്ങള്‍ തേടി

ധ്യാനത്തിലാകവെ

ആറ്റിറമ്പത്തുണ്ട്

പണ്ടുപേക്ഷിച്ചൊരാ

തീപ്പെട്ട് പോയ 

രാജ്യത്തിന്റെ ഭൂപടം

ഒരോ പുരാണങ്ങള്‍

ഒരോ യുഗത്തിന്റെ

പ്രാണനെ സ്പര്‍ശിച്ച്

യാത്രയായീടവെ

അക്ഷരം തൂവി ഞാന്‍

കാത്തിരുന്നോരെന്റെ

നിത്യഗ്രാമങ്ങള്‍

പ്രതീക്ഷയേകിടവെ

ദേവദാരുക്കള്‍

വിരിഞ്ഞോരു

ഭൂമിതന്‍ ശാഖകള്‍

എന്നെ തളര്‍ത്താതെ

നിര്‍ത്തവെ

ഇന്ദ്രജാലം കാട്ടി

മാര്‍ഗഴിരാഗങ്ങള്‍

പിന്നെയും പാടാന്‍

സ്വരങ്ങളേകീടവെ

ഏകതാരയ്ക്കുള്ളിലായിരം

പാട്ടുകള്‍ പാടുവാന്‍

നക്ഷത്രമണ്ഡപം തേടുന്നു

*ഏകാന്തമേഘങ്ങള്‍

മഞ്ഞുപൂവും ചൂടി

സൂര്യനെ  ചുറ്റിക്കടന്ന്

പോയീടുന്നു. 

 

ഏകതാര -- ഒരു സംഗീത ഉപകരണം. ബാവുൾ ഗായകർ  ഏകതാര ഉപയോഗിച്ചിരുന്നു.


 പതിനെട്ടാം നൂറ്റാണ്ടിലെ ബാ­വുൾ ഗാ­യ­ക­നായ ലാ­ലൻ ഫക്കീർ രചിച്ച ഗാനങ്ങൾ മഹാകവി ടാഗോറിനെ ഏറെ സ്വാധീനിച്ചിരുന്നു




image
Facebook Comments
Share
Comments.
image
Pisharody Rema
2020-01-01 05:35:45
Thank you Girish Ji for your valuable comment..
Wish you a very Happy and Peaceful New Year
image
Girish Nair
2019-12-31 21:04:30
തന്റെ ചിന്തകളെ മനോഹരമായി അവിഷ്കരിച്ചിരിക്കുന്നു ഈ വലിയ എഴുത്തുകാരിയ്ക്ക് ആശംസകൾ.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
അനന്തരം ; ഒരു വനിതാദിന കഥ : മീര കൃഷ്ണൻകുട്ടി, ചെന്നൈ
അമ്മയ്ക്കായ് ; അഞ്ജു അരുൺ
ചെറുമകള്‍ (മീനു എലിസബത്ത്)
ബാല്യകാലസഖി (കഥ : അംബിക മേനോൻ)
വനിതാ ദിനം! (തൊടുപുഴ കെ ശങ്കർ മുംബൈ)
തലവേദന ( കഥ : ശാന്തിനി )
പാമ്പും കോണിയും - നിർമ്മല - നോവൽ -36
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
തീവണ്ടി (കവിത: ആൻസി സാജൻ )
ആദൃശ്യ (കവിത: പുഷ്പമ്മ ചാണ്ടി )
സമർപ്പണം (ചെറുകഥ: ഡോ. റാണി ബിനോയ്‌)
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut