Image

ബംഗാളില്‍ പശു മോഷണം ആരോപിച്ച് രണ്ടുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Published on 22 November, 2019
ബംഗാളില്‍ പശു മോഷണം ആരോപിച്ച് രണ്ടുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാര്‍ ജില്ലയില്‍ പശു മോഷണം ആരോപിച്ച് രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.  വ്യാഴാഴ്ച മാതബംഗ പ്രദേശത്താണ് റബീഉല്‍ ഇസ്‌ലാം, പ്രകാശ് ദാസ് എന്നിവര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. 

പിക് അപ് വാനില്‍ രണ്ട് പശുക്കളുമായി പോകുകയായിരുന്ന ഇവരെ പ്രദേശവാസികള്‍ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുനിന്ന് ഇരുവരും മോഷ്ടിച്ച പശുക്കളാണ് ഇവയെന്നും കാലിക്കടത്തുകാര്‍ക്ക് കൈമാറാന്‍ കൊണ്ടുപോകുകയാണെന്നും ആരോപിച്ചായിരുന്നു ഇത്. പശുക്കളെ വാനില്‍ നിന്നും ഇറക്കിയ ആള്‍ക്കൂട്ടം ഇരുവരെയും കല്ലും കമ്പിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

വാന്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ പൊലീസെത്തി കൂച്ച്ബിഹാര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പശുക്കള്‍ ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക